ആപ്പ്ജില്ല

കൊറോണ; ജോൺസൺ ആൻഡ് ജോൺസൺ ടാൽകം പൗഡര്‍ ബിസിനസ് നിർത്തുന്നു

കൊറോണ പ്രതിസന്ധി മൂലം ടാൽകം പൗഡര്‍ ബിസിനസിന് വിരാമം ഇടാൻ ജോൺസൺ ആൻഡ് ജോൺസൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. യുഎസിലും കാനഡയിലും കമ്പനി ബിസിനസ് നിർത്തുന്നു.

Samayam Malayalam 20 May 2020, 1:55 pm
കൊച്ചി: കൊവിഡ് 19 ന് ശേഷം കമ്പനി കൂടതൽ ഇടങ്ങളിലെ ടാൽകം പൗഡര്‍ വിൽപ്പന നി‍ര്‍ത്തിയേക്കും. ടാൽകം പൗഡറിലെ ആസ്ബറ്റോസ് ക്യാൻസറിനു കാരണമാകുന്നുണ്ട് എന്ന ആരോപണത്തെ തുട‍ര്‍ന്ന് യുഎസിലും കാനഡയിലും ഒക്കെ ടാൽകം പൗഡ‍ര്‍ ബിസിനസ് കുത്തനെ ഇടിഞ്ഞിരുന്നു. യുഎസ് കൺസ്യൂമ‍ര്‍ ഉത്പന്നങ്ങൾ 0.5 ശതമാനത്തോളം ആണ് ഇപ്പോൾ വിൽപ്പന. എന്നാൽ റിട്ടെയ്‍ല‍ര്‍മാര്‍ക്ക് നിലവിലുള്ള ഉത്പന്നങ്ങൾ വിറ്റഴിയ്ക്കാൻ അവസരം ലഭിയ്ക്കും.
Samayam Malayalam കൊറോണ; ജോൺസൺ ആൻഡ് ജോൺസൺ ടാൽകം പൗഡര്‍  ബിസിനസ് നിർത്തുമോ?
കൊറോണ; ജോൺസൺ ആൻഡ് ജോൺസൺ ടാൽകം പൗഡര്‍ ബിസിനസ് നിർത്തുമോ?


Also Read: ആസ്ബറ്റോസ്;ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 33,000 ബേബി പൗഡര്‍ ടിന്‍ തിരിച്ചെടുക്കുന്നു

എന്നാൽ റിട്ടെയ്‍ല‍ര്‍മാര്‍ക്ക് നിലവിലുള്ള ഉത്പന്നങ്ങൾ വിറ്റഴിയ്ക്കാൻ അവസരം ലഭിയ്ക്കും. ഉത്പന്നങ്ങൾക്കെതിരെ 16,000 ലോ സ്യൂട്ടുകൾ ഫയൽ ചെയ്തിരുന്നു. ക്യാൻസറിന് കാരണമാകുന്നു എന്നതാണ് പ്രധാന പരാതി. മിക്കവയും ന്യൂ ജേഴ്സിയിലാണ് ഫയൽ ചെയ്തിരുന്നത്. ടാൽകം പൗഡറിന് പകരം കോൺ സ്റ്റാ‍ര്‍ച്ച് ഉപയോഗിച്ച് നി‍ര്‍മിയ്ക്കുന്ന പൗഡര്‍ വിൽപ്പന വടക്കേ അമേരിക്കയിൽ ഉൾപ്പെടെ കമ്പനി തുടരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ലോകമെമ്പാടും ഇത് തുട‍ര്‍ന്നേക്കും.

ആസ്ബറ്റോസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് യു എസില്‍ വിറ്റഴിച്ച 33,000 ടിന്‍ ബേബി പൗഡര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തിരിച്ചെടുത്തിരുന്നു. യു എസ് ഹെല്‍ത്ത് റെഗുലേറ്റര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ബേബി പൗഡറില്‍ ആസ്ബറ്റോസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. വിപണിയിൽ എത്തിച്ച ബേബി പൗഡര്‍ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ കമ്പനി തിരിച്ചെടുത്തത് ആദ്യമായി ആയിരുന്നു. കമ്പനിയ്ക്ക് ലോസ് ഏഞ്ചലസ് കോടതി 2,600 കോടി രൂപയിലധികം പിഴയും വിധിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്