ആപ്പ്ജില്ല

കൊറോണ വാക്സിൻ ഒക്ടോബർ അവസാനത്തോടെ

മനുഷ്യരാശിയെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിക്കൊണ്ടിരിയ്ക്കുന്ന കൊറോണ വൈറസിന് എതിരെയുള്ള വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ. ആറു മാസത്തിനുള്ളിൽ വാക്സിൻ വികസിപ്പിയ്ക്കുമെന്ന അവകാശ വാദവുമായി വൻകിട മരുന്നു നിർമാണ കമ്പനികൾ

Samayam Malayalam 30 May 2020, 6:16 pm
Samayam Malayalam കൊറോണ വാക്സിൻ
കൊറോണ വാക്സിൻ
കൊച്ചി: കൊറോണ വാക്സിൻ ആറു മാസത്തിനുള്ളിൽ വിപണിയിൽ എത്തിയ്ക്കാനാകുമെന്ന ആത്മ വിശ്വാസതത്തിലാണ് വൻകിട കമ്പനികൾ. ലോകമെമ്പാടുമുള്ള ഗവേഷകരും മരുന്നു നിർമാണ കമ്പനികളും കൊറോണയ്ക്ക് എതിരായ വാക്സിൻ വികസിപ്പിയ്ക്കുന്നതിനുള്ള പരീക്ഷണങ്ങളിൽ ആണ്. പരീക്ഷണം ചില രാജ്യങ്ങളിൽ അവസാന ഘട്ടങ്ങളിൽ ആണ് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് പുറമെ യുഎസിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫിസർ ആണ് ഒക്ടോബർ അവസാനത്തോടെ വാക്സിൻ പുറത്തിറക്കാൻ ആകുമെന്ന് അവകാശപ്പെട്ടിരിയ്ക്കുന്നത്. കമ്പനിയുടെ സിഇഒ ഒരു ഇസ്രായേലിലെ ഓൺലൈൻ കമ്പനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Also Read: 1,000 രൂപയ്ക്ക് കൊറോണ വാക്സിൻ; പരീക്ഷണവുമായി ഇന്ത്യൻ കമ്പനി

2020 അവസാനത്തോടെ യുകെ ഡ്രഗ് കമ്പനിയായ ആസ്ട്രസെനികാവാക്സിൻ വിപണിയിൽ എത്തിയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ക്ലിനിക്കൽ അനുമതി ലഭിച്ചതിനെ തുടർന്ന് മനുഷ്യരിൽ കമ്പനി പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ഒക്സ്ഫർഡ് സർവകലാശാലയുമായി ചേർന്നാണ് കമ്പനിയുടെ മരുന്നു പരീക്ഷണം. യുഎസിലെ തന്നെ മൊഡേറ പോലുള്ള കമ്പനികളും അവസാനഘട്ട മരുന്നു പരീക്ഷണത്തിലാണ്.

എന്തായാലും വർഷങ്ങൾ ഒന്നും വാക്സിനായി കാത്തിരിയ്ക്കണ്ടതായി വരില്ല എന്ന സൂചനയാണ് ഫാർമ കമ്പനികൾ നൽകുന്നത്. ഇന്ത്യൻ കമ്പനിയുടെ നേതൃത്വത്തിലുമുണ്ട് വാക്സിൻ പരീക്ഷണം. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് പരീക്ഷണം നടത്തുന്നത്. പൂനൈ കേന്ദ്രീകരിച്ച് പ്രവ‍ര്‍ത്തിയ്ക്കുന്ന കമ്പനി ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നി‍ര്‍മാതാക്കളിൽ ഒന്നു കൂടെയാണ്. ഒക്ടോബറോടെ വാക്സിൻ വിപണിയിൽ എത്തിയ്ക്കാൻ ആകുമെന്നാണ് കമ്പനിയുടെയും പക്ഷം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്