ആപ്പ്ജില്ല

കൂടുതൽ പാപ്പരായി അനിൽ അംബാനി;കുരുക്കിട്ട് ചൈനീസ് ബാങ്കുകൾ

അനിൽ അംബാനി ചൈനീസ് ബാങ്കുകൾക്ക് നൽകാനുള്ളത് 71.7 കോടി ഡോളർ. 21 ദിവസത്തിനുള്ളിൽ തുക മടക്കി നൽകണം. പ്രതിസന്ധി കാലത്ത് റിലയൻസ് ജിയോയിലൂടെ നിക്ഷേപം ആകർഷിച്ച് മുഴുവൻ കടവും ഒഴിവാക്കാൻ മുകേഷ് അംബാനി ശ്രമിയ്ക്കുമ്പോൾ കൂടുതൽ കടക്കെണിയിൽ അകപ്പെടുകയാണ് അനിൽ അംബാനി.

Samayam Malayalam 25 Aug 2020, 10:17 am
ന്യൂഡൽഹി: ടെലികോം കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഉടമയും മുകേഷ് അംബാനിയുടെ സഹോദരനുമായ അനിൽ അംബാനി കൂടുതൽ പാപ്പരാകുന്നു. ചൈനീസ് ബാങ്കുകളിലെ വായ്പയായ 71.7 കോടി ഡോളര്‍ തിരികെ നൽകണമെന്ന് യുകെ കോടതി ഉത്തരവിട്ടു. മൂന്ന് ബാങ്കുകൾക്കായാണ് ഇത്രയും തുക നൽകേണ്ടത്. 21 ദിവസത്തിനുള്ളിൽ തുക തിരികെ നൽകാനാണ് നി‍ര്‍ദേശം.
Samayam Malayalam അനിൽ അംബാനിയും മുകേഷ് അംബാനിയും
അനിൽ അംബാനിയും മുകേഷ് അംബാനിയും


വിവിധ ബാങ്കുകളിൽ നിന്ന് എടുത്ത ലോണാണ് തിരിച്ചടയ്ക്കാൻ ഉത്തരവ് ഇട്ടിരിയ്ക്കുന്നത്. 2012 ഫെബ്രുവരിയിൽ ആണ് കമ്പനി മൂന്നു ചൈനീസ് ബാങ്കുകളിൽ നിന്ന് മാത്രമായി 700 ദശലക്ഷം ഡോളറിലേറെ വായ്പ എടുത്തത്. ഇതിന് അനിൽ അംബാനി സ്വയം ജാമ്യം നിന്നു. ആർ കോം പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കിടെ വായ്പാ തിരിച്ചടവും മുടങ്ങി. ഇതോടെയാണ് ബാങ്കുകൾ കോടതിയെ സമീപിയ്ക്കുന്നത്.

Also Read: കെകെആർ ഗ്രൂപ്പ് റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തുന്നു

പലിശ സഹിതം പണം തിരിച്ചുകിട്ടണമെന്ന് ബാങ്കുകൾ ആവശ്യപ്പെടുകയായിരുന്നു.
ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഒഫ് ചൈന, ചൈന ഡവലപ്മെന്‍റ് ബാങ്ക്, എക്സിം ബാങ്ക് ഒഫ് ചൈന എന്നിവയാണ് കോടതിയെ സമീപിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ഓൺലൈനിലാണ് കോടതി വാദം കേട്ടത് എന്നതും ശ്രദ്ധേയമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്