ആപ്പ്ജില്ല

ആപ്പിളിന്റെ ആ വിപ്ലവകരമായ തീരുമാനം; 2 വർഷത്തിൽ ലാഭം 50,000 കോടി, വിമർശനങ്ങളുമേറുന്നു

നടപടികൾ വഴി രണ്ടു ദശലക്ഷം മെട്രിക് ടൺ കാർബൺ പുറന്തള്ളൽ (പ്രതിവർഷം 4.5 ലക്ഷം കാറുകൾ റോഡിൽ നിന്ന് നീക്കം ചെയ്യുന്നതിന് തുല്യം) ഒഴിവാക്കാനായി എന്നാണ് കന്നിയുടെ അവകാശവാദം.

Samayam Malayalam 15 Mar 2022, 1:23 pm
2020ലെ ഉൽപ്പന്ന അവതരണ പരിപാടിയിലാണ് യു.എസ്. ടെക് ഭീമനായ ആപ്പിൾ, ഐഫോൺ ബോക്‌സുകളിൽ നിന്നു ചാർജറുകൾ ഒഴിവാക്കുകയാണെന്നു വ്യക്തമാക്കിയത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി ആപ്പിൾ നടത്തിയ പ്രഖ്യാപനം ഏറെ പഴികേട്ടിരുന്നു. ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ തന്ത്രമായിരുന്നു ഇതെന്നു വ്യക്തമാക്കുന്നതാണ് നിലവിൽ പുറത്തുവരുന്ന കണക്കുകൾ. പദ്ധതി പ്രഖ്യാപിച്ച് ഏതാണ്ട് രണ്ടു വർഷം പിന്നിടുമ്പോൾ, ബോക്‌സിൽ നിന്ന് ചാർജിങ് ബ്രിക്ക് നീക്കം ചെയ്തതിലൂടെ ആപ്പിൾ അഞ്ചു ബില്യൺ പൗണ്ട് (50,000 കോടിയിലധികം രൂപ) ലാഭിച്ചതായാണ് വിവരം. ഡെയ്‌ലി മെയിലാണ് ഇതു സംബന്ധിച്ചു റിപ്പോർട്ട് പുറത്തുവിട്ടത്.
Samayam Malayalam pjimage (6)


Also Read: ചായപ്പൊടി, കാപ്പിപ്പൊടി, പാല്‍, ന്യൂഡില്‍സ്... എല്ലാത്തിനും വില കൂടി; വില വർധന 2 മുതൽ 9 രൂപ വരെ

കാർബൺ പുറന്തള്ളൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കൽ എന്നിവയാണ് ആപ്പിൾ നടപടിയിലൂടെ ഉയർത്തികാട്ടിയതെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്നു സാരം. പുതിയ ഉപകരണങ്ങളുടെ വില മുൻ തലമുറ ഉൽപ്പന്നങ്ങൾക്ക് സമാനമായി നിലനിർത്തിയതുവഴി, ആപ്പിൾ അതിന്റെ നേട്ടങ്ങളും ചെലവ് ലാഭവും ഉപയോക്താക്കൾക്കു കൈമാറിയില്ല. ചാർജറുകൾ, ഇയർ പോഡുകൾ എന്നിവ ഒഴിവാക്കിയതിനൊപ്പം ഫോണുകൾ വിപണിയിൽ എത്തിക്കുന്ന ബോക്‌സുകളുടെ വലിപ്പം കുറച്ചും കമ്പനിക്കു നേട്ടമുണ്ടാക്കാനായി. ബോക്‌സുകളുടെ വലിപ്പം കുറയ്ക്കാൻ സാധിച്ചതുവഴി കയറ്റുമതിയിലാണു കമ്പനി നേട്ടമുണ്ടാക്കിയത്. മുമ്പ് ഫോണുകൾ കയറ്റിയയക്കാൻ വേണ്ടിയിരുന്ന അതേ സ്ഥലത്ത് ഏകദേശം 70 ശതമാനം കൂടുതൽ യൂണിറ്റുകൾ കയറ്റുമതി ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞു.

Also Read: കുറഞ്ഞ മുതല്‍മുടക്കില്‍ മൊബൈല്‍ കവര്‍ പ്രിന്റിങ് ബിസിനസ് ആരംഭിക്കാം; മികച്ച വരുമാനം നേടാം

നടപടികൾ വഴി രണ്ടു ദശലക്ഷം മെട്രിക് ടൺ കാർബൺ പുറന്തള്ളൽ (പ്രതിവർഷം 4.5 ലക്ഷം കാറുകൾ റോഡിൽ നിന്ന് നീക്കം ചെയ്യുന്നതിന് തുല്യം) ഒഴിവാക്കാനായി എന്നാണ് കന്നിയുടെ അവകാശവാദം. എന്നാൽ ഇതുവഴി കമ്പനി നേടിയ ലാഭം വ്യക്തമാക്കുന്നതിലും, ഈ ലാഭം ഉപയോക്താക്കൾക്കു കൈമാറുന്നതിലും കമ്പനി പരാജയപ്പെട്ടെന്നു റിപ്പോർട്ട് പരാമർശിക്കുന്നു. ചാർജറുകളും, ഇയർ പോഡുകളും കമ്പനി പുതിയ വാങ്ങലുകളിൽ ഒഴിവാക്കിയപ്പോൾ, മോഡലുകൾക്കനുസരിച്ചു ഇത്തരം അനുബന്ധ ഉപകരണങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതു പുതിയ ഫോണുകൾ വാങ്ങുന്നതിനൊപ്പം പുതിയ ചാർജറും, ഇയർപോഡും വാങ്ങാൻ ഉപയോക്താക്കളെ നിർബന്ധിതരാക്കിയെന്നും, തൽഫലമായി ഉപയോക്താക്കളുടെ ചെലവ് വർധിപ്പിക്കുകയും കമ്പനി അന്യായമായി ലാഭമുണ്ടാക്കിയെന്നുമാണ് ടെക് വിദഗ്ധരുടെ വിലയിരുത്തൽ.

Also Read: പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ 50 ലക്ഷം രൂപ വരെ ദീര്‍ഘകാല മൂലധന നേട്ടം സ്വന്തമാക്കാം; അ‌റിയേണ്ട കാര്യങ്ങൾ

ആപ്പിളിന്റെ 20 വാട്സ് ചാർജറിന് ഏകദേശം 1,900 രൂപയാണു വില. ലൈറ്റനിങ് കണക്ടറുള്ള ഇയർപോഡുകൾക്കും, സാധാരണ 3.5 എം.എം. ഹെഡ്ഫോൺ ജാക്ക് ഉള്ള ഇയർ പോഡുകൾക്കും 1,900 രൂപയാണ് വില. അതേസമയം ആപ്പിളിനെ തുടക്കത്തിൽ കളിയാക്കിയ പല എതിരാളികളും പിന്നീട് ഈ നടപടി പിന്തുടർന്നിരുന്നു. കമ്പനികളുടെ ലാഭക്കൊതിയാണ് ഇതിനു കാരണമെന്നാണു പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്