ആപ്പ്ജില്ല

ഇന്ത്യക്കാരുടെ ശമ്പളവും ശരാശരി സമ്പാദ്യവും പോലും കൊവിഡ് അപഹരിച്ചു

കൊവിഡ് മൂലം ഏറ്റവുമധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയതോടെ ജനങ്ങളുടെ ശരാശരി സമ്പാദ്യത്തിലും ഇടിവ്. ശമ്പളം കുറഞ്ഞവരിൽ ഏറെയും ചെറുപ്പക്കാര്‍.

Samayam Malayalam 19 Sept 2020, 11:33 am
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി ലോകത്തിൽ ഏറ്റവും ഗുരുതരമായി ബാധിച്ചിരിയ്ക്കുന്ന രാജ്യം ഇപ്പോൾ ഇന്ത്യയാണ്. സാമ്പത്തിക വളര്‍ച്ചയെ ഏറ്റവും ദോഷകരമായി ബാധിച്ചതാണ് കാരണം. കൊവിഡ് മൂലം ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി സമ്പാദ്യത്തിൽ പോലും ഉണ്ടായി കുത്തനെ ഇടിവ്. മിക്കവര്‍ക്കും ജോലി നഷ്ടപ്പെട്ടു. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളിൽ മിക്കവരും പട്ടിണിയിലായി. ലോക്ക്ഡൗൺ കാലം ദിവസ വേതനക്കാരെ സാരമായി തന്നെ ബാധിച്ചു.
Samayam Malayalam കൊവിഡ് കാലത്ത് സമ്പാദ്യം ഇടിവ്
കൊവിഡ് കാലത്ത് സമ്പാദ്യം ഇടിവ്


ഇന്ത്യക്കാരുടെ ശരാശരി സമ്പാദ്യം 32 ശതമാനത്തോളം ഇടിഞ്ഞതായി ബാങ്ക് ബസാര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. അത്യാവശ്യ ചെലവുകൾക്കും മറ്റുമായി നീക്കി വെച്ചിരുന്ന പണം ഈ കൊവിഡ് കാലത്ത് ഉപയോഗിയ്‍ക്കണ്ടതായി വന്നു മിക്കവര്‍ക്കും.

Also Read: കൊവിഡ് കാലത്ത് അധിക വാഹന നികുതി തിരിച്ചടി; നടുവൊടിഞ്ഞ് വാഹന നിര്‍മാതാക്കൾ

28 വയസിനും 34 വയസിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരുടെ സമ്പാദ്യത്തിൽ ആണ് കാര്യമായ കുറവ് വന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.7.5 ശതമാനം ആണ് ഈ പ്രയക്കാരുടെ സമ്പാദ്യത്തിലെ ഇടിവ്. വിവിധ പ്രായത്തിൽ ഉള്ളവരുടെയും ശരാശരി ശമ്പളത്തിൽ അഞ്ചു മുതൽ ഏഴു ശതമാനം വരെ ഇടിവുണ്ട്.

കൊവിഡ് വ്യാപനം തുടരുന്നതിനാൽ ആളുകൾ യാത്രയ്ക്കായും ആഡംബരത്തിനായും ഒക്കെ ചെലവഴിയ്ക്കുന്ന തുകയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അത്യാവശ്യത്തിന് മാത്രമാണ് പണം ചെലവഴിയ്ക്കൽ. അടിയന്തര ആവശ്യങ്ങൾക്കായി ആണ് മിക്കവരും പണം നീക്കി വയ്ക്കുന്നത്. റിട്ടയര്‍മെൻറ് ലക്ഷ്യമാക്കി നടത്തുന്ന സമ്പാദ്യം 46 ശതമാനം ആണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്