ന്യൂഡൽഹി: പഴയ സ്വര്‍ണാഭരണങ്ങളുടെ വിൽപ്പനയ്ക്ക് അധിക നികുതി ചുമത്താൻ തയ്യാറെടുത്ത് കേന്ദ്രം. മൂന്ന് ശതമാനം ജിഎസ്ടിയാണ് പഴയ സ്വര്‍ണാഭരണങ്ങൾ വിൽക്കുന്നതിന് ഈടാക്കാൻ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാന തല ധനമന്ത്രിമാരുടെ സമിതിയുടേതാണ് നിര്‍ദേശം. ജ്വല്ലറികളിൽ നടക്കുന്ന എല്ലാ ഇടപാടുകളുടെയും വിൽപ്പന വിവരങ്ങളുടെയും ഇ-ഇൻവോയിസ് ജനറേറ്റ് ചെയ്യണം എന്നത് നിര്‍ബന്ധമാക്കും. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തിനുള്ളിൽ നടത്തുന്ന ചരക്ക് നീക്കത്തിനും ഇ-വേ ബിൽ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്തിനുള്ളിൽ നടത്തുന്ന സ്വര്‍ണത്തിൻെറ ചരക്കുനീക്കത്തിന് ഇ-വേ ബിൽ വേണമോന്ന് നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം കൊടുക്കണമെന്ന് ബിഹാര്‍ ഉപ മുഖ്യമന്ത്രി സുശിൽ മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംസ്ഥാനങ്ങൾക്ക് തീരുമാനിയ്ക്കാം എന്നായിരുന്നു ആദ്യ നിര്‍ദേശം.
Also Read: ഗോൾഡ് ലോൺ എടുക്കാൻ ഒരുങ്ങുകയാണോ?5.7 ശതമാനം പലിശ നിരക്കിൽ കെഎസ്എഫ്ഇ നൽകും വായ്പ
കള്ളക്കടത്തിലൂടെ കൊണ്ടുവന്ന സ്വര്‍ണവും പഴയ ആഭരണങ്ങളിൽ ഉൾപ്പെടുത്തി ജിഎസ്ടി ഇല്ലാതെയാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. നവംബറിൽ ചേര്‍ന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലും സ്വര്‍ണത്തിൻെറ നികുതി വെട്ടിപ്പ് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു
കേരള, ബീഹാര്‍, പഞ്ചാബ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിലാണ് പിന്നെയും വിഷയം ചര്‍ച്ചയായത്. സ്വര്‍ണത്തിൻെറയും വില പിടിച്ച കല്ലുകളുടെയും ചരക്കുനീക്കത്തിന് ഇ-വേ ബിൽ ജനറേറ്റ് ചെയ്യുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് ഇപ്പോൾ ഉള്ളത്.
സംസ്ഥാനത്തിനുള്ളിൽ നടത്തുന്ന ചരക്ക് നീക്കത്തിനും ഇ-വേ ബിൽ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്തിനുള്ളിൽ നടത്തുന്ന സ്വര്‍ണത്തിൻെറ ചരക്കുനീക്കത്തിന് ഇ-വേ ബിൽ വേണമോന്ന് നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം കൊടുക്കണമെന്ന് ബിഹാര്‍ ഉപ മുഖ്യമന്ത്രി സുശിൽ മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംസ്ഥാനങ്ങൾക്ക് തീരുമാനിയ്ക്കാം എന്നായിരുന്നു ആദ്യ നിര്‍ദേശം.
Also Read: ഗോൾഡ് ലോൺ എടുക്കാൻ ഒരുങ്ങുകയാണോ?5.7 ശതമാനം പലിശ നിരക്കിൽ കെഎസ്എഫ്ഇ നൽകും വായ്പ
കള്ളക്കടത്തിലൂടെ കൊണ്ടുവന്ന സ്വര്‍ണവും പഴയ ആഭരണങ്ങളിൽ ഉൾപ്പെടുത്തി ജിഎസ്ടി ഇല്ലാതെയാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. നവംബറിൽ ചേര്‍ന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലും സ്വര്‍ണത്തിൻെറ നികുതി വെട്ടിപ്പ് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു
കേരള, ബീഹാര്‍, പഞ്ചാബ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിലാണ് പിന്നെയും വിഷയം ചര്‍ച്ചയായത്. സ്വര്‍ണത്തിൻെറയും വില പിടിച്ച കല്ലുകളുടെയും ചരക്കുനീക്കത്തിന് ഇ-വേ ബിൽ ജനറേറ്റ് ചെയ്യുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് ഇപ്പോൾ ഉള്ളത്.