ഡൽഹി: ടിക് ടോക് ഉൾപ്പടെയുള്ള 58 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് നിരോധനം തുടരുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് ഇന്ത്യയിലെ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട് ബൈറ്റ്ഡാൻസ്. ടീമിന്റെ വലുപ്പം കുറയ്ക്കുകയാണെന്നും നിർണായക റോളുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരെ മാത്രമേ നിലനിർത്തുകയുള്ളൂവെന്നുമാണ് പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ബൈറ്റ്ഡാൻസ് ജീവനക്കാരോട് പറഞ്ഞത്. സുരക്ഷ ഭീഷണിയെ തുടർന്ന് 2020 ജൂൺ 29നാണ് ടിക് ടോക്ക് ഉൾപ്പടെയുള്ള 59 ആപ്ലിക്കേഷനുകൾക്ക് സർക്കാർ നിരോധമേർപ്പെടുത്തിയത്. തൊഴിലാളികളെ പിരിച്ചുവിടുകയല്ലാതെ മറ്റൊരു മാർഗവുമില്ല. ടിക് ടോക്ക് വീണ്ടും സമാരംഭിക്കുന്നതിനും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ, കലാകാരന്മാർ, കഥാകൃത്തുക്കൾ, അധ്യാപകർ എന്നിവരെ പിന്തുണയ്ക്കുന്നതിനുള്ള അവസരവും ലഭിക്കാൻ ആഗ്രഹിക്കുന്നതായും ടിക്ക ടോക് വക്താവ് പറഞ്ഞു. അതേസമയം ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ എല്ലാ വഴികളും തേടുകയാണെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബൈറ്റ്ഡാൻസ് ഇന്ത്യൻ ഓഫീസിലെ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടത്.
Also Read: കൊവിഡിനിടെ പണി പോയ യുവാവ് തുടങ്ങിയ ഗപ്പി കൃഷി ഫലം കണ്ടു; പ്രതിമാസ വരുമാനം 25,000 രൂപ !
ടിക് ടോക്, വീ ചാറ്റ്,ഹലോ, യുസി ബ്രൗസർ എന്നിവ ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾക്ക് സ്ഥിരമായി വിലക്ക് ഏർപ്പെടുത്തുമെന്ന് കാണിച്ച് കഴിഞ്ഞയാഴ്ചയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നോട്ടീസ് അയച്ചതെന്നാണ് റിപ്പോർട്ട്. നിരോധനം ഏർപ്പെടുത്തിയ സമയത്ത് സ്വകാര്യതയും സുരക്ഷയും പാലിക്കുന്നതിനെക്കുറിച്ചുള്ള നിലപാട് വിശദീകരിക്കാൻ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്പനികൾ നൽകുന്ന വിശദീകരണത്തിൽ സർക്കാറിന് തൃപ്തിയില്ലെന്നും അതിനാൽ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് സ്ഥിരമായ നിരോധനം ഏർപ്പെടുത്തുകയാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
Also Read:ടിക് ടോക്കിനെ ഇനി പ്രതീക്ഷിക്കേണ്ട, ചൈനീസ് ആപ്ലിക്കേഷനുകൾ സ്ഥിരമായി നിരോധിക്കാനൊരുങ്ങി ഇന്ത്യ 1 4 1 3
Also Read: കൊവിഡിനിടെ പണി പോയ യുവാവ് തുടങ്ങിയ ഗപ്പി കൃഷി ഫലം കണ്ടു; പ്രതിമാസ വരുമാനം 25,000 രൂപ !
ടിക് ടോക്, വീ ചാറ്റ്,ഹലോ, യുസി ബ്രൗസർ എന്നിവ ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾക്ക് സ്ഥിരമായി വിലക്ക് ഏർപ്പെടുത്തുമെന്ന് കാണിച്ച് കഴിഞ്ഞയാഴ്ചയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നോട്ടീസ് അയച്ചതെന്നാണ് റിപ്പോർട്ട്. നിരോധനം ഏർപ്പെടുത്തിയ സമയത്ത് സ്വകാര്യതയും സുരക്ഷയും പാലിക്കുന്നതിനെക്കുറിച്ചുള്ള നിലപാട് വിശദീകരിക്കാൻ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്പനികൾ നൽകുന്ന വിശദീകരണത്തിൽ സർക്കാറിന് തൃപ്തിയില്ലെന്നും അതിനാൽ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് സ്ഥിരമായ നിരോധനം ഏർപ്പെടുത്തുകയാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
Also Read:ടിക് ടോക്കിനെ ഇനി പ്രതീക്ഷിക്കേണ്ട, ചൈനീസ് ആപ്ലിക്കേഷനുകൾ സ്ഥിരമായി നിരോധിക്കാനൊരുങ്ങി ഇന്ത്യ 1 4 1 3