ആപ്പ്ജില്ല

കൊറോണ; ജീവനക്കാരെ പിരിച്ചു വിട്ട് വൻകിട കമ്പനികൾ; ബ്രിട്ടീഷ് എയർവെയ്സ് മാത്രം പിരിച്ചു വിട്ടത് 36,000 ജീവനക്കാരെ

കൊറോണ മൂലം പ്രതിസന്ധിയിലായ കമ്പനികൾ ജീവനക്കാരെ പിരിച്ചു വിട്ടു തുടങ്ങിയതായി റിപ്പോർട്ടുകൾ. ബ്രിട്ടീഷ് ഏയർവെയ്സിൽ കൂട്ടപ്പിരിച്ചു വിടൽ. ബാക്കി കമ്പനികൾ ജീവനക്കാർക്ക് ശമ്പളമില്ലാതെ അവധിയിൽ പ്രവേശിയ്ക്കാൻ നിർദേശം നൽകി.

Samayam Malayalam 2 Apr 2020, 12:00 pm
കൊച്ചി: കൊറോണ വൈറസ് പ്രതിസന്ധി, ജീവനക്കാരെ പിരിച്ചു വിട്ട് വൻകിട കമ്പനികൾ. ഏവിയേഷൻ രംഗത്താണ് കൂട്ടപിരിച്ചു വിടലുകളിൽ അധികവും. ബ്രിട്ടീഷ് എയർവെയ്സ് മാത്രം താൽക്കാലികമായി പിരിച്ചു വിട്ടത് 36,000 ജീവനക്കാരെയാണ്.
Samayam Malayalam Covid 19 Job loss


നിലവിലുള്ള 80 ശതമാനം തൊഴിലുകളും കുറയ്ക്കുകയാണ് കമ്പനി. കാബിൻ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, എൻജിനിയ‍ര്‍മാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വെട്ടിച്ചുരുക്കൽ നടത്തിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധി മൂലം ബ്രിട്ടനിലെ ഏറ്റവും തിരക്കുള്ള എയ‍ര്‍പ്പോ‍ര്‍ട്ടിൽ നിന്നു പോലുമുള്ള വിമാന സർവീസുകൾ ബ്രിട്ടീഷ് എയർവെയ്സ് റദ്ദു ചെയ്തിട്ടുണ്ട്.

ഗോഎയർ ഉൾപ്പടെ നിരവധി കമ്പനികൾ ജീവനക്കാരോട് ശമ്പളമില്ലാതെ അവധിയിൽ പ്രവേശിയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 15 വരെ ഇങ്ങനെ അവധിയിൽ പ്രവേശിയ്ക്കാൻ ആണ് ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത് എങ്കിലും ഇത് തുടരും എന്നാണ് സൂചന. ഗോ എയർ എല്ലാ രാജ്യാന്തര ഫ്ലൈറ്റുകളും റദ്ദു ചെയ്തിട്ടുണ്ട്.

Also Read: കൊറോണ; വെൻറിലേറ്ററുകൾക്ക് ക്ഷാമം; നിർമാണവുമായി വാഹന കമ്പനികളും

കൊവിഡിന് ശേഷം 13.6 കോടിയോളം തൊഴിലുകൾ നഷ്ടമാകും എന്നും പഠനം ഉണ്ട്. ലോകമെമ്പാടും ഉള്ള ബിസിനസുകൾ പ്രതിസന്ധി നേരിടുന്നതിനാൽ ഭൂരിഭാഗം മേഖലകളിലും പുതിയ തൊഴിൽ നിയമനങ്ങൾ ഇപ്പോൾ ഇല്ല.

ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഇവൻറ് മാനേജ്മെൻറ് നി‍ര്‍മാണ മേഖല എന്നിവയെല്ലാം ഇപ്പോൾ പ്രതിസന്ധിയിൽ ആണ്. ഏറ്റവും കൂടുതൽ നിയമനങ്ങൾ നടക്കുന്ന മേഖലകളിൽ എല്ലാം നിയമനങ്ങൾ പകുതിയായി കുറഞ്ഞിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്