ന്യൂഡൽഹി: ഭാരതി എയര്‍ടെൽ, വോഡഫോൺ തുടങ്ങിയ ടെലികോം കമ്പനികൾ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തോടെ ടെലികോം നിരക്കുകൾ വര്‍ധിപ്പിച്ചേക്കും എന്ന് സൂചന.
അടുത്തിടെയാണ് ടെലികോം സേവനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ നിരക്കു വര്‍ധനയുണ്ടായത്. ഇതിനു പിന്നാലെയാണ് അടുത്ത നിരക്ക് വര്‍ധനയ്ക്ക് കമ്പനികൾ തയ്യാറെടുക്കുന്നത്.
രണ്ടു മുതൽ അഞ്ചു ശതമാനം വരെയാണ് നിരക്ക് വര്‍ധന എന്നാണ് റിപ്പോര്‍ട്ടുകൾ. രണ്ടു മുതൽ അഞ്ചു ശതമാനം വരെയാണ് നിരക്ക് വര്‍ധന എന്നാണ് റിപ്പോര്‍ട്ടുകൾ, ആറു മാസത്തിനുള്ളിൽ 10 ശതമാനം വരെ താരിഫ് ഉയര്‍ത്തിയേക്കും.
Also Read: സ്വാതന്ത്ര്യ ദിനത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം വാഗ്ദാനം ചെയ്ത് ബജാജ് ഫിനാൻസ്
ഡിസംബര്‍ 2019 മുതലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ താരിഫ് വര്‍ധന. ടെലികോം മേഖലയുടെ വളര്‍ച്ചയ്ക്ക് താരിഫ് വര്‍ധന കൂടിയേ തീരൂ എന്നാണ് കമ്പനികളുടെ നിലപാട്. എന്നാൽ ഈ കൊറോണക്കാലത്തെ 10 ശതമാനത്തോളം വരുന്ന നിരക്ക് വര്‍ധന സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടായേക്കും.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് സർക്കാരിന് സ്പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിൽ നൽകാനുണ്ടായിരുന്ന കുടിശ്ശിക പിഴ ചേർത്ത് നൽകേണ്ടി വന്നത് വോഡഫോൺ ഐഡിയയുടെയും എയര്ടെലിൻെറയും നഷ്ടം വര്‍ധിപ്പിച്ചിരുന്നു. വോഡഫോൺ പിഴയുൾപ്പെടെ സർക്കാരിന് 25,680 കോടിരൂപയോളമാണ് നൽകേണ്ടി വന്നത്. എയർടെല്ലിനു സർക്കാരിനു നൽകേണ്ട പിഴ ഇനത്തിൽ നഷ്ടമായത് 28,450 കോടി രൂപയാണ്.
അടുത്തിടെയാണ് ടെലികോം സേവനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ നിരക്കു വര്‍ധനയുണ്ടായത്. ഇതിനു പിന്നാലെയാണ് അടുത്ത നിരക്ക് വര്‍ധനയ്ക്ക് കമ്പനികൾ തയ്യാറെടുക്കുന്നത്.
രണ്ടു മുതൽ അഞ്ചു ശതമാനം വരെയാണ് നിരക്ക് വര്‍ധന എന്നാണ് റിപ്പോര്‍ട്ടുകൾ. രണ്ടു മുതൽ അഞ്ചു ശതമാനം വരെയാണ് നിരക്ക് വര്‍ധന എന്നാണ് റിപ്പോര്‍ട്ടുകൾ, ആറു മാസത്തിനുള്ളിൽ 10 ശതമാനം വരെ താരിഫ് ഉയര്‍ത്തിയേക്കും.
Also Read: സ്വാതന്ത്ര്യ ദിനത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം വാഗ്ദാനം ചെയ്ത് ബജാജ് ഫിനാൻസ്
ഡിസംബര്‍ 2019 മുതലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ താരിഫ് വര്‍ധന. ടെലികോം മേഖലയുടെ വളര്‍ച്ചയ്ക്ക് താരിഫ് വര്‍ധന കൂടിയേ തീരൂ എന്നാണ് കമ്പനികളുടെ നിലപാട്. എന്നാൽ ഈ കൊറോണക്കാലത്തെ 10 ശതമാനത്തോളം വരുന്ന നിരക്ക് വര്‍ധന സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടായേക്കും.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് സർക്കാരിന് സ്പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിൽ നൽകാനുണ്ടായിരുന്ന കുടിശ്ശിക പിഴ ചേർത്ത് നൽകേണ്ടി വന്നത് വോഡഫോൺ ഐഡിയയുടെയും എയര്ടെലിൻെറയും നഷ്ടം വര്‍ധിപ്പിച്ചിരുന്നു. വോഡഫോൺ പിഴയുൾപ്പെടെ സർക്കാരിന് 25,680 കോടിരൂപയോളമാണ് നൽകേണ്ടി വന്നത്. എയർടെല്ലിനു സർക്കാരിനു നൽകേണ്ട പിഴ ഇനത്തിൽ നഷ്ടമായത് 28,450 കോടി രൂപയാണ്.