ആപ്പ്ജില്ല

ലൈംഗികാപവാദത്തിൽ ഇലോൺ മസ്കും; കല്ലു വെച്ച നുണയെന്ന് മസ്ക്!

ഇലോൺ മസ്കിനെതിരെ ലൈംഗികാരോപണവുമായി എയര്‍ ഹോസ്റ്റസ്. ആരോപണം പാടെ നിഷേധിച്ച് മസ്ക്. 2016-ൽ നടന്ന സംഭവം മറച്ചു വയ്ക്കാൻ മസ്ക് 1.8 കോടി രൂപയോളം വാഗ്ദാനം ചെയ്തതായി ആണ് റിപ്പോര്‍ട്ടുകൾ

Samayam Malayalam 21 May 2022, 1:25 pm

ഹൈലൈറ്റ്:

  • ഇലോൺ മസ്കിനെതിരെ ലൈംഗികാരോപണവുമായി എയര്‍ഹോസ്റ്റസ്
  • ശുദ്ധ നുണയെന്ന് ട്വിറ്ററിലൂടെ മസ്ക്

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Elon Musk
ലോക സമ്പന്നനായ ഇലോൺ മസ്കിനെതിരെ ലൈംഗികാരോപണവുമായി എയര്‍ഹോസ്റ്റസ്. എന്നാൽ ആരോപണം നിഷേധിച്ച് മസ്ക്. മസ്കിൻെറ ഉടമസ്ഥതയിൽ ഉള്ള സ്പേസ് എക്സിലെ കരാര്‍ ജീവനക്കാരിയായ എയര്‍ ഹോസ്റ്റസാണ് മസ്കിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. 2016-ആണ് മസ്ക് പീഡന ശ്രമം നടത്തിയതെന്നാണ് ആരോപണം. അന്ന് കേസ് ഒത്തുതീര്‍പ്പാക്കാൻ ഏകദേശം 2,50,000 ഡോളര്‍ മസ്ക് വാഗ്ദാനം ചെയ്തിരുന്നതായി യുവതി വെളിപ്പെടുത്തി. ഒരു സുഹൃത്ത് വഴിയാണ് എയര്‍ഹോസ്റ്റസ് സംഭവം ലോകത്തോട് വിളിച്ചു പറഞ്ഞത്.

എന്നാൽ, രാഷ്ട്രീയ പ്രേരിതമായ വെറും അപവാദ പ്രചരണം മാത്രമാണിതെന്ന് മസ്ക് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആയ എലൻ മസ്‌ക് തന്നെ ട്വിറ്ററിലൂടെ വിശദീകരണം നൽകുകയായിരുന്നു. ജീവനക്കാരി നേരിട്ട് രംഗത്ത് എത്താതെ സുഹൃത്താണെന്ന് പറയുന്ന അജ്ഞാതയായ ഒരാളിലൂടെ നടത്തുന്ന വെളിപ്പെടുത്തലുകൾ വിശ്വാസയോഗ്യമല്ലെന്നാണ് മസ്കിൻെറ പക്ഷം. ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഇങ്ങനൊരു കാര്യം തെളിയിക്കാൻ മസ്ക് പരാതിക്കാരെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മസ്‌കിൻെറ സ്‌പേസ് എക്‌സ് കമ്പനി പേരുവെളിപ്പെടുത്താത്ത ജെറ്റ് ഫ്‌ളൈറ്റ് അറ്റൻഡര്‍ക്ക് 2018-ൽ 2,50,000 ഡോളർ നൽകിയതായി റിപ്പോർട്ടുകൾ ഉണ്ട്.

Also Read: തലയെടുപ്പോടെ താജ്; പിന്നിലുള്ളത് ടാറ്റയുടെ ഒരു മധുര പ്രതികാരം!


മസ്‌കിൻെറ ദുരുദ്ദേശത്തിന് വിസമ്മതിച്ചത് സ്‌പേസ് എക്‌സിൽ ജോലി ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാക്കിയെന്നും 2018 ൽ കേസ് ഒത്തുതീര്‍പ്പാക്കാൻ ഒരു അഭിഭാഷകനെ നിയമിച്ചെന്നും ഫ്ലൈറ്റ് അറ്റൻഡൻറ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഒത്തുതീർപ്പ് കരാർ തടസമായതിനാലാണ് എയര്‍ഹോസ്റ്റസിന് നേരിട്ട് പ്രതികരണം നടത്താൻ ആകാത്തത് എന്ന് മറ്റൊരു രാജ്യാന്തര മാധ്യമ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വിവരം പുറത്ത് വിട്ട വാർത്താ സൈറ്റ് സുഹൃത്തിൻെറയോ വിമാന ജീവനക്കാരിയുടെയോ പേര് നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

4,400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ എലൻ മസ്ക് മരവിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് പുതിയ വിവാദവും എത്തിയത്. ട്വിറ്ററിലെ സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവ സംബന്ധിച്ച വിവരം മസ്കിന് ലഭിക്കാൻ കാലതാമസം നേരിടുന്നതിനെ തുടര്‍ന്നാണ് ഇടപാട് നിര്‍ത്തി വെച്ചത്. ട്വിറ്ററിലെ അഞ്ച് ശതമാനത്തിൽ താഴെ അക്കൗണ്ടുകളും വ്യാജമാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് കരാര്‍ മസ്ക് താൽക്കാലികമായി മരവിപ്പിച്ചത് ട്വിറ്ററിന് കടുത്ത തിരിച്ചടിയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്