ആപ്പ്ജില്ല

കപ്പ നട്ടു വിറ്റാൽ രണ്ടര ലക്ഷം രൂപയോ?വേറിട്ട് ഒരു വിജയകഥ

സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കൊവിഡ് കാലത്ത് കൂട്ടായ്മയിലൂടെ കൃഷി ഇറക്കി മികച്ച വരുമാനം നേടി ഇരിക്കുകയാണ് ഒരുകൂട്ടം വനിതകൾ. വിളവെടുപ്പിൽ ലാഭം കിട്ടിയത് കപ്പ കൃഷിയ്ക്ക്

Samayam Malayalam 21 Oct 2020, 5:48 pm
കൊച്ചി: കപ്പ നട്ടു വിറ്റാൽ രണ്ടര ലക്ഷം രൂപ കിട്ടുമോ? കിട്ടും എന്നു പറയും ധനലക്ഷ്മി എന്ന വനിതാ കൂട്ടായ്മ. ഉഴവൂരാണ് ഒരു കൂട്ടം വനിതകൾ ചേര്‍ന്ന് ഈ വിജയകഥ രചിച്ചത് . പാട്ടത്തിന് എടുത്ത കൃഷി ഭൂമിയിൽ നട്ടത് കപ്പയും ഏത്തവാഴയും. വിളവെടുത്തപ്പോൾ ലഭിച്ചത് രണ്ടര ലക്ഷം രൂപ.
Samayam Malayalam Tapioca Cultivation
കപ്പ കൃഷി


ലഭിച്ചതിലേറെയും കപ്പയുടെ വില. സാമ്പത്തിക പ്രതിസന്ധിയുടെ ഈ കൊവിഡ് കാലത്ത്കൂട്ടായ്മയിലൂടെ നല്ലൊരു തുക സമ്പാദിയ്ക്കാൻ ആയ സന്തോഷത്തിൽ ആണ് ഇതിൽ അംഗങ്ങളായ വനിതകൾ. 5,000 മൂട് കപ്പയാണ് കൃഷി ചെയ്തത്. ഇത് മഴുവൻ എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Also Read: എളുപ്പത്തിൽ കിട്ടില്ല ഗ്യസ് സിലിണ്ടര്‍; എൽപിജി വിതരണ രീതി മാറുന്നു

കാട് പിടിച്ചു കിടന്ന സ്ഥലം വൃത്തിയാക്കി എടുത്തായിരുന്നു കൃഷി. പഞ്ചായത്ത് അംഗം തന്നെ ഇതിന് നേതൃത്വം നൽകി. ചേനയും കാച്ചിലും ചേമ്പുമെല്ലാം ഇടവിളയായി കൃഷി ചെയ്തിട്ടുണ്ട്. ഉഴവൂര്‍ മൂന്നാം വാര്‍ഡിലെ ധനലക്ഷ്മികളാണ് കൃഷിയിലൂടെ വിജയം നേടിയത്. ഉഴവൂര് കൂടുതൽ ഇടങ്ങളിൽ കൃഷി വ്യാപിപ്പിയ്ക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് സംഘം.

സ്വകാര്യവ്യക്തിയുടെ പറമ്പ് ആദ്യം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്. ഇത് വിജയമായതോടെ കൂടുതൽ സ്ഥലം പാട്ടത്തിന് എടുക്കുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ വിളകൾ കൃഷി ചെയ്യാൻ ഒരുങ്ങുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്