കൊച്ചി: മദ്യ വിൽപ്പനയ്ക്കായി ആപ്പ് രൂപീകരിച്ചതു മുതൽ തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോൾ ബവ്കോയുടെ വരുമാനം ഇടിയുന്നതിനു കാരണമായതായി റിപ്പോര്‍ട്ടുകൾ. ബിവറേജസ് കോര്‍പ്പറേഷൻ രൂപം നൽകിയ ആപ്പിന് ഉദ്ദേശിച്ച ഫലം കാണാൻ കഴിയാതെ പോയത് ബവ്കോയുടെ വരുമാനത്തിലും ഇടിവ് ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തിൻെറ പ്രധാന വരുമാന ശ്രോതസ്സുകളിൽ ഒന്നായ ബിവറേജസ് കോര്‍പ്പറേഷൻെറ വരുമാനം മൂന്നിൽ ഒന്നായി ചുരുങ്ങിയതായാണ് റിപ്പോര്‍ട്ടുകൾ.
ശരാശരി 40 കോടി രൂപയോളം പ്രതിദിന വരുമാനം നേടിയിരുന്ന ബെവ്കോയ്ക്ക് ഇപ്പോൾ 20 കോടി രൂപ പോലും നേടാമനാകുന്നില്ല. മദ്യ വില വര്‍ധനയും ആപ്പ് ടോക്കണുകൾ കൂട്ടത്തോടെ ബാറുകൾക്ക് കൊടുത്തതും തിരിച്ചടിയായി.
Also Read: ഓൺലൈൻ പേയ്മെൻ്റില്ല, ബെവ് ക്യൂ ആപ്പിലൂടെ എങ്ങനെ മദ്യം വാങ്ങാം
ആപ്പിൽ വിൽക്കുന്ന ടോക്കണുകൾ കൂടുതലിൻെറയും വിൽപ്പന ഇപ്പോൾ ബാറുകളിലാണ്. മദ്യ നികുതി കൂട്ടിയിരുന്നതിനാൽ 15 ശതമാനത്തിൽ ഏറെ അധിക വരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം വിപരീതമായി. 10-35 ശതമാനത്തോളം ആണ് മദ്യ നികുതി ഉയര്‍ത്തിയിരുന്നത്.
2018-19-സാമ്പത്തിക വർഷത്തിൽ ബിയർ, മദ്യ വിൽപ്പനയിൽ നിന്ന് ബെവ്കോ റെക്കോർഡ് വരുമനാമാണ് നേടിയിരുന്നത്.14,507.67 കോടി രൂപയായിരുന്നു വരുമാനം. മുൻ വർഷം ഇത് 1,567.58 കോടി രൂപയായിരുന്നു.
ശരാശരി 40 കോടി രൂപയോളം പ്രതിദിന വരുമാനം നേടിയിരുന്ന ബെവ്കോയ്ക്ക് ഇപ്പോൾ 20 കോടി രൂപ പോലും നേടാമനാകുന്നില്ല. മദ്യ വില വര്‍ധനയും ആപ്പ് ടോക്കണുകൾ കൂട്ടത്തോടെ ബാറുകൾക്ക് കൊടുത്തതും തിരിച്ചടിയായി.
Also Read: ഓൺലൈൻ പേയ്മെൻ്റില്ല, ബെവ് ക്യൂ ആപ്പിലൂടെ എങ്ങനെ മദ്യം വാങ്ങാം
ആപ്പിൽ വിൽക്കുന്ന ടോക്കണുകൾ കൂടുതലിൻെറയും വിൽപ്പന ഇപ്പോൾ ബാറുകളിലാണ്. മദ്യ നികുതി കൂട്ടിയിരുന്നതിനാൽ 15 ശതമാനത്തിൽ ഏറെ അധിക വരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം വിപരീതമായി. 10-35 ശതമാനത്തോളം ആണ് മദ്യ നികുതി ഉയര്‍ത്തിയിരുന്നത്.
2018-19-സാമ്പത്തിക വർഷത്തിൽ ബിയർ, മദ്യ വിൽപ്പനയിൽ നിന്ന് ബെവ്കോ റെക്കോർഡ് വരുമനാമാണ് നേടിയിരുന്നത്.14,507.67 കോടി രൂപയായിരുന്നു വരുമാനം. മുൻ വർഷം ഇത് 1,567.58 കോടി രൂപയായിരുന്നു.