ആപ്പ്ജില്ല

കൊറോണ; വാഹന രജിസ്ട്രേഷൻ കുത്തനെ ഇടിയുന്നു

കൊവിഡ് പ്രതിസനന്ധിയെ തുടര്‍ന്ന് രാജ്യത്തെ പ്രാദേശിക വാഹന രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ 70 ശതമാനത്തോളം കണ്ടെയ്ൻറ്മെൻറ് സോണുകളിൽ ആയത് വാഹന രജിസ്ട്രേഷനു വെല്ലുവിളി

Samayam Malayalam 18 Jul 2020, 10:41 am
ന്യൂഡൽഹി: കൊറോണ മൂലം പ്രതിസന്ധിയിൽ നിന്ന് കര കയറാനാകാതെ വാഹന വിപണി നട്ടം തിരിയുകയാണ്. പുതിയ ഓഫറുകളും പ്രഖ്യാപനങ്ങളും ഒക്കെയായി എല്ലാ വാഹന നിര്‍മാതാക്കളും രംഗത്ത് ഉണ്ടെങ്കിലും യാത്രാ വാഹന വിൽപ്പന കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
Samayam Malayalam വാഹന വിപണി
വാഹന വിപണി


ജൂണിൽ പുതിയ വാഹന രജിസ്ട്രേഷനിൽ 43 ശതമാനമാണ് ഇടിവ്. 9,67,000 വാഹനങ്ങളാണ് ജൂണിൽ രജിസ്റ്റര്‍ ചെയ്തത്. 2019-ൽ 16,93,569 വാഹനങ്ങളാണ് പ്രാദേശിക ട്രാൻസ്‍പോര്‍ട്ട് ഓഫീസുകളിൽ രജിസ്റ്റര്‍ ചെയ്തിരുന്നത്.

Also Read: ജിഎസ്ടി തട്ടിപ്പ്; കയറ്റുമതിക്കാര്‍ അനധികൃത റീഫണ്ടായി തട്ടിയെടുത്തത് 1,875 കോടി രൂപ

കൊവിഡ് പ്രതിസന്ധി മൂലം 75 ശതമാനത്തോളം പ്രാദേശിക രജിസ്ട്രേഷൻ കേന്ദ്രങ്ങളും കണ്ടെയ്ൻറ്മെൻറ് സോണുകളിൽ ആയിപ്പോയതും വാഹന രജിസ്ട്രേഷനെ ബാധിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡിൻെറ വിൽപ്പനയിൽ ജൂണിൽ 35 ശതമാനമാണ് ഇടിവ്. ബജാജ് ഓട്ടോ മെയിൽ 70 ശതമാനമാണ് വിൽപ്പന ഇടിവ് നേരിട്ടത്.

ടാറ്റ മോട്ടോഴ്സ് ജൂണിൽ ആഗോള തലത്തിലെ മൊത്ത വിൽപ്പനയിൽ 64 ശതമാനത്തോളം ഇടിവ് നേരിട്ടിട്ടുണ്ട്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ലോക്ക് ‍ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് ശേഷം 5,000 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ചു എന്നതും ശ്രദ്ധേയമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്