ആപ്പ്ജില്ല

വര്‍ഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതിയുമായി ചൈന

നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചൈനയിൽ നിന്നുള്ള ഇറക്കുമതി നിയന്ത്രിയ്ക്കുകയും ചെയ്തിട്ടും ഇന്ത്യയിൽ നിന്ന് വര്‍ഷങ്ങൾക്ക് ശേഷം വലിയ തോതിൽ അരി ഇറക്കുമതിയ്ക്ക് തയ്യാറായി ചൈന

Samayam Malayalam 5 Dec 2020, 12:48 pm
ന്യൂഡൽഹി: പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായി ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യാൻ തയ്യാറായി ചൈന. അരി വിതരണത്തിൽ പൊടുന്നനെ കുറവുണ്ടായതും കുറഞ്ഞ വിലയിൽ അരി നൽകാൻ ഇന്ത്യ തയ്യാറായതുമാണ് ഇറക്കുമതിയ്ക്ക് പിന്നിൽ. . 5,000-100,000 ടൺ അരിയ്ക്കാണ് ഓര്‍ഡര്‍ നൽകിയിരിക്കുന്നത്. ബസ്‍മതി ഇതര അരിയാണ് ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. ചൈനയാകട്ടെ ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നും.
Samayam Malayalam Rice Export
അരി കയറ്റുമതി


മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ വിലയിലാണ് ഇന്ത്യ ചൈനയ്ക്ക് അരി നൽകുന്നത് . നൂഡിൽസ് ഉണ്ടാക്കുന്നതിനും വൈൻ നിര്‍മാണത്തിനും ഒക്കെ ഉപയോഗിയ്ക്കുന്ന നുറുക്ക് അരിയാണ് ഓര്‍ഡര്‍ ചെയ്തിരിയ്ക്കുന്നത്. വലിയ അളവിൽ ഇത്തരത്തിൽ അരി ഓര്‍ഡര്‍ ചെയ്യുന്നത് വര്‍ഷങ്ങൾക്ക് ശേഷമാണ് എന്നാണ് സൂചന.

Also Read: ചൈനീസ് നിരത്തുകളിൽ ഡ്രൈവര്‍ ഇല്ലാ ടാക്സികൾ ഓടിത്തുടങ്ങി

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അരി വിതരണത്തിൽ മറ്റ് രാജ്യങ്ങളും കുറവ് വരുത്തിയിട്ടുണ്ട്. അരി ഉത്പാദനത്തിലും കുറവുണ്ട്. തായ്‍ലൻഡ്, വിയറ്റ്‍നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അരി ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഇതൊക്കെയാണ് ചൈനയുമായി വ്യാപാരത്തിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടയിലും ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യാൻ പ്രേരിപ്പിയ്ക്കുന്നത് എന്നാണ് സൂചന.

ചൈനയ്ക്ക് അരി വിതരണം ചെയ്യുന്ന പാക്കിസ്ഥാൻ, മ്യാൻമര്‍ തുടങ്ങിയ രാജ്യങ്ങളും കയറ്റുമതി നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ടണ്ണിന് 30 ഡോളര്‍ അധികം നിരക്കിലാണ് മറ്റു രാജ്യങ്ങൾ അരി നൽകുന്നതും.

ഓൾ ഇന്ത്യ റെെസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷൻെറ കണക്ക് എനുസരിച്ച് 28 ലക്ഷം ടൺ ബസ്‍മതി അരിയും 61 ലക്ഷം ബസ്മതി ഇതര അരിയുമാണ് ഏപ്രിൽ മുതൽ ഒക്ടോബര്‍ വരെയുള്ള കാലയളവിൽ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തതത്.2019-20 സാമ്പത്തിക വര്‍ഷത്തിൽ ബസ്മതി അരി 40 ലക്ഷം ടണ്ണും ബസുമതി ഇതര അരി 50 ലക്ഷം ടണ്ണും കയറ്റുമതി ചെയ്ത് റെക്കോര്‍ഡിട്ടിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്