ആപ്പ്ജില്ല

മോറട്ടോറിയം വിഷയത്തിൽ സര്‍ക്കാരിന് വ്യക്തതയില്ല;സുപ്രീം കോടതി

കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ മോറട്ടോറിയം കാലയളവിലെ പലിശ ഇളവ് സംബന്ധിച്ച ഹര്‍ജികളിൽ തീര്‍പ്പായില്ല. വിഷയത്തിൽ ഒക്ടോബര്‍ 13ന് സുപ്രീം കോടതി വീണ്ടും വാദം കേൾക്കും

Samayam Malayalam 5 Oct 2020, 3:58 pm
ന്യൂഡൽഹി: കൊവി‍ഡ് 19-നെ തുടര്‍ന്ന് വായ്പകൾക്ക് സര്‍ക്കാര്‍ നൽകിയ ആറു മാസത്തെ മോറട്ടോറിയത്തെ ചൊല്ലി തര്‍ക്കങ്ങളും ആശങ്കകളും നിലനിൽക്കുകയാണ്. വിഷയത്തിൽ ഇന്ന് വാദം കേട്ട സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും സത്യവാങ് മൂലം സമര്‍പ്പിയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പിഴ പലിശ മാത്രം ഒഴിവാക്കാമെന്ന് സര്‍ക്കാരിൻെറ വാദം തൃപ്തികരമല്ലെന്നാണ് നിരീക്ഷണം
Samayam Malayalam Supreme Court
സുപ്രീം കോടതി


ഒരാഴ്ചയാണ് കോടതി സര്‍ക്കാരിന് സമയം നൽകിയിരിക്കുന്നത്. ഒക്ടോബര്‍ 13നാണ് വിഷയത്തിൽ വീണ്ടും വാദം കേൾക്കുന്നത്. മോറട്ടോറിയം പ്രയോജനപ്പെടുത്തിയവര്‍ക്ക് ആറു മാസത്തെ കൂട്ടുപലിശ ഒഴിവാക്കാൻ തയ്യാറാണെന്നും എന്നാൽ പലിശ ഒഴിവാക്കില്ലെന്നും കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Also Read: മോറട്ടോറിയം കാലത്ത് പലിശ ഇളവ് നൽകാൻ ആകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; പിഴ പലിശ ഒഴിവാക്കും

രണ്ടു കോടി രൂപ വരെയുള്ള വായ്പകൾക്കാണ് ഇത് ബാധകമെന്നായിരുന്നു സര്‍ക്കാരിൻെറ വിശദീകരണം. ഭവന വായ്പയും വാഹന വായ്പയും വ്യക്തിഗത വായ്പകളും ഉൾപ്പെടെയുള്ള റീട്ടെയ്ൽ ലോണുകൾക്കും എംഎസ്എംഇ ലോണുകൾക്കും പിഴ പലിശ ഒഴിവാക്കും എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.

എന്നാൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ ഇനി വായ്പകൾ പുനക്രമീകരിയ്ക്കുന്നത് എങ്ങനെയാണ് എന്ന കോടതിയുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മറുപടി നൽകിയിട്ടില്ല എന്നാണ് സൂചനകൾ. അതുപോലെ മോറട്ടോറിയം കാലത്തെ പലിശ നിര്‍ണയത്തിനും പിഴ പലിശ ഒഴിവാക്കുന്നത് എങ്ങനെയാണെന്നതിനും വിശദീകരണമില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്