ആപ്പ്ജില്ല

ലോക്ക്ഡൗൺ കാലത്ത് ഡീസൽ ആവശ്യകത കുത്തനെ ഇടിഞ്ഞു; പാചക വാതകത്തിന് ഡിമാൻഡ് ഏറെ

ലോക്ക്ഡൗണിൽ പെട്രോൾ, ഡീസൽ ആവശ്യകത കുത്തനെ ഇടിഞ്ഞു. ഏവിയേഷൻ ഇന്ധനത്തിൻറെ ഉപഭോഗവും ഏറ്റവും കുറഞ്ഞ നിലയിലാണ്. അതേസമയം പാചക വാതകത്തിന് ആവശ്യക്കാരേറെ

Samayam Malayalam 9 Apr 2020, 4:49 pm
കൊച്ചി: ന്യൂഡൽഹി കൊറോണ പ്രതിസന്ധി മൂലം രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ ഡീസൽ, പെട്രോൾ ആവശ്യകത കുത്തനെ കുറഞ്ഞു. ഏപ്രിലിൽ ഇതുവരെ 66 ശതമാനത്തോളം ആണ് ഉപഭോഗം ഇടിഞ്ഞിരിയ്ക്കുന്നത്. ലോക്ക്ഡൗണിന് ശേഷം ഉപഭോഗം ഉയ‍ര്‍ന്നേക്കും എന്നാണ് കരുതുന്നത്.
Samayam Malayalam petrol price


വിമാനക്കമ്പനികൾ എല്ലാം സര്‍വീസുകൾ നി‍ര്‍ത്തി വെച്ചിരിക്കുന്നതിനാൽ ഏവിയേഷൻ ട‍ര്‍ബൈൻ ഫ്യൂവൽ ഉപഭോഗത്തിലും ഇടിവുണ്ട്. 90 ശതമാനം ആണ് ഡിമാൻഡ് കുറഞ്ഞിരിയ്ക്കുന്നത്. 24 ലക്ഷം ടൺ പെട്രോളും 73 ലക്ഷം ഡീസലുമാണ് 2019 ഏപ്രിലിൽ രാജ്യത്ത് ഉപയോഗിച്ചത്.

Also Read: കൊറോണ; ഇന്ത്യയിൽ 40 കോടി തൊഴിലാളികൾ തീവ്രദാരിദ്ര്യത്തിലേക്കോ?

രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം 17.79 ശതമാനം മാ‍ര്‍ച്ചിൽ ഇടിഞ്ഞിരുന്നു. 1.68 കോടി ടണ്ണായിരുന്നു മാ‍ര്‍ച്ചിലെ ഉപഭോഗം. ഡീസൽ, പെട്രോൾ, ഏവിയേഷൻ ഇന്ധനം എന്നിവയുടെ ഡിമാൻഡിൽ ഉണ്ടായ ഇടിവാണ് പ്രധാന കാരണം.

രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിയ്ക്കുന്ന ഇന്ധനം ഡീസലാണ്. ഡീസൽ ഡിമാൻഡിൽ 24.23ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ഡീസൽ ഡിമാൻഡിൽ ഏറ്റവും കുറവാണ് രാജ്യത്ത് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 56 ലക്ഷം ടൺ ആണ് ഉത്പാദനം.

Also Read: കൊറോണ; ഈ മരുന്നു കൊണ്ട് ഇന്ത്യ ലോകത്തെ രക്ഷിയ്ക്കുമോ?


ട്രക്കുകളുടെ പ്രതിസന്ധിയും ട്രെയിനുകൾ ഓടാത്തതും എല്ലാം ഡീസൽ ഉപഭോഗം കുറച്ചു. പെട്രോൾ വിൽപ്പന 16.37 ശതമാനം ആണ് ഇടിഞ്ഞിരിയ്ക്കുന്നത്. അതേസമയം പാചക വാതകമായ എൽപിജിയുടെ ഡിമാൻഡ് ഉയ‍ര്‍ന്നിട്ടുണ്ട്. മാ‍ര്‍ച്ചിൽ 23 ലക്ഷം ടൺ ആയിരുന്നു ഉത്പാദനം.

Also Read: ട്രക്കുകൾ കടുത്ത പ്രതിസന്ധിയിൽ; കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിനു കോടികളുടെ ചരക്കുകൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്