ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിൻ്റെ ആദ്യ സമ്പൂര്‍ണ ബജറ്റിൽ ആധാര്‍, പാൻ സേവനങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആധാര്‍ കാര്‍ഡും പാൻ കാര്‍ഡും ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും ചില മാറ്റങ്ങള്‍ വരുത്തിയെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണത്തെ പൂര്‍ണമായി നിരോധിക്കുക, ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നിൽ കണ്ടാണ് ആധാര്‍, പാൻ സേവനങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുന്നത്.
പുതിയ ആധാര്‍, പാൻ നിയമങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
ഇനി മുതൽ 50,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളിൽ പാൻ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കണമെന്ന് ഫിനാൻസ് സെക്രട്ടറി അജയ് ഭൂഷൺ പാണ്ടെ അറിയിച്ചു. പാൻ കാർഡിന് പകരമായി ആധാർ സ്വീകരിക്കുന്നതിന് ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ബാക്ക് എൻഡ് നവീകരണം നടത്തുമെന്ന് പാണ്ഡെ വ്യക്തമാക്കി.
പാൻ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോള്‍ അവര്‍ക്ക് സ്വമേധയാ പാൻ നൽകുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അധ്യക്ഷൻ പ്രമോദ് ചന്ദ്ര മോദി അറിയിച്ചു. ഇരു ഡേറ്റാ ബേസുകളും പരസ്‍പരം ബന്ധിപ്പിച്ചതിനാൽ ഇതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും ആധാര്‍-പാൻ ലിങ്ക് ചെയ്യുന്നത് എളുപ്പമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ 120 കോടിയിലധികം ജനങ്ങള്‍ക്ക് ആധാർ കാര്‍ഡ് ഉണ്ട്. പാൻ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇനി മുതൽ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാമെന്ന് ധനമന്ത്രി നിര്‍മ്മസാ സീതാരാമൻ അറിയിച്ചു.
ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ റദ്ദാക്കില്ലെന്ന് ഫിനാൻസ് സെക്രട്ടറി അജയ് ഭൂഷൺ പാണ്ടെ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആധാറോ പാനോ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താമെന്നും അദ്ദേഹം അറിയിച്ചു. കള്ളപ്പണം തടയുന്നതിന് 50,000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്കും, 10 ലക്ഷം രൂപയിൽ കൂടുതലുള്ള സ്ഥാവര വസ്‌തുക്കൾ വാങ്ങാനും പാൻ കാർഡ് നിർബന്ധമാണ്.
ഇന്ത്യയിലേക്ക് തിരികെ വരുന്ന പ്രവാസികള്‍ക്ക് ആധാര്‍ ലഭിക്കാന്‍ ഇനി 180 ദിവസത്തെ കാത്തിരിപ്പിന്‍റെ ആവശ്യമില്ല. ഇന്ത്യന്‍ പാസ്‍പോര്‍ട്ട് മാത്രം ഹാജരാക്കിയാല്‍ ഉടന്‍ ആധാര്‍ കാര്‍ഡ് ലഭിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
പുതിയ ആധാര്‍, പാൻ നിയമങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
- 50,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളിൽ ആധാര്‍ ഉപയോഗിക്കണം
ഇനി മുതൽ 50,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളിൽ പാൻ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കണമെന്ന് ഫിനാൻസ് സെക്രട്ടറി അജയ് ഭൂഷൺ പാണ്ടെ അറിയിച്ചു. പാൻ കാർഡിന് പകരമായി ആധാർ സ്വീകരിക്കുന്നതിന് ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ബാക്ക് എൻഡ് നവീകരണം നടത്തുമെന്ന് പാണ്ഡെ വ്യക്തമാക്കി.
- ആധാര്‍-പാൻ ലിങ്ക്
പാൻ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോള്‍ അവര്‍ക്ക് സ്വമേധയാ പാൻ നൽകുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അധ്യക്ഷൻ പ്രമോദ് ചന്ദ്ര മോദി അറിയിച്ചു. ഇരു ഡേറ്റാ ബേസുകളും പരസ്‍പരം ബന്ധിപ്പിച്ചതിനാൽ ഇതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും ആധാര്‍-പാൻ ലിങ്ക് ചെയ്യുന്നത് എളുപ്പമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
- ആദായ നികുതി റിട്ടേൺ ഫയലിങിന് ഇനി ആധാര്‍
ഇന്ത്യയിലെ 120 കോടിയിലധികം ജനങ്ങള്‍ക്ക് ആധാർ കാര്‍ഡ് ഉണ്ട്. പാൻ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇനി മുതൽ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാമെന്ന് ധനമന്ത്രി നിര്‍മ്മസാ സീതാരാമൻ അറിയിച്ചു.
- ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാര്‍ഡ് റദ്ദാക്കില്ല
ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ റദ്ദാക്കില്ലെന്ന് ഫിനാൻസ് സെക്രട്ടറി അജയ് ഭൂഷൺ പാണ്ടെ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആധാറോ പാനോ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താമെന്നും അദ്ദേഹം അറിയിച്ചു. കള്ളപ്പണം തടയുന്നതിന് 50,000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്കും, 10 ലക്ഷം രൂപയിൽ കൂടുതലുള്ള സ്ഥാവര വസ്‌തുക്കൾ വാങ്ങാനും പാൻ കാർഡ് നിർബന്ധമാണ്.
- പ്രവാസികള്‍ ഉടൻ ആധാര്‍ ലഭ്യമാകും
ഇന്ത്യയിലേക്ക് തിരികെ വരുന്ന പ്രവാസികള്‍ക്ക് ആധാര്‍ ലഭിക്കാന്‍ ഇനി 180 ദിവസത്തെ കാത്തിരിപ്പിന്‍റെ ആവശ്യമില്ല. ഇന്ത്യന്‍ പാസ്‍പോര്‍ട്ട് മാത്രം ഹാജരാക്കിയാല്‍ ഉടന്‍ ആധാര്‍ കാര്‍ഡ് ലഭിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.