ആപ്പ്ജില്ല

കൊറോണ കഴിഞ്ഞാലും തീരില്ല പ്രശ്നങ്ങൾ; കിട്ടാക്കടം ഇരട്ടിയാകും

കൊറോണ കാലം കഴിഞ്ഞും സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമെന്ന സൂചന നൽകി ബാങ്കിങ് പ്രതിനിധികൾ. ബാങ്കുകളുടെ കിട്ടാക്കടം ഇരട്ടിയായേക്കും എന്ന് വായ്പാ തിരിച്ചടവ് മുടങ്ങുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Samayam Malayalam 5 May 2020, 10:43 am
ന്യൂഡൽഹി: കൊറോണ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനാകുന്നത് ആരോഗ്യ രംഗത്ത് വലിയ മുതൽക്കൂട്ടാകും. പക്ഷേ കൊറോണ സൃഷ്ടിച്ചിരിയ്ക്കുന്ന സാമ്പത്തിക പ്രതിസന്ധി കൊറോയ്ക്ക് ശേഷം കൂടുതൽ രൂക്ഷമാകാനിടയുണ്ട്.
Samayam Malayalam Corona Financial Crisis


കൊറോണ മൂലമുള്ള പ്രശ്നങ്ങൾ ബാങ്കിങ് മേഖലയിൽ ഇപ്പോൾ തന്നെ ആവോളം ഉണ്ട്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുൾപ്പെടെ പണ ലഭ്യത ഉറപ്പാക്കാൻ ധനമന്ത്രാലയം ഇടപെട്ടിരുന്നെങ്കിലും പ്രതിസന്ധിയ്ക്ക് പൂർണമായി പരിഹാരം കാണാനായിട്ടില്ല. കൊറോണ മൂലം ബാങ്കുകളുടെ കിട്ടാക്കടം ഉയർന്നേക്കും.

കോടികൾ തിരിച്ചടവുള്ള കോർപ്പറേറ്റ് വായ്പകൾ വൈകുന്നതും തിരിച്ചടിയാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കൊറോണ പ്രതിസന്ധിയ്ക്ക് ശേഷം ബാങ്കുകളും കിട്ടാക്കടം ഇരട്ടിയായേക്കും എന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിയ്ക്കും.

Also Read: കൊറോണക്കാലത്ത് നിക്ഷേപ ഗുരു വാറൻ ബഫറ്റിനും പറ്റി ഒരു 'തെറ്റ്'

ബാങ്കുകളുടെ മൊത്തം ആസ്തിയുടെ 9.1 ശതമാനത്തോളം ഇപ്പോൾ കിട്ടാക്കടമാണ്. ഈ സാമ്പത്തിക വർഷത്തിൻറ അവസാനത്തോടെ ഇത് 18-20 ശതമാനം വരെയായി ഉയർന്നേക്കും. 25 ശതമാനത്തോളം ലോണുകളുടെയും തിരിച്ചടവു പ്രതിസന്ധിയിൽ ആകാനും ഇടയുണ്ട്.

കിട്ടാക്കടം ഉയരുന്നത് വായ്പാ ലഭ്യതയിൽ ഉൾപ്പെടെ കുറവ് വരുത്തും. സാമ്പത്തിക വളർച്ച പ്രതിസന്ധിയിലുമാക്കും. എന്തായാലും കൊറോണയ്ക്ക് ശേഷവും അത്ര എളുപ്പമാകില്ല സ്ഥിതിഗതികൾ. സാമ്പത്തിക വളർച്ചാ ലക്ഷ്യം കൈവരിയ്ക്കുന്നത് കനത്ത വെല്ലുവിളി തന്നെ ആകും എന്നാണ് സൂചനകൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്