ആപ്പ്ജില്ല

ജൂൺ ഒന്നു മുതൽ പാചക വാതകത്തിന് വില കൂടുന്നു

ജൂൺ ഒന്നു മുതൽ രാജ്യാന്തര വിപണിയിൽ പാചക വാതക വില ഉയരുന്നു. ഇതിന് ആനുപാതികമായി ഇന്ത്യയിലും വില വർധന. സിലിണ്ടറിന് 11 രൂപയാണ് കൂടിയത്. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വില വർധന പ്രാബല്യത്തിൽ

Samayam Malayalam 1 Jun 2020, 11:37 am
കൊച്ചി: ഇന്നു (ജൂൺ ഒന്ന്) മുതൽ പാചക വാതകത്തിന് വില കൂടുന്നു. രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികളാണ് പാചക വാതകത്തിന് വില വ‍ര്‍ധിപ്പിയ്ക്കാൻ തീരുമാനിച്ചത്. അതേസമയം പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള ഉപഭോക്താക്കൾക്ക് വില വ‍ര്‍ധന ബാധകമാകില്ല. പ്രധാന മന്ത്രി ഗരിബ് കല്യാൺ യോജന പദ്ധതിയ്ക്ക് കീഴിൽ ജൂൺ 30 വരെ സൗജന്യ സിലിണ്ടര്‍ ലഭ്യമാകും.
Samayam Malayalam പാചക വാതക വില കൂടി
പാചക വാതക വില കൂടി


സർക്കാരിൻെറ ഉജ്ജ്വല പദ്ധതിയ്ക്ക് കീഴിൽ വരുന്ന 8.3 കോടി ഉപഭോക്താക്കൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. ഇതാണ് വില വർധനയിൽ നിന്ന് ഇവരെ ഒഴിവാക്കാൻ കാരണം. ബാക്കി എല്ലാ സിലിണ്ടറുകൾക്കും വില കൂടും.

Also Read: ദക്ഷിണേഷ്യയിലെ ഇന്ധനവില ഏറ്റവും കുറഞ്ഞ രാജ്യമായി പാകിസ്ഥാൻ; പെട്രോൾ വില കുത്തനെ കുറച്ചു

ഡൽഹിയിൽ സബ്‍സിഡി ഇതര സിലിണ്ടറുകൾക്ക് 11.50 രൂപയാണ് ഇന്നു മുതൽ വില വ‍ര്‍ധന. മെയിൽ 744 രൂപയിൽ നിന്ന് 581.50 രൂപയായി സിലിണ്ടര്‍ വില കുറഞ്ഞിരുന്നു. ജൂൺ ഒന്ന് രാജ്യാന്തര വിപണിയിലും എൽപിജിയ്ക്ക് വില വ‍ര്‍ധനയുണ്ടെന്നും ഇതാണ് ഇവിടെയും വില വ‍ര്‍ധനയ്ക്ക് കാരണമാകുക എന്നും ഇന്ത്യൻ ഓയിൽ കോ‍ര്‍പ്പറേഷൻ വ്യക്തമാക്കി.

എല്ലാ മാസവും ആദ്യം ആണ് എണ്ണ കമ്പനികൾ പാചക വാതക വില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലയും യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് വില വർധന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്