ഒരുകാലത്ത് പ്രതാപത്തോടെ തലയുയര്‍ത്തി നിന്നിരുന്ന ടെലിഫോൺ ബൂത്തുകളെപ്പോലെ എടിഎമ്മുകളും കാലവിസ്മൃതിയിലേയ്ക്ക് മറയുകയാണോ എടിഎമ്മുകളുടെ പരിപാലനച്ചെലവ് വര്‍ദ്ധിച്ചതും നോട്ടുനിരോധനത്തിനുശേഷം ആളുകളുടെ എടിഎം ഇടപാടുകളിൽ കുറവുവന്നതുമാണ് ബാങ്കുകളെ എടിഎമ്മുകള്‍ പൂട്ടാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ജൂണിനും ഓഗസ്റ്റിനും ഇടയിലായി താഴുവീണത് 358 എടിഎമ്മുകള്‍ക്കാണ്.
നാലുവര്‍ഷം മുൻപുവരെ രാജ്യത്തെ എടിഎമ്മുകളുടെ എണ്ണത്തിലുണ്ടായിരുന്ന വര്‍ദ്ധന 16.4ശതമാനമായിരുന്നു എന്ന് ഓര്‍ക്കണം. രാജ്യത്തെ ഏറ്റവും വലിയ എടിഎം ശൃംഖലയായ എസ്ബിഐയുടെ എടിമ്മുകള്‍ ഈ വര്‍ഷം 59,291ൽ നിന്ന് 59,200 ആയി കുറഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ബാങ്കുകളുടെയും എടിഎമ്മുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
മുംബൈ പോലുള്ള നഗരങ്ങളിൽ എടിഎം സ്ഥാപിക്കാനായി ഒരു മുറിയ്ക്ക് 35,000 രൂപവരെയാണ് പ്രതിമാസം വാടക നല്‍കേണ്ടി വരുന്നത്. വൈദ്യുതി, മെഷീന്റെ പരിപാലനച്ചെലവ്, റീഫില്ലിങ്, സുരക്ഷ തുടങ്ങിയവയ്ക്കായി ചെലവ് വേറെയും. ഏകദേശം 30,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയാണ് ഒരു എടിഎമ്മിനായി ബാങ്ക് രാജ്യത്ത് മുടക്കേണ്ടി വരുന്നുണ്ടെന്ന് ബാങ്കുകള്‍ പറയുന്നു.
Banks to shut down ATMs
With increasing maintanance cost and decreasing usage, banks are preparing to shut down ATMs.
നാലുവര്‍ഷം മുൻപുവരെ രാജ്യത്തെ എടിഎമ്മുകളുടെ എണ്ണത്തിലുണ്ടായിരുന്ന വര്‍ദ്ധന 16.4ശതമാനമായിരുന്നു എന്ന് ഓര്‍ക്കണം. രാജ്യത്തെ ഏറ്റവും വലിയ എടിഎം ശൃംഖലയായ എസ്ബിഐയുടെ എടിമ്മുകള്‍ ഈ വര്‍ഷം 59,291ൽ നിന്ന് 59,200 ആയി കുറഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ബാങ്കുകളുടെയും എടിഎമ്മുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
മുംബൈ പോലുള്ള നഗരങ്ങളിൽ എടിഎം സ്ഥാപിക്കാനായി ഒരു മുറിയ്ക്ക് 35,000 രൂപവരെയാണ് പ്രതിമാസം വാടക നല്‍കേണ്ടി വരുന്നത്. വൈദ്യുതി, മെഷീന്റെ പരിപാലനച്ചെലവ്, റീഫില്ലിങ്, സുരക്ഷ തുടങ്ങിയവയ്ക്കായി ചെലവ് വേറെയും. ഏകദേശം 30,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയാണ് ഒരു എടിഎമ്മിനായി ബാങ്ക് രാജ്യത്ത് മുടക്കേണ്ടി വരുന്നുണ്ടെന്ന് ബാങ്കുകള്‍ പറയുന്നു.
Banks to shut down ATMs
With increasing maintanance cost and decreasing usage, banks are preparing to shut down ATMs.