ന്യൂഡൽഹി: സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 5 കോടി ഡോസ് കൊവിഡ് വാക്സിൻ കേന്ദ്രം വാങ്ങുന്നു. അടുത്ത ആറ്-ഏഴ് മാസങ്ങൾക്കുള്ളിൽ 30 കോടി ജനങ്ങൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. ഒക്സ്ഫര്‍ഡ്- ആസ്ട്രെസെനേക്ക വാക്സിൻ ആണ് വാങ്ങുന്നത്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വാക്സിന് സര്‍ക്കാര്‍ അംഗീകാരം നൽകിയേക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയും വാക്സിന് അംഗീകാരം നൽകിയേക്കും. ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേക്കയും ഒക്സഫര്‍ഡ് സര്‍വകലാശാലയും ചേര്‍ന്നാണ് കൊവിഡ് വാക്സിൻ വികസിപ്പിയ്ക്കുന്നത്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആയിരിയ്ക്കും വാക്സിൻ ഉത്പാദിപ്പിയ്ക്കുക. ആദ്യം വാക്സിൻ നൽകേണ്ടവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക് നിര്‍ദേശങ്ങൾ നൽകിയിട്ടുണ്ടെന്നാണ് സൂചന.
Also Read:
സംസ്ഥാനങ്ങൾക്ക് ജനുവരി ആദ്യ ആഴ്ചകളിൽ തന്നെ കൊവിഡ് വാക്സിൻ എത്തിച്ചു നൽകാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. വാക്സിൻ വിതരണത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് മാത്രം കൊവിഡ് വാക്സിൻ വിപണി ഏകദേശം 600 കോടി ഡോളറിൻേറതാണ് എന്നാണ് പ്രവചനങ്ങൾ.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിൽ വാക്സിൻ വിപണി ശതകോടി ഡോളറിൻേറതായി മാറും.. 600 കോടി ഡോളര്‍ വാക്സിൻ വിൽപ്പന ഇന്ത്യയിൽ മാത്രം നടക്കും എന്ന് അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ സാൻഫോര്‍ഡ് സി ബേൺസ്റ്റൈൻ ഉൾപ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സര്‍ക്കാര്‍ തന്നെ കൊവിഡ് വാക്സിൻ ചെലവുകൾ വഹിയ്ക്കാൻ തയ്യാറായാൽ ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ വിഹിതം കുത്തനെ ഉയര്‍ത്തേണ്ടതായി വരും. കേന്ദ്ര സര്‍ക്കാരിൻെറ ആരോഗ്യരംഗത്തെ ബജറ്റ് വിഹിതം ഉയര്‍ന്നേക്കും. അടുത്ത ബജറ്റിൽ ആരോഗ്യ മേഖലയിൽ നിര്‍ണായകമായേക്കാവുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും എന്നാണ് സൂചന.
യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയും വാക്സിന് അംഗീകാരം നൽകിയേക്കും. ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേക്കയും ഒക്സഫര്‍ഡ് സര്‍വകലാശാലയും ചേര്‍ന്നാണ് കൊവിഡ് വാക്സിൻ വികസിപ്പിയ്ക്കുന്നത്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആയിരിയ്ക്കും വാക്സിൻ ഉത്പാദിപ്പിയ്ക്കുക. ആദ്യം വാക്സിൻ നൽകേണ്ടവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക് നിര്‍ദേശങ്ങൾ നൽകിയിട്ടുണ്ടെന്നാണ് സൂചന.
Also Read:
സംസ്ഥാനങ്ങൾക്ക് ജനുവരി ആദ്യ ആഴ്ചകളിൽ തന്നെ കൊവിഡ് വാക്സിൻ എത്തിച്ചു നൽകാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. വാക്സിൻ വിതരണത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് മാത്രം കൊവിഡ് വാക്സിൻ വിപണി ഏകദേശം 600 കോടി ഡോളറിൻേറതാണ് എന്നാണ് പ്രവചനങ്ങൾ.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിൽ വാക്സിൻ വിപണി ശതകോടി ഡോളറിൻേറതായി മാറും.. 600 കോടി ഡോളര്‍ വാക്സിൻ വിൽപ്പന ഇന്ത്യയിൽ മാത്രം നടക്കും എന്ന് അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ സാൻഫോര്‍ഡ് സി ബേൺസ്റ്റൈൻ ഉൾപ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സര്‍ക്കാര്‍ തന്നെ കൊവിഡ് വാക്സിൻ ചെലവുകൾ വഹിയ്ക്കാൻ തയ്യാറായാൽ ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ വിഹിതം കുത്തനെ ഉയര്‍ത്തേണ്ടതായി വരും. കേന്ദ്ര സര്‍ക്കാരിൻെറ ആരോഗ്യരംഗത്തെ ബജറ്റ് വിഹിതം ഉയര്‍ന്നേക്കും. അടുത്ത ബജറ്റിൽ ആരോഗ്യ മേഖലയിൽ നിര്‍ണായകമായേക്കാവുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും എന്നാണ് സൂചന.