ആപ്പ്ജില്ല

നിയമ ലംഘനം നടത്തി ആപ്പിൾ; ഒത്തു തീർപ്പിന് 50 കോടി ഡോളർ

പുതിയ ഐഫോണുകൾ വിറ്റഴിയ്ക്കുന്നതിനായി പഴയ ഐ ഫോൺ മോഡലുകളുടെ പ്രവർത്തനം മന്ദഗതിയിലാക്കി എന്ന ആപ്പിൾ ഉപഭോക്താക്കളുടെ പരാതിയെ തുടർന്നുള്ള കേസ് ഒത്തുതീർപ്പാക്കാൻ സമ്മതിച്ച് ആപ്പിൾ. നഷ്ട പരിഹാരമായി 50 കോടി ഡോളർ വരെ നൽകും

Samayam Malayalam 3 Mar 2020, 3:07 pm
കൊച്ചി: ഗുരുതരമായ നിയമലംഘനം നടത്തി ആപ്പിൾ. പുതിയ ഐഫോണുകൾ വിറ്റഴിക്കുന്നതിനായി പഴയ ഐഫോണുകളുടെ പ്രവ‍ര്‍ത്തനം വേഗം കുറച്ചതാണ് കേസ്. ഐ ഫോൺ ഉപഭോക്താക്കളെ പുതിയ ഫോൺ വാങ്ങുന്നതിന് പ്രേരിപ്പിക്കുന്നതിനായിരുന്നു നടപടി. പരാതിയുള്ള ഉപഭോക്താക്കൾക്ക് 25 ഡോള‍ര്‍ വീതം കമ്പനി നൽകും.
Samayam Malayalam Iphone
Iphone


2017 ഡിസംബർ 21-ന് മുമ്പ് ഐഫോൺ 6, 6പ്ലസ്, 6എസ്, 6എസ് പ്ലസ്, 7 തുടങ്ങിയ മോഡലുകൾ വാങ്ങിയ യുഎസിലെ ഉപഭോക്താക്കൾക്കാണ് നഷ്ടപരിഹാരം ലഭിയ്ക്കുക.

പഴയ ഐഫോൺ മോഡലുകളുടെ പ്രവ‍ര്‍ത്തനം സുഗമമല്ല എന്നതായിരുന്നു ഉപഭോക്താക്കളുടെ പരാതി.സോഫ്റ്റ് വെയ‍ര്‍ അപ്ഡേഷനിലസൂടെയാണ് ആപ്പിൾ ഫോണുകളുടെ വേഗം കുറച്ചത് എന്നാണ് പരാതി. എന്നാൽ പഴയ ലിഥിയം ഇയോൺ ബാറ്ററിയിലെ പിഴവു മൂലം ഫോൺ ഷട്ട് ഡൌണാകുന്നത് പരിഹരിയ്ക്കാനാണ് സോഫ്റ്റ്വെയർ അപ്ഡേറ്റു ചെയ്തതെന്നായിരുന്നു ആപ്പിളിൻറെ വാദം.

Also Read: ജീവനക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആമസോൺ

2007 ലാണ് സംഭവം. സോഫ്റ്റ് വെയർ അപ്ഡേറ്റു ചെയ്തതതിനു ശേഷം ഫോണിൻറെ പ്രവർത്തനം മന്ദഗതിയിലായി എന്നു കാണിച്ച് ഉപഭോക്താക്കൾ പരാതി ഉന്നയിക്കുകയായിരുന്നു. പിന്നീട് ക്ഷമാപണം നടത്തിയ ആപ്പിൾ ഉപഭോക്താക്കൾക്ക് 79 ഡോളറിന് ബാറ്ററി റീപ്ലേസ്മെൻറ് വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഇത് 28 ഡോളറായി കുറച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്