ആപ്പ്ജില്ല

കടലാസ് കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്ക് 10 വര്‍ഷം വരെ തടവ്

2.09 ലക്ഷം കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കി

TNN 6 Sept 2017, 9:37 pm
ന്യൂഡല്‍ഹി: കടലാസ് കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്കും മറ്റ് ഉന്നതന്മാര്‍ക്കും 10 വര്‍ഷം വരെ തടവ് ലഭിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്‍ച വ്യക്കമാക്കി.
Samayam Malayalam directors of deregistered shell firms siphoning off funds face up to 10 year jail term
കടലാസ് കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്ക് 10 വര്‍ഷം വരെ തടവ്


മൂന്നോ അതിലധികമോ വര്‍ഷമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്ക് മറ്റ് കമ്പനികളില്‍ സമാന സ്ഥാനം വഹിക്കുന്നതിന് വിലക്ക് വരും. ചില കടലാസ് കമ്പനികളെ സഹായിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍, കോസ്റ്റ് അക്കൗണ്ടന്‍റുമാര്‍, കമ്പനി സെക്രട്ടറിമാര്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കള്ളപ്പണത്തിനെതിരായ നടപടികള്‍ തുടരുകയാണെന്നും കടലാസ് കമ്പനികളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരെന്ന് കണ്ടെത്താനുള്ള നടപടികള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതിരിക്കുന്ന 2.09 ലക്ഷം കമ്പനികളുടെ രജിസ്ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ടുകള്‍ റദ്ദാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവും ഉള്‍പ്പെട്ട പണത്തിന്‍റെ മൂന്നിരട്ടി പിഴയുമാണ് ശിക്ഷ.

Directors of deregistered shell firms siphoning off funds face up to 10-year jail term

Directors of shell companies that have not filed their returns for over 3 years would be disqualified from holding such position.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്