കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പാചക വാതക സിലിണ്ടറിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സബ്സിഡി നിര്‍ത്തിയേക്കും. ഇത് പാചക വാതക വില വര്‍ധനയ്ക്ക് വഴി വെയ്ക്കും. ഒരു വര്‍ഷത്തിനുള്ളിൽ സിലിണ്ടറിന് 100-150 രൂപ വരെ വില വര്‍ധിച്ചേക്കും എന്നാണ് സൂചന. നിലവിൽ പാചക വാതക സിലിണ്ടറിൻറെ വില 557 രൂപയാണ്. സബ്സിഡിയായി നൽകുന്നത് 157 രൂപയും.
സബ്സിഡി നിലയ്ക്കുന്നതോടെ പാചക വാതക വില കുത്തനെ ഉയരും. എണ്ണവില കുറഞ്ഞതിനാൽ ലാഭം എടുക്കുന്നതിനായി പൊതുമേഖലാ എണ്ണവിതരണ കമ്പനികളെ സഹായിക്കുന്നതാണ് നീക്കം. സർക്കാർ സബ്‌സിഡി നിരക്കിൽ നൽകുന്ന എൽപിജി സിലിണ്ടറിന്റെ വില ക്രമേണ പൊതുമേഖലാ എണ്ണ കമ്പനികൾ വർധിപ്പിച്ചേക്കും എന്നതും അധിക വില വർധനയ്ക്ക് ഇടയാകും.
Also Read: ബജറ്റ്; ചെറുകിട വ്യവസായ മേഖലയ്ക്ക് പ്രതീക്ഷകളേറെ
ഉപഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതി (ഡിബിടി) പ്രകാരം നൽകുന്ന മുഴുവൻ സബ്സിഡിയും ഒരു വർഷത്തിനുള്ളിൽ ഇല്ലാതായേക്കും. 2019 ജൂലൈ മുതൽ 2020 ജനുവരി വരെ എണ്ണ വിതരണ കമ്പനികളുടെ സബ്സിഡി സിലിണ്ടറുകളുടെ വില 63 രൂപയോളം വര്‍ധിപ്പിച്ചിരുന്നു.
സബ്സിഡി നിലയ്ക്കുന്നതോടെ പാചക വാതക വില കുത്തനെ ഉയരും. എണ്ണവില കുറഞ്ഞതിനാൽ ലാഭം എടുക്കുന്നതിനായി പൊതുമേഖലാ എണ്ണവിതരണ കമ്പനികളെ സഹായിക്കുന്നതാണ് നീക്കം. സർക്കാർ സബ്‌സിഡി നിരക്കിൽ നൽകുന്ന എൽപിജി സിലിണ്ടറിന്റെ വില ക്രമേണ പൊതുമേഖലാ എണ്ണ കമ്പനികൾ വർധിപ്പിച്ചേക്കും എന്നതും അധിക വില വർധനയ്ക്ക് ഇടയാകും.
Also Read: ബജറ്റ്; ചെറുകിട വ്യവസായ മേഖലയ്ക്ക് പ്രതീക്ഷകളേറെ
ഉപഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതി (ഡിബിടി) പ്രകാരം നൽകുന്ന മുഴുവൻ സബ്സിഡിയും ഒരു വർഷത്തിനുള്ളിൽ ഇല്ലാതായേക്കും. 2019 ജൂലൈ മുതൽ 2020 ജനുവരി വരെ എണ്ണ വിതരണ കമ്പനികളുടെ സബ്സിഡി സിലിണ്ടറുകളുടെ വില 63 രൂപയോളം വര്‍ധിപ്പിച്ചിരുന്നു.