ന്യൂഡൽഹി : ഹാപ്പിയെസ്റ്റ് മൈൻഡ്സിൻെറ ശ്രദ്ധേയ ഐപിഒയിലൂടെ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് കമ്പനി സ്ഥാപകൻ അശോക് സൂത. തൻെറ 77-ാം വയസിൽ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് അശോക് സൂതയുടെ ശ്രദ്ധേയ നേട്ടം. ഇത്. പട്ടികയിൽ 282-ആം സ്ഥാനത്താണ് അദ്ദേഹം. 3,700 കോടി രൂപയാണ് സമ്പാദ്യം.
ഹാപ്പിയെസ്റ്റ് മൈൻഡ്സിൻെറ അടുത്തിടെ നടന്ന പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് 151 മടങ്ങ് അധികം അപേക്ഷകളാണ് ലഭിച്ചത്.ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശ്രദ്ധേയമായ ഐപിഒകളിൽ ഒന്നായിരുന്നു ഇത്.പട്ടികയിൽ 282-ആം സ്ഥാനത്താണ് അദ്ദേഹം.
Also Read: കുതിച്ചുയര്‍ന്ന് ഹാപ്പിയെസ്റ്റ് മൈൻഡ്സ് ഓഹരി വില
3,700 കോടി രൂപയാണ് സമ്പാദ്യം രാജ്യത്തെ ഐടി മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന സൂത വിപ്രോയുടെ തലപ്പത്തുണ്ടായിരുന്നു. പ്രമുഖ ഐടി ഔട്ട്സോഴ്സിങ് കമ്പനികളിലെ അദ്ദേഹത്തിൻെറ പ്രവൃത്തി പരിചയവും അദ്ദേഹത്തിൽ ഉള്ള വിശ്വാസവുമാണ് ഹാപ്പിയെസ്റ്റ് മൈൻഡ്സ് എന്ന കമ്പനിയിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിച്ചത്.
77- കാരനായ സൂത ഇലക്ട്രിയ്ക്കൽ എൻജിനിയറിങ്ങിൽ ബിരുദവും ബിസിനസ് മാനേജ്മെൻറിൽ ഫിലിപ്പിയൻസിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഹാപ്പിയെസ്റ്റ് മൈൻഡ്സ് സ്ഥാപിയ്ക്കുന്നതിന് മുമ്പ് നൈൻഡ് ട്രീ എന്ന സ്ഥാപനത്തിൻെറ സ്ഥാപകനും മാനേജിങ് ഡയറക്ടറും ആയിരുന്നു അദ്ദേഹം.
2020 ആഗസ്റ്റ് 31 വരെ 1,000 കോടി രൂപയിൽ അധികം ആസ്തിയുള്ള ഇന്ത്യയിലെ ധനികരെ ഉൾപ്പെടുത്തിയാണ് ഹുറൂൺ റിച്ച് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. ഇത്തവണ 828 പേരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.