കൊറോണ; എയര്‍ലൈനുകളിൽ അധികവും പറക്കുന്നത് ആളില്ലാതെ
കൊവിഡ് 19 മിഡിൽ ഈസ്റ്റിലും യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ മിക്ക വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ സർവീസ് നടത്തുന്ന മിക്ക എയർലൈനുകളിലും വിരലിൽ എണ്ണാവുന്ന യാത്രക്കാർ മാത്രമാണ് ഇപ്പോൾ ഉള്ളത്.
Samayam Malayalam 10 Mar 2020, 11:39 am
ന്യൂഡൽഹി: കൊറോണ വൈറസ് ബാധ പടര്‍ന്നതോടെ രാജ്യാന്തര, ആഭ്യന്തര യാത്രകൾ എല്ലാം യാത്രക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വൈറസ് ബാധയുള്ള ഇടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകൾ എല്ലാം റദ്ദാക്കിയിട്ടുണ്ട്. യാത്രകൾക്കും നിരോധനമുണ്ട്. ഇതു കൊണ്ടു തന്നെ
ലോകമെമെമ്പാടുമുള്ള മിക്ക വിമാന കമ്പനികളും സര്‍വ്വീസ് നടത്തുന്നതും മതിയായ യാത്രക്കാര്‍ ഇല്ലാതെയാണ്. യൂറോപ്യൻ യൂണിയനിൽ പെടുന്ന രാജ്യങ്ങളിലെല്ലാം ആളില്ലാതെയാണ് വിമാന സര്‍വീസുകൾ നടത്തുന്നത് എന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. മതിയായ യാത്രക്കാരില്ലാതെ സര്‍വീസ് നടത്തുന്നത് വലിയ ഇന്ധന നഷ്ടം കൂടെയാണ് ഉണ്ടാക്കുന്നത്.
Also Read: കൊറോണ; കൂട്ടത്തോടെ വിമാന സർവീസുകൾ റദ്ദാക്കുന്നു
ഇത് ഏവിയേഷൻ മേഖലയെ തന്നെ കനത്ത പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. കൊറോണ വൈറസ് ബാധ മൂലം 11,300 കോടി ഡോളറിൻറെ നഷ്ടമാണ് ഏവിയേഷൻ മേഖലയിൽ മാത്രം ഉണ്ടാകുക എന്ന് ഇൻറര്‍നാഷണൽ എയര്‍ ട്രാൻസ്പോര്‍ട്ട് അസോസിയേഷൻ സൂചിപ്പിയ്ക്കുന്നു.
എയർലൈനുകളുടെ വരുമാനത്തിൽ മാത്രം 63,000 കോട ഡോളർ നഷ്ടം ഉണ്ടാകും എന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. ഇതിനു പുറമേ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്ന എല്ല ാ രാജ്യങ്ങളിലും സഞ്ചാരികളിൽ നിന്നുള്ള വരുമാനത്തിലും 27 ശതമാനം കുറവുണ്ടാകും.