ശ്രീനഗർ: ഭീകരർ ബാങ്ക് കൊള്ളയടിക്കുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പണമിടപാടുകൾ നിർത്തിവെച്ച് ജമ്മു കശ്മീർ ബാങ്ക്. തെക്കൻ കശ്മീരിലാണ് ബാങ്ക് കൊള്ളയടിക്കൽ വ്യാപകമായിരിക്കുന്നത്.
ഇതിനെ തുടർന്ന് ഷോപിയാൻ, പുൽവാമ ജില്ലകളിലെ 40 ഓളം ബ്രാഞ്ചുകളിലാണ് ജമ്മു കശ്മീർ ബാങ്ക് ഇടപാടുകൾ നിർത്താൻ തീരുമാനിച്ചത്. പൊലീസിന്റെ നിർദേശപ്രകാരമാണ് ഇടപാടുകൾ നിർത്തി വെയ്ക്കുന്നതെന്ന് ബാങ്കിന്റെ കോർപറേറ്റ് കമ്യൂണിക്കേഷൻ മേധാവി സജാദ് ബസാർ പറഞ്ഞു.
അതേസമയം, തെക്കൻ കശ്മീരിലെ ചില എ ടി എമ്മുകൾ കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. തെക്കൻ കശ്മീരിൽ ഈ ആഴ്ച ഭീകരർ നാലു ബാങ്കുകൾ കൊള്ളയടിച്ചിരുന്നു.
ചൊവ്വാഴ്ച കുൽഗാമിൽ ബാങ്കിലെ പണവുമായി പോയ വാൻ ആക്രമിച്ച ഭീകരർ അഞ്ചു പൊലീസുകാരെയും രണ്ടു ബാങ്ക് ജീവനക്കാരെയും കൊലപ്പെടുത്തിയിരുന്നു.
Banks Restrict Cash Transactions in Jammu & Kashmir
Following the recent spate of bank robberies, banks have restricted cash withdrawal and cash deposits facilities in rural areas of south Kashmir.