കൊച്ചി: വാഹനത്തിൻെറ പുക പരിശോധന കൃത്യമായി നടത്താറില്ലേ സര്‍ട്ടിഫിയ്ക്കറ്റ് ഇല്ലെങ്കിൽ നൽകേണ്ട പിഴത്തുക ഇരട്ടിയാക്കിയിട്ടുണ്ട്. 2,000 രൂപ വീതമാണ് ഇനി പിഴ നൽകേണ്ടത്. വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റെല്ലാ രേഖകൾക്കും ഒപ്പം ഇനി പുക പരിശോധനാ സര്‍ട്ടിഫിയ്ക്കറ്റും മോട്ടോര്‍ വാഹന വകുപ്പിന് ഒറ്റ ക്ലിക്കിൽ ലഭ്യമാകും. വാഹൻ സേഫ്റ്റ്‍വെയറിൽ വിവിധ പുക പരിശോധന കേന്ദ്രങ്ങളും ബന്ധിപ്പിയ്ക്കുന്നതിനാൽ ആണിത്.
വാഹനങ്ങളുടെ പുകപരിശോധന പൂര്‍ത്തിയാകുമ്പോള്‍ തന്നെ എല്ലാം വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പിന് ലഭ്യമാകും. രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് വാഹനത്തിൻെറ , പുകപരിശോധന, ഇന്‍ഷുറന്‍സ്, റോഡ് ടാക്‌സ് തുടങ്ങിയ എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകും. പുതിയ വാഹനങ്ങൾക്ക് ഒരു വര്‍ഷത്തെ പുക പരിശോധനാ സര്‍ട്ടിഫിയ്ക്കറ്റ് നിര്‍ബന്ധമാണ്. ബിഎസ്3, ബിഎസ്2 വാഹനങ്ങൾക്ക് ആറു മാസത്തെ സര്‍ട്ടിഫിയ്ക്കറ്റ് ആണ് നൽകുന്നത്.
Also Read: കാറുകൾക്ക് ജാനുവരി ഒന്നു മുതൽ ഫാസ്‍ടാഗ് നിര്‍ബന്ധം
പരിശോധനാ കേന്ദ്രങ്ങളുടെ പേരില്‍ നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റ് ഇനി മോട്ടോര്‍ വാഹന വകുപ്പിൻേറതായി നല്‍കും എന്നാണ് സൂചന. പരിശോധനാഫലം വാഹനത്തിൻെറ ഓണ്‍ലൈന്‍ രജിസ്ട്രേഷൻ വിവരങ്ങൾക്ക് ഒപ്പം ലഭ്യമാക്കും. ആര്‍സി ബുക്ക് മറന്നാലോ, ഇൻഷുറൻസ് സര്‍ട്ടിഫിയ്ക്കറ്റ് മറന്നാലോ ഒന്നും ഇനി പ്രശ്നമല്ല. വാഹനത്തിൻെറ എല്ലാ വിവരങ്ങളും പരിവാഹൻ പോര്‍ട്ടലിൽ ലഭ്യമാകുന്നതിനാൽ ആണിത്.
എറണാകുളത്ത് മാത്രം 10-ഓളം പുകപരിശോധനാ കേന്ദ്രങ്ങൾ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാഹന ഉടമകൾക്കും മോട്ടോര്‍ വാഹന പരിശോധയ്ക്കായി നിയോഗിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ സഹായകരമാണ് പുതിയ പദ്ധതി.
വാഹനങ്ങളുടെ പുകപരിശോധന പൂര്‍ത്തിയാകുമ്പോള്‍ തന്നെ എല്ലാം വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പിന് ലഭ്യമാകും. രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് വാഹനത്തിൻെറ , പുകപരിശോധന, ഇന്‍ഷുറന്‍സ്, റോഡ് ടാക്‌സ് തുടങ്ങിയ എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകും. പുതിയ വാഹനങ്ങൾക്ക് ഒരു വര്‍ഷത്തെ പുക പരിശോധനാ സര്‍ട്ടിഫിയ്ക്കറ്റ് നിര്‍ബന്ധമാണ്. ബിഎസ്3, ബിഎസ്2 വാഹനങ്ങൾക്ക് ആറു മാസത്തെ സര്‍ട്ടിഫിയ്ക്കറ്റ് ആണ് നൽകുന്നത്.
Also Read: കാറുകൾക്ക് ജാനുവരി ഒന്നു മുതൽ ഫാസ്‍ടാഗ് നിര്‍ബന്ധം
പരിശോധനാ കേന്ദ്രങ്ങളുടെ പേരില്‍ നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റ് ഇനി മോട്ടോര്‍ വാഹന വകുപ്പിൻേറതായി നല്‍കും എന്നാണ് സൂചന. പരിശോധനാഫലം വാഹനത്തിൻെറ ഓണ്‍ലൈന്‍ രജിസ്ട്രേഷൻ വിവരങ്ങൾക്ക് ഒപ്പം ലഭ്യമാക്കും. ആര്‍സി ബുക്ക് മറന്നാലോ, ഇൻഷുറൻസ് സര്‍ട്ടിഫിയ്ക്കറ്റ് മറന്നാലോ ഒന്നും ഇനി പ്രശ്നമല്ല. വാഹനത്തിൻെറ എല്ലാ വിവരങ്ങളും പരിവാഹൻ പോര്‍ട്ടലിൽ ലഭ്യമാകുന്നതിനാൽ ആണിത്.
എറണാകുളത്ത് മാത്രം 10-ഓളം പുകപരിശോധനാ കേന്ദ്രങ്ങൾ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാഹന ഉടമകൾക്കും മോട്ടോര്‍ വാഹന പരിശോധയ്ക്കായി നിയോഗിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ സഹായകരമാണ് പുതിയ പദ്ധതി.