ആപ്പ്ജില്ല

ഐഫോണ്‍ ഉപയോക്താക്കള്‍ക്കു തിരിച്ചടി; അക്കൗണ്ടില്‍ പണമുണ്ടെങ്കിലും സേവനങ്ങളില്ലെന്ന്

ആപ്പിള്‍ ഐഡിയിലടക്കം ഓട്ടോ ഡെബിറ്റ് സേവനങ്ങള്‍ കാര്യക്ഷമമാക്കാനും സാധ്യതയുണ്ട്. യു.പി.ഐയും നിലവില്‍ ഓട്ടോ ഡെബിറ്റ് കാര്യക്ഷമമാക്കാനുള്ള നീക്കത്തിലാണ്.

Samayam Malayalam 8 May 2022, 8:06 am
ആപ്പിള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതോടെ വിവിധ മോഡലുകളുടെ വില കുറയുമെന്നു പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് കടുത്ത തിരിച്ചടി. ഉപയോക്താക്കളുടെ ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ആര്‍.ബി.ഐ. കൊണ്ടുവന്ന പുതിയ ഭേദഗതികളെ തുടര്‍ന്നു മുഖം തിരിക്കുകയാണ് ആപ്പിള്‍. ഇന്ത്യയില്‍ ആപ്പിള്‍ ഐഡി ഉപയോഗിച്ച് സബ്സ്‌ക്രിപ്ഷനുകള്‍ക്കും ആപ്പ് വാങ്ങലുകള്‍ക്കുമുള്ള പേമെന്റുകള്‍ സ്വീകരിക്കുന്നത് ആപ്പിള്‍ നിര്‍ത്തി. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്ന ആപ്പുകള്‍ക്കാകും പണി കിട്ടുക.
Samayam Malayalam apple india stops accepting debit credit cards for subscriptions
ഐഫോണ്‍ ഉപയോക്താക്കള്‍ക്കു തിരിച്ചടി; അക്കൗണ്ടില്‍ പണമുണ്ടെങ്കിലും സേവനങ്ങളില്ലെന്ന്


​പണമുണ്ടെങ്കിലും സേവനത്തിനു വിയര്‍ക്കും

ചുരുക്കിപ്പറഞ്ഞാല്‍ അക്കൗണ്ടില്‍ പണമുണ്ടെങ്കിലും സേവനങ്ങള്‍ ഉപയോക്താക്കളില്‍നിന്ന് അകന്നു നില്‍ക്കും. ആര്‍.ബി.ഐലുടെ ഓട്ടോ ഡെബിറ്റ് മാനദണ്ഡങ്ങളിലെ പരിഷ്‌കരണമാണ് ആപ്പിളിനെ ചൊടിപ്പിച്ചത്.

Also Read: 30-ാം വയസില്‍ കുട്ടികളെ കോടിപതികളാക്കണം; സ്വന്തം മക്കളെ 'ജോലിക്കെടുത്ത്' ഒരമ്മ

ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്ത്യന്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ വാങ്ങാനോ, ഐക്ലൗഡ് പ്ലസ്, ആപ്പിള്‍ മ്യൂസിക് പോലുള്ള സബ്സ്‌ക്രിപ്ഷനുകള്‍ നേടാനോ സാധിക്കില്ല. ഉപയോഗത്തിന് സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമുള്ള ഒരു സേവനങ്ങളും ലഭിക്കില്ലെന്നു സാരം.

​പുറത്തെ കാര്‍ഡുകള്‍ ഉപയോഗിക്കാം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) പുതിയ ഓട്ടോ ഡെബിറ്റ് നിയമങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം മുതല്‍ ആപ്പിള്‍ അതിന്റെ ഇന്ത്യയിലെ പേമെന്റ് രീതികളില്‍ മാറ്റങ്ങള്‍ ചെറിയ രീതിയില്‍ ആരംഭിച്ചെങ്കിലും നിലവില്‍ രാജ്യത്തുടനീളം നടപ്പാക്കുകയാണ്.

Also Read: ഇങ്ങനെ ചെയ്യൂ; അ‌ങ്ങനെ ചെയ്യാൻ പാടില്ല: പുതിയ മാർഗനിർദേശങ്ങളുമായി എൻ.എസ്.ഇ.

ആവര്‍ത്തിച്ചുള്ള പേമെന്റുകള്‍ക്ക് ഉപയോക്താവിന്റെ അനുമതി ആവശ്യമാണെന്നാണു ആര്‍.ബി.ഐയുടെ പുതിയ ഭേദഗതി വ്യക്തമാക്കുന്നത്. ഈ വ്യവസ്ഥ ആപ്പിളിന് സ്വീകാര്യമല്ലെന്നാണു വിലയിരുത്തല്‍. തുടര്‍ന്നാണ് നടപടി. അതേസമയം രാജ്യത്തിന് പുറത്തുള്ള ബാങ്കുകള്‍ നല്‍കുന്ന കാര്‍ഡ് ഉപയോഗിച്ച് സേവനങ്ങള്‍ തുടരാം.

​നെറ്റ്ബാങ്കിങ്, യു.പി.ഐ, വാലറ്റ് ഉപയോഗപ്പെടുത്താം

ഓരോ രാജ്യത്തും ലഭ്യമായ പേമെന്റ് രീതികള്‍ ലിസ്റ്റ് ചെയ്യുന്ന ആപ്പിളിന്റെ ഔദ്യോഗിക വെബ്‌പേജ് ഇന്ത്യയില്‍ നെറ്റ് ബാങ്കിങ്, യു.പി.ഐ, ആപ്പിള്‍ ഐഡി ബാലന്‍സ് എന്നിവയെ മാത്രമേ പ്രവര്‍ത്തനക്ഷമമാകൂവെന്നു വ്യക്തമാക്കുന്നു. ഓട്ടോ ഡെബിറ്റിന് പകരം ഈ മാര്‍ഗങ്ങള്‍ വഴി ഉപയോക്താക്കള്‍ക്കു സേവനങ്ങള്‍ തുടരാനാകും. എന്നാല്‍ എല്ലാ മാസവും സബ്‌സ്‌ക്രിപ്ഷന്‍ മാനുവലായി പുതുക്കേണ്ടി വരും.

Also Read: ഇവിടെ പെട്രോള്‍ ലിറ്ററിന് 1.7 രൂപ മാത്രം!; അങ്ങനെയും ഒരിടം

ആപ്പിള്‍ ഐഡിയിലടക്കം ഓട്ടോ ഡെബിറ്റ് സേവനങ്ങള്‍ കാര്യക്ഷമമാക്കാനും സാധ്യതയുണ്ട്. യു.പി.ഐയും നിലവില്‍ ഓട്ടോ ഡെബിറ്റ് കാര്യക്ഷമമാക്കാനുള്ള നീക്കത്തിലാണ്. യൂട്ടിലിറ്റി ബില്ലുകള്‍, ഫോണ്‍ റീചാര്‍ജ് അല്ലെങ്കില്‍ ഒ.ടി.ടി. സബ്സ്‌ക്രിപ്ഷനുകള്‍ പോലുള്ള ഓട്ടോ ഡെബിറ്റ് പേമെന്റുകൾ നിലവിൽ മാനുവലായി നടത്തേണ്ടി വരും.

​വരുമാനത്തെ ബാധിച്ചേക്കും

പരിഷ്‌കാരങ്ങള്‍ ആപ്പിളിന്റെ രാജ്യത്തുനിന്നുള്ള വരുമാനത്തെ ബാധിച്ചേക്കുമെന്നാണു വിലയിരുത്തല്‍. ആളുകള്‍ ആവശ്യമുള്ളപ്പോള്‍ സബ്‌സ്‌ക്രിപ്ഷന്‍ എന്ന രീതിയിലേക്കു നീങ്ങും. നിലവില്‍ സബ്‌സ്‌ക്രൈബ് ചെയ്താല്‍ എല്ലാ മാസവും നിശ്ചിത തീയതിയില്‍ പണം അക്കൗണ്ടില്‍നിന്നു പോകുമായിരുന്നു. മാറ്റം ആപ്പിള്‍ സെര്‍ച്ചിലെ പരസ്യ കാമ്പെയ്നുകളെയും ബാധിക്കും.

Also Read: കോളേജ് ഡ്രോപ്പ് ഔട്ടുകൾ; വയസ് 19, ഒമ്പതുമാസംകൊണ്ട് 6,800 കോടിയുടെ സാമ്രജ്യം

ഉപഭോക്താക്കള്‍ തങ്ങളുടെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഡെവലപ്പര്‍മാര്‍ പരസ്യം പ്രദര്‍ശിപ്പിക്കാറുണ്ട്. ആപ്പ് ഡെവലപ്പര്‍മാര്‍ പറയുന്നതനുസരിച്ച്, വരുമാനത്തിന്റെ ഭൂരിഭാഗവും ആന്‍ഡ്രോയിഡ് ഉപയോക്താക്കളില്‍ നിന്നാണ് ലഭിച്ചിരുന്നത്. അതിനാല്‍ ആപ്പിളിന്റെ നീക്കം ബിസിനസിനെ എത്രത്തോളം ബാധിക്കുമെന്ന് വരും ദിവസങ്ങളിലെ അറിയാനാകൂ. സബ്സ്‌ക്രിപ്ഷനുകള്‍ കുറയാന്‍ സാധ്യതയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്