ആപ്പ്ജില്ല

വായ്പാ തട്ടിപ്പുകേസ്; സ്റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേക്ക് കടന്നു

രണ്ടുവര്‍ഷം മുമ്പുവരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്

Samayam Malayalam 24 Sept 2018, 3:02 pm
ന്യൂഡല്‍ഹി: ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് ഉടമ നിതിന്‍ സന്ദേശര 5,000 കോടി രൂപയുടെ വായ്പാ തട്ടിപ്പില്‍ അന്വേഷണം നേരിടുന്നതിനിടെ നൈജീരിയയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്.
Samayam Malayalam Nitin Sandesara


യുഎഇയില്‍ നിന്ന് സന്ദേശരയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് തെറ്റായിരുന്നു എന്ന് പിന്നീട് അറിയിക്കുകയായിരുന്നു. സന്ദേശരയോടൊപ്പം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും നൈജീരിയയിലേക്ക് കടന്നതായി സൂചനയുണ്ട്.

ഇന്ത്യയും നൈജീരിയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണ ഇല്ലാത്തതുകൊണ്ട് തുടര്‍നടപടികളെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്