ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനെ പുകഴ്ത്തി ലോകകോടീശ്വരനും ടെസ്ല, സ്പേസ് എക്സ് സിഇഒയുമായ എലൻ മസ്ക്. ബിറ്റ്കോയിൻ സ്വന്തമാക്കുന്നത് പണം കൈവശം വയ്ക്കുന്നതിനേക്കാൾ മികച്ച ഓപ്ഷനാണെന്ന് എലൻ മസ്ക് പറഞ്ഞു. ഇത് മികച്ച സ്വത്താണെന്നും അതിനാൽ കൈവശം വയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം ബിറ്റ്കോയിനിൽ 1.5 ബില്യൺ ഡോളറിന്റെ (10,929 കോടി രൂപ) നിക്ഷേപം നടത്തിയതായി എലൻ മസ്ക് സ്ഥിരീകരിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെ ബിറ്റ്കോയിൻ വില കുതിച്ചുയർന്ന് 51,431 ഡോളറിൽ (ഏകദേശം 37.43 ലക്ഷം രൂപ) എത്തുകയും ചെയ്തു. ബിറ്റ്കോയിനിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയുടെ തുടക്കത്തിൽ ഏകദേശം 33,000 ഡോളറിൽ വ്യാപാരം നടന്നിരുന്ന ബിറ്റ്കോയിന്റെ വിലയാണ് ഇത്തരത്തിൽ ഒറ്റയടിക്ക് കുതിച്ചുയർന്നത്.
Also Read: ലോക സമ്പന്നൻ; ജെഫ് ബെസോസിനെ കടത്തിവെട്ടി വീണ്ടും എലൻ മസ്ക്
അതേസമയം ബിറ്റ്കോയിൻ വില ഉടൻ തന്നെ 70,000 ഡോളർ വരെ ഉയരുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കാൻ ഇന്ത്യ തയാറെടുക്കുന്നതിനിടെയാണ് കോയിനിന്റെ വില അനിയന്ത്രിതമായി കുതിച്ചുയരുന്നതെന്ന് ശ്രദ്ധേയമാണ്. ബിറ്റ്കോയിൻ കുതിച്ചുയരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇതിൽ മൈക്രോ സ്ട്രാറ്റജി ആരംഭിക്കുകയും ടെസ്ല ജനപ്രിയമാക്കുകയും ചെയ്ത പ്രവണതയാണ് ഏറ്റവും പ്രധാനമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Also Read: ലോക സമ്പന്നൻ; ജെഫ് ബെസോസിനെ കടത്തിവെട്ടി വീണ്ടും എലൻ മസ്ക്
അതേസമയം ബിറ്റ്കോയിൻ വില ഉടൻ തന്നെ 70,000 ഡോളർ വരെ ഉയരുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കാൻ ഇന്ത്യ തയാറെടുക്കുന്നതിനിടെയാണ് കോയിനിന്റെ വില അനിയന്ത്രിതമായി കുതിച്ചുയരുന്നതെന്ന് ശ്രദ്ധേയമാണ്. ബിറ്റ്കോയിൻ കുതിച്ചുയരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇതിൽ മൈക്രോ സ്ട്രാറ്റജി ആരംഭിക്കുകയും ടെസ്ല ജനപ്രിയമാക്കുകയും ചെയ്ത പ്രവണതയാണ് ഏറ്റവും പ്രധാനമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.