ബെംഗളൂരൂ: പ്രമുഖ ഐടി കമ്പനിയായ കൊഗ്നിസെൻറ് ജീവനക്കാരെ പിരിച്ചുവിടുന്നതിനു പിന്നാലെ സീനിയർ ലെവൽ ജീവനക്കാരുടെ ഇൻക്രിമെന്റ്, പ്രമോഷൻ തുടങ്ങിയവ വൈകിയേക്കും എന്നു സൂചന. ചിലവു കുറയ്ക്കുന്നതിൻറെ ഭാഗമായി ആയിരിക്കും ഇത്. മാനേജര്‍ തലത്തിലുള്ള തസ്തികകളെ മുതൽ ഇതു ബാധിച്ചേക്കാം.കൊഗ്നിസെൻറ് സിഇഒ ബ്രിയാൻ ഹംഫെറീസ് ആണ് ഇതു സംബന്ധിച്ച സൂചന നൽകിയത്.
ചരിത്രത്തിലെ ഏറ്റവും വലിയ വരുമാന ഇടിവ് ഉണ്ടായതിനെ തുടര്‍ന്ന് കൊഗ്നിസെൻറ് ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കൊഗ്നിസെൻറ്.
ചിലവു ചുരുക്കലിൻറെ ഭാഗമായുള്ള കമ്പനിയുടെ നടപടികൾ 2020 -ഓടെ അവസാനിക്കും എന്നാണ് സൂചന.
നൂതന ഐടി മേഖലകളിൽ കൂടുതൽ തുക നിക്ഷേപിക്കും
കൊഗ്നിസെൻ്റ് ക്ലൗഡ്, ഐഒടി, ഡിജിറ്റൽ എൻജിനിയറിങ് തുടങ്ങിയ മേഖലകളിൽ 20 കോടി ഡോളറോളം നിക്ഷേപിച്ചേക്കും. ഐടി മേഖലയിൽ പുതിയ നിയമനങ്ങൾ കുറയുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഈ രംഗത്ത് ഈ വര്‍ഷം കാര്യമായ ശമ്പള വര്‍ധന ഉൾപ്പെടെ ഉണ്ടായേക്കില്ലെന്നാണ് സൂചന.
ചെലവ് ചുരുക്കലിന്റെ ഭാഗമായി 7,000 ജീവനക്കാരെ പിരിച്ചു വിടാൻ കൊഗ്നിസെൻറ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കണ്ടന്റ് മോഡറേഷൻ ബിസിനസ് നിർത്തലാക്കും എന്നും സൂചനയുണ്ട്. 6000 ജീവനക്കാരെ പരോക്ഷമായും ഇതു ബാധിച്ചേക്കുംഎന്നും സൂചനയുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ വരുമാന ഇടിവ് ഉണ്ടായതിനെ തുടര്‍ന്ന് കൊഗ്നിസെൻറ് ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കൊഗ്നിസെൻറ്.
ചിലവു ചുരുക്കലിൻറെ ഭാഗമായുള്ള കമ്പനിയുടെ നടപടികൾ 2020 -ഓടെ അവസാനിക്കും എന്നാണ് സൂചന.
നൂതന ഐടി മേഖലകളിൽ കൂടുതൽ തുക നിക്ഷേപിക്കും
കൊഗ്നിസെൻ്റ് ക്ലൗഡ്, ഐഒടി, ഡിജിറ്റൽ എൻജിനിയറിങ് തുടങ്ങിയ മേഖലകളിൽ 20 കോടി ഡോളറോളം നിക്ഷേപിച്ചേക്കും. ഐടി മേഖലയിൽ പുതിയ നിയമനങ്ങൾ കുറയുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഈ രംഗത്ത് ഈ വര്‍ഷം കാര്യമായ ശമ്പള വര്‍ധന ഉൾപ്പെടെ ഉണ്ടായേക്കില്ലെന്നാണ് സൂചന.
ചെലവ് ചുരുക്കലിന്റെ ഭാഗമായി 7,000 ജീവനക്കാരെ പിരിച്ചു വിടാൻ കൊഗ്നിസെൻറ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കണ്ടന്റ് മോഡറേഷൻ ബിസിനസ് നിർത്തലാക്കും എന്നും സൂചനയുണ്ട്. 6000 ജീവനക്കാരെ പരോക്ഷമായും ഇതു ബാധിച്ചേക്കുംഎന്നും സൂചനയുണ്ട്.