കൊച്ചി: ലോകമെമ്പാടുമുള്ള യാത്രകൾക്ക് ഏറ്റവും സുരക്ഷിതമായ എയര്‍ലൈൻ ഏതാണ്. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത്. എമിറേറ്റ്സ് എന്നാണ് ഉത്തരം. സെയ്ഫ് ട്രാവൽ ബാരോമീറ്റര്‍ അനുസരിച്ച് ലോകത്തിൽ ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകളുടെ റേറ്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ് എമിറേറ്റ്സ്. ഇത്തിഹാദ് ആണ് രണ്ടാം സ്ഥാനത്ത്.സിംഗപ്പുര്‍ എയര്‍ലൈന്‍സ്, ഐബീരിയ, വിസ്താര എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉള്ളത്.
അഞ്ചിൽ 4.4 സ്കോറുകളാണ് എമിറേറ്റ്സ് നേടിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യവും സേവന മികവും ഉൾപ്പെടെയുള്ള 26-ഓളം മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സ്കോര്‍.
കൊവിഡ് കാലത്തും അതിനു ശേഷവും യാത്രക്കാരുടെ സുരക്ഷ പ്രധാനമായതിനാൽ കോംപ്ലിമെൻററി ഹൈജീൻ കിറ്റുകൾ ഉൾപ്പെടെ എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ചെക്ക് ഇൻ ഡെസ്ക്കുകളിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒക്കെയുണ്ട് സുരക്ഷാ ക്രമീകരണങ്ങൾ. എല്ലാ 45 മണിക്കൂറുകൾ ഇടവെട്ടും ഉള്ള അണുനശീകരണവുമുണ്ട്.
Also Read: സമോയിഡ് മുതൽ റോട്ട്‍വയ്‍ലര്‍ വരെ.. ലോകത്തിലെ ഏറ്റവും വിലയേറിയ വളര്‍ത്തു നായകളെ അറിയാം
കൊവിഡ് കാലത്ത് യാത്രക്കാര്‍ക്കായി ഇൻഷുറൻസ് ഏര്‍പ്പെടുത്തിയ ആദ്യ എയര്‍ലൈനുകളിൽ ഒന്നാണ് എമിറേറ്റ്സ്. 150,000 യൂറോ വരെയുള്ള ചെലവുകൾക്ക് 14 ദിവസത്തേയ്ക്ക് പ്രതിദിനം 100 യൂറോ വീതം ലഭിയ്ക്കും. യാത്രാ വേളയിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ആണ് ഇൻഷുറൻസ് ലഭിയ്ക്കുക.
യാത്രാ തിയതികൾ നീട്ടി വയ്ക്കാനും ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം രണ്ടു വര്‍ഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാനും എയര്‍ലൈൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നുണ്ട്.ദുബായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന എയര്‍ലൈൻ യുഎഇയിലെ ഏറ്റവും വലിയ എയര്‍ലൈനുകളിൽ ഒന്നാണ്.
അഞ്ചിൽ 4.4 സ്കോറുകളാണ് എമിറേറ്റ്സ് നേടിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യവും സേവന മികവും ഉൾപ്പെടെയുള്ള 26-ഓളം മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സ്കോര്‍.
കൊവിഡ് കാലത്തും അതിനു ശേഷവും യാത്രക്കാരുടെ സുരക്ഷ പ്രധാനമായതിനാൽ കോംപ്ലിമെൻററി ഹൈജീൻ കിറ്റുകൾ ഉൾപ്പെടെ എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ചെക്ക് ഇൻ ഡെസ്ക്കുകളിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒക്കെയുണ്ട് സുരക്ഷാ ക്രമീകരണങ്ങൾ. എല്ലാ 45 മണിക്കൂറുകൾ ഇടവെട്ടും ഉള്ള അണുനശീകരണവുമുണ്ട്.
Also Read: സമോയിഡ് മുതൽ റോട്ട്‍വയ്‍ലര്‍ വരെ.. ലോകത്തിലെ ഏറ്റവും വിലയേറിയ വളര്‍ത്തു നായകളെ അറിയാം
കൊവിഡ് കാലത്ത് യാത്രക്കാര്‍ക്കായി ഇൻഷുറൻസ് ഏര്‍പ്പെടുത്തിയ ആദ്യ എയര്‍ലൈനുകളിൽ ഒന്നാണ് എമിറേറ്റ്സ്. 150,000 യൂറോ വരെയുള്ള ചെലവുകൾക്ക് 14 ദിവസത്തേയ്ക്ക് പ്രതിദിനം 100 യൂറോ വീതം ലഭിയ്ക്കും. യാത്രാ വേളയിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ആണ് ഇൻഷുറൻസ് ലഭിയ്ക്കുക.
യാത്രാ തിയതികൾ നീട്ടി വയ്ക്കാനും ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം രണ്ടു വര്‍ഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാനും എയര്‍ലൈൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നുണ്ട്.ദുബായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന എയര്‍ലൈൻ യുഎഇയിലെ ഏറ്റവും വലിയ എയര്‍ലൈനുകളിൽ ഒന്നാണ്.