കൊച്ചി: എറണാകുളത്ത് മെഡിയ്ക്കൽ സെൻററിനടുത്ത് വെണ്ണലയിൽ നന്ദൂസ് കിച്ചൺ എന്ന പേരിൽ ഒരു ഹോട്ടലുണ്ട്.തുഷാര അജിത് കല്ലായിൽ എന്ന സംരംഭകയാണ് ഈ ഭക്ഷണശാലയ്ക്ക് നേതൃത്വം നൽകുന്നത്. ഈ റെസ്റ്റോറൻറിന് പിന്നിൽ ഹലാൽ നിഷിദ്ധ ഭക്ഷണം എന്നൊരു ബോര്‍ഡ് തൂക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഹലാൽ ഭക്ഷണം എന്ന ബോര്‍ഡാണ് നമ്മൾ കണ്ടു ശീലിച്ചിരിയ്ക്കുന്നത്. എന്നാൽ ഇപ്പോൾ ഹലാൽ വിരുദ്ധ ഭക്ഷണം എന്ന ഈ ബോര്‍ഡും സംരംഭകയുടെ നിലപാടും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതേക്കുറിച്ച് തുഷാര പറയുന്നത് ഇങ്ങനെ.. ഒന്നര വര്‍ഷം മുമ്പാണ് ഹോട്ടൽ തുടങ്ങുന്നത്. മീൻ വെറൈറ്റികളും ചിക്കൻ വിഭവങ്ങളും ഒക്കെ ആരോഗ്യകരമായി പാകം ചെയ്ത് ഉപഭോക്താക്കളിൽ എത്തിയ്ക്കുന്ന റെസ്റ്റോറൻറ്.. തുടക്കത്തിൽ 20 പേര്‍ക്ക് ഒക്കെ ഊണ് നൽകാൻ ആയിരുന്നു പ്ലാൻ എങ്കിലും പിന്നീട് കൂടുതൽ ആളുകൾ ഭക്ഷണം തേടി ഇവിടെയെത്തിത്തുടങ്ങി..
ദിവസേന 200 പേര് ഒക്കെ എത്തുന്ന രീതിയിൽ സംരംഭം വളര്‍ന്നു. എന്നാൽ ഇടയ്ക്ക് പല തവണ ആളുകൾ ഭക്ഷണം കഴിയ്ക്കാൻ എത്തുകയും വിളമ്പി വെച്ച ഭക്ഷണം ഹലാൽ ആണോ എന്ന് ചോദിച്ച ശേഷം കഴിയ്ക്കാതെ ഇറങ്ങിയ അനുഭവങ്ങളുമുണ്ടായി. സുഹൃത്തുക്കൾക്കൊപ്പം എത്തുന്നവരിൽ ഹലാൽ എന്ന കാരണത്താൽ മാറി ഇരിയ്ക്കുന്നു.
Also Read: സ്മാര്‍ട്ട് കിച്ചൺ; വനിതാ സംരംഭങ്ങൾക്കും കുടുംബശ്രീയ്ക്കും തലോടൽ, വനിതാ ക്ഷേമത്തിനായുള്ള പദ്ധതികൾ ഇങ്ങനെ
ഇത് വിഷമിപ്പിച്ചു. വീട്ടിൽ കുട്ടികൾക്ക് നൽകുന്ന അതേഭക്ഷണം ആണ് ഞാൻ തന്നെ നേരിട്ടെത്തി റെസ്റ്റോറൻറിലും പാകം ചെയ്യുന്നത്. പേയിങ് ഗസ്റ്റായി താമസിയ്ക്കുന്ന കുട്ടികൾക്കും ആരോഗ്യകരമായി തന്നെ ഭക്ഷണം പാകം ചെയ്ത് എത്തിയ്ക്കുന്നുണ്ട്. എന്നാൽ ഹലാൽ അല്ല എന്ന ഒറ്റ കാരണത്താൽ ഈ ഭക്ഷണം ഒഴിവാക്കി മടങ്ങുന്നത് അലോസരപ്പെടുത്തിയതിനാൽ തന്നെയാണ് ഇങ്ങനൊരു ബോര്‍ഡ്..
ഹലാൽ എന്ന വാക്കിൻെറ യഥാര്‍ത്ഥ അര്ത്തമൊന്നും എനിയ്ക്കറിയില്ല. ഹലാൽ എന്ന് എഴുതാത്തത് കൊണ്ട് മാത്രം ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം ഹറാമാണെന്ന് കരുതുന്നില്ല. ഭക്ഷണത്തിൻെറ കാര്യത്തിൽ മതപരമായ ഇത്തരമൊരു വേര്‍തിരിവ് എന്തിനാണ്? ഇതാണ് ഇങ്ങനെയൊരു ബോര്‍ഡിന് പിന്നിൽ . എന്തായാലും ചൂടുപിടിച്ച ചര്‍ച്ചകൾക്ക് സംഭവം വഴിവെച്ചിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തുണ്ടെങ്കിലും ഉറച്ച തീരുമാനത്തോടെ മുന്നോട്ടുപോകാൻ തന്നെയാണ് തുഷാരയുടെ തീരുമാനം
ദിവസേന 200 പേര് ഒക്കെ എത്തുന്ന രീതിയിൽ സംരംഭം വളര്‍ന്നു. എന്നാൽ ഇടയ്ക്ക് പല തവണ ആളുകൾ ഭക്ഷണം കഴിയ്ക്കാൻ എത്തുകയും വിളമ്പി വെച്ച ഭക്ഷണം ഹലാൽ ആണോ എന്ന് ചോദിച്ച ശേഷം കഴിയ്ക്കാതെ ഇറങ്ങിയ അനുഭവങ്ങളുമുണ്ടായി. സുഹൃത്തുക്കൾക്കൊപ്പം എത്തുന്നവരിൽ ഹലാൽ എന്ന കാരണത്താൽ മാറി ഇരിയ്ക്കുന്നു.
Also Read: സ്മാര്‍ട്ട് കിച്ചൺ; വനിതാ സംരംഭങ്ങൾക്കും കുടുംബശ്രീയ്ക്കും തലോടൽ, വനിതാ ക്ഷേമത്തിനായുള്ള പദ്ധതികൾ ഇങ്ങനെ
ഇത് വിഷമിപ്പിച്ചു. വീട്ടിൽ കുട്ടികൾക്ക് നൽകുന്ന അതേഭക്ഷണം ആണ് ഞാൻ തന്നെ നേരിട്ടെത്തി റെസ്റ്റോറൻറിലും പാകം ചെയ്യുന്നത്. പേയിങ് ഗസ്റ്റായി താമസിയ്ക്കുന്ന കുട്ടികൾക്കും ആരോഗ്യകരമായി തന്നെ ഭക്ഷണം പാകം ചെയ്ത് എത്തിയ്ക്കുന്നുണ്ട്. എന്നാൽ ഹലാൽ അല്ല എന്ന ഒറ്റ കാരണത്താൽ ഈ ഭക്ഷണം ഒഴിവാക്കി മടങ്ങുന്നത് അലോസരപ്പെടുത്തിയതിനാൽ തന്നെയാണ് ഇങ്ങനൊരു ബോര്‍ഡ്..
ഹലാൽ എന്ന വാക്കിൻെറ യഥാര്‍ത്ഥ അര്ത്തമൊന്നും എനിയ്ക്കറിയില്ല. ഹലാൽ എന്ന് എഴുതാത്തത് കൊണ്ട് മാത്രം ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം ഹറാമാണെന്ന് കരുതുന്നില്ല. ഭക്ഷണത്തിൻെറ കാര്യത്തിൽ മതപരമായ ഇത്തരമൊരു വേര്‍തിരിവ് എന്തിനാണ്? ഇതാണ് ഇങ്ങനെയൊരു ബോര്‍ഡിന് പിന്നിൽ . എന്തായാലും ചൂടുപിടിച്ച ചര്‍ച്ചകൾക്ക് സംഭവം വഴിവെച്ചിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തുണ്ടെങ്കിലും ഉറച്ച തീരുമാനത്തോടെ മുന്നോട്ടുപോകാൻ തന്നെയാണ് തുഷാരയുടെ തീരുമാനം