ആപ്പ്ജില്ല

കണ്ണടച്ചു തുറന്നപ്പോൾ കോടീശ്വരൻ; ഒന്നും രണ്ടുമല്ല അക്കൗണ്ടിലെത്തിയത് 52 കോടി

അക്കൗണ്ടിൽ വാർധക്യ പെൻഷനെത്തിയോ എന്നറിയാൻ ബാങ്കിലെത്തിയ ബഹദൂർ ഷാ ആണ് കോടീശ്വരനായതറിഞ്ഞത് ഞെട്ടിയത്. ബാങ്ക് ഉദ്യോഗസ്ഥർ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇത്രയും തുക കണ്ടെത്തിത്.

Samayam Malayalam 19 Sept 2021, 6:06 pm
ഒറ്റരാത്രികൊണ്ട് രാജ്യത്ത് കോടീശ്വരൻമാരാകുന്ന വ്യക്തികൾ വർധിക്കുന്നു. ഇത്തവണയും ബീഹാറിൽ നിന്നുള്ള കർഷകനാണ് കോടീശ്വരനായത്. മുസാഫർപൂർ ജില്ലയിലെ സിംഗാരി ഗ്രാമത്തിലെ ഒരു കർഷകന്റെ അക്കൗണ്ടിൽ കഴിഞ്ഞ ദിവസമെത്തിയത് 52 കോടി രൂപയാണ്. അക്കൗണ്ടിൽ വാർധക്യ പെൻഷനെത്തിയോ എന്നറിയാൻ ബാങ്കിലെത്തിയ ബഹദൂർ ഷാ ആണ് കോടീശ്വരനായതറിഞ്ഞത് ഞെട്ടിയത്. ബാങ്ക് ഉദ്യോഗസ്ഥർ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇത്രയും തുക കണ്ടെത്തിത്. 52 കോടി കർഷകന്റെ അക്കൗണ്ടിൽ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Samayam Malayalam money_stacks.


പ്രശസ്തമായ ബാലാപൂർ ലഡ്ഡു ലേലത്തിൽ പോയത് 19 ലക്ഷം രൂപയ്ക്ക്
കൃഷികൊണ്ട് ഉപജീവനം നടത്തുന്ന പാവങ്ങളാണ് ഞങ്ങൾ ഗ്രാമവാസികളെന്നും തുകയുടെ ഒരു പങ്ക് തനിക്ക് നൽകണമെന്നും ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. പണം എങ്ങനെയാണ് അച്ഛന്റെ അക്കൗണ്ടിലെത്തിയതെന്നു തങ്ങൾക്ക് അറിയില്ലെന്നും എന്നാൽ അക്കൗണ്ടിൽ പണമെത്തിയ അന്നുമുതലുള്ള പലിശ ബാങ്ക് നൽകണമെന്നും ഷായുടെ മകൻ സുജിത് ഷാ ആവശ്യപ്പെട്ടു. കർഷകന്റെ അക്കൗണ്ടിൽ പണം എത്തിയത് സംബന്ധിച്ച് പൊലീസും അന്വേഷണം ആരംഭിച്ചതായി കത്ര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മനോജ് പാണ്ഡെ പറഞ്ഞു.

അടുത്തിടെ ഖഗരിയ ജില്ലയിലെ രഞ്ജിത് ദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിൽ 5.5 ലക്ഷം രൂപ തെറ്റിയെത്തിയിരുന്നു. എന്നാൽ ഈ തുക മഴുവൻ ഇയ്യാൾ ഉപയോഗിക്കുകയായിരുന്നു. തിരിച്ചാവശ്യപ്പെട്ടപ്പോൾ പ്രധാനമന്ത്രി എല്ലാവരുടേയും അക്കൗണ്ടിൽ 15 ലക്ഷം ഇടമെന്നു വ്യക്തമാക്കിയിരുന്നെന്നും തന്റെ അക്കൗണ്ടിലെത്തിയ തുക ഇതിന്റെ ആദ്യ ഗഡുവാണെന്നു കരുതിയെന്നുമാണ് ദാസ് പ്രതികരിച്ചത്. പ്രധാനമ്രന്തി നൽകിയ പണം തിരികെ നൽകില്ലെന്ന് ഇയാൾ നിലപാടെടുത്തതോടെ ബാങ്ക് ഇയാർക്കെതിരേ കേസ് കൊടുത്തിരിക്കുകയാണ്. ദിവസങ്ങൾക്കു ശേഷം കതിഹാറിലെ ആറാം ക്ലാസിലെ രണ്ട് സ്‌കൂൾ വിദ്യാർഥികളുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ എത്തിയിരുന്നു. സാങ്കേതിക തകരാറാണ് ഇതിനു വഴിവച്ചതെന്നു പിന്നീട് കണ്ടെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്