ന്യൂഡൽഹി: രാജ്യത്ത് കോഴിമുട്ട വില കുത്തനെ കുതിക്കുന്നു. മുട്ടവിലക്കയറ്റം സംസ്ഥാനത്തെ വിപണികളിലും പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ മാസം വരെ അഞ്ച് രൂപയിൽ താഴെ മാത്രമായിരുന്ന മുട്ടവില ഇന്ന് ആറ് രൂപയ്ക്ക് മുകളിലാണ്. രാജ്യത്ത് മറ്റ് പല നഗരങ്ങളിലും ഒരു മുട്ടയ്ക്ക് ഏഴ് രൂപ മുതൽ ഒൻപത് രൂപ വരെ നൽകേണ്ടി വരുന്നു എന്നതാണ് വസ്തുത.
കഴിഞ്ഞ വർഷം കോഴിമുട്ടയ്ക്കുണ്ടായ വിലയിടിവ് കർഷകർക്കേറ്റ പ്രഹരമായിരുന്നു. ഇക്കാരണം കൊണ്ടു തന്നെ ഈ വർഷം 30 ശതമാനത്തോളം ഉൽപ്പാദനം കുറച്ചിരുന്നു. ഇതാണ് ഇക്കൊല്ലം മുട്ടയ്ക്ക് കടുത്ത വിലക്കയറ്റത്തിന് കാരണമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 3.50 രൂപയോളം ഉൽപ്പാദന ചെലവ് വന്നിരുന്ന കർഷകന് ഒരു മുട്ടയ്ക്ക് നാല് രൂപയോളമാണ് കിട്ടിയത്.
കഴിഞ്ഞ വർഷം കോഴിമുട്ടയ്ക്കുണ്ടായ വിലയിടിവ് കർഷകർക്കേറ്റ പ്രഹരമായിരുന്നു. ഇക്കാരണം കൊണ്ടു തന്നെ ഈ വർഷം 30 ശതമാനത്തോളം ഉൽപ്പാദനം കുറച്ചിരുന്നു. ഇതാണ് ഇക്കൊല്ലം മുട്ടയ്ക്ക് കടുത്ത വിലക്കയറ്റത്തിന് കാരണമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 3.50 രൂപയോളം ഉൽപ്പാദന ചെലവ് വന്നിരുന്ന കർഷകന് ഒരു മുട്ടയ്ക്ക് നാല് രൂപയോളമാണ് കിട്ടിയത്.