ആപ്പ്ജില്ല

2.5 ഏക്കറിൽ 22 കോടി രൂപയുടെ തകര്‍പ്പൻ വീടു വാങ്ങി ദീപിക പദുക്കോണും രൺവീര്‍ സിങ്ങും

22 കോടി രൂപ മുതൽ മുടക്കിൽ അലിബാഗിൽ തകര്‍പ്പൻ വീടു വാങ്ങി ദീപിക പദുക്കോണും രൺവീര്‍ സിങ്ങും. രജിസ്റ്റര്‍ ചെയ്ത പ്രോപ്പര്‍ട്ടിയുടെ സ്റ്റാമ്പ് ഡ്യൂട്ടി 1.3 കോടി രൂപ!

Curated byറിങ്കു ഫ്രാൻസിസ് | Samayam Malayalam 15 Sept 2021, 5:49 pm
ലക്ഷ്വറി വീടുകൾക്ക് ഏറ്റവും നല്ല ഉദാഹരണമാകാറുണ്ട്. പലപ്പോഴും സെലിബ്രിറ്റി വീടുകൾ. മിക്ക സെലിബ്രിറ്റികൾക്കുമുണ്ട് രണ്ടിലധികം ആഡംബര വസതികൾ. ബോളിവുഡ് താരങ്ങളായ രൺവീര്‍ സിങ്ങും ദീപിക പദുക്കോണും പുതിയ ഒരു വീട് വാങ്ങിയിരിക്കുകയാണ്. 22 കോടി രൂപ മുതൽ മുടക്കി മഹാരാഷ്ട്രയിലെ അലിബാഗിലാണ് ഇരുവരും വീട് വാങ്ങിയിരിക്കുന്നത്. 1.32 കോടി രൂപയാണ് ഈ മാസം ഒന്നാം തിയതി രജിസ്റ്റര്‍ ചെയ്ത പുതിയ പ്രോപ്പര്‍ട്ടിക്ക് സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയത്.
Samayam Malayalam deepika padukone and ranveer sing buys rs 22 crore home
2.5 ഏക്കറിൽ 22 കോടി രൂപയുടെ തകര്‍പ്പൻ വീടു വാങ്ങി ദീപിക പദുക്കോണും രൺവീര്‍ സിങ്ങും


1,8000 ചതുരശ്ര അടിയിലെ സ്വപ്ന സൗധം

2.5 ഏക്കറിലാണ് വീടെങ്കിലും മൊത്തം 18,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട് കെട്ടിടത്തിന്. അഞ്ച് ബെഡ്റൂമുകളുള്ള വീട് രണ്ട് നിലകളിലായാണ് . സമീപത്തെ കടൽത്തീരത്ത് നിന്ന് ഏകദേശം 10 മിനിറ്റ് അകലം മാത്രം.

അലിബാഗിലെ ശതകോടീശ്വരന്മാരുടെ തെരുവ് എന്നറിയപ്പെടുന്ന സതീർജെയിലാണ് വീട്. നിരവധി ബോളിവുഡ് താരങ്ങൾക്കും വ്യവസായികൾക്കും അലിബാഗിൽ ബംഗ്ലാവുകളുണ്ട്. ഷാരൂഖ് ഖാൻ, വേദാന്ത റിസോഴ്സസിൻെറ മേധാവികളിലൊരാളായ നവീൻ അഗർവാൾ, റെയ്മണ്ടിൻെറ ഗൗതം സിംഘാനിയ, ഇൻഫോസിസിലെ സലീൽ പരേഖ് തുടങ്ങിയവര്‍ക്കാണ് ഇവിടെ ബംഗ്ലാവുകൾ ഉള്ളത്.. രൺവീറിനും ദീപികയ്ക്കും മുംബൈയിൽ മറ്റൊരു ഫോര്‍ ബിഎച്ച്കെ ഫ്ലാറ്റും ഉണ്ട്.


മുംബൈയിലുള്ളത് 26-ാം നിലയിലെ ഫ്ലാറ്റ്

മുംബൈയിൽ ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റ് ദീപിക പദുക്കോണിൻെറ ഉടമസ്ഥതയിലാണ്. നാല് മുറികളുള്ള ആഡംബര ഫ്ലാറ്റ് ബ്യൂമോണ്ട് ടവേഴ്സ് എന്ന കെട്ടിടത്തിൻറെ 26-ആം നിലയിലാണ്. പിതാവും ബാഡ്മിന്റൺ ചാമ്പ്യനുമായ പ്രകാശ് പദുക്കോണിൻറെയും ദീപിതയുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ ഫ്ലാറ്റ്. 2010- ൽ 16 കോടി രൂപയ്ക്ക് ആണ് ഈ ഫ്ലാറ്റ് വാങ്ങുന്നത്. സ്വന്തം അഭിരുചികൾക്ക് അനുസരിച്ച് ദീപിക പദുക്കോൺ ഇൻറീരിയര്‍ പൂർണ്ണമായും മാറ്റുകയായിരുന്നു. 2,776 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റിൽ മൂന്ന് പാർക്കിംഗ് ഏരിയയുണ്ട്. വസ്തു രജിസ്റ്റർ ചെയ്യുന്നതിന് 79 ലക്ഷം രൂപയായിരുന്നു അന്ന് സ്റ്റാമ്പ് ഡ്യൂട്ടി. ബ്യൂമണ്ട് ടവേഴ്സ് കോംപ്ലക്സ് എന്ന ആഡംബര പാര്‍പ്പിട സമുച്ചയം നിര്‍മിച്ചത് ഷെത്ത് ഡെവലപ്പേഴ്സ് ആണ്.

ഓതറിനെ കുറിച്ച്
റിങ്കു ഫ്രാൻസിസ്
റിങ്കു ഫ്രാൻസിസ്- സമയം മലയാളത്തിൽ സീനിയ‍ർ ബിസിനസ് കണ്ടൻറ് പ്രൊഡ്യൂസ‍ർ ആയി പ്രവ‍ർത്തിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിൽ ബിസിനസ് ജേണലിസ്റ്റ് , ധനം ബിസിനസ് മാസികയിൽ സീനിയർ റിപ്പോർട്ടർ, മനോരമ ഓൺലൈൻ, സമ്പാദ്യം പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ഫിനാൻസ് ജേണലിസ്റ്റ് എന്നീ നിലകളിലും പ്രവ‍ർത്തിച്ചിട്ടുണ്ട്. ജേണലിസത്തിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭീമ ബാലസാഹിത്യ പുരസ്കാര സമിതി ജൂറിഅം​ഗമായിരുന്നു.മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്