കൊച്ചി : പരസ്യത്തിന് അനുസരിച്ച് മുടി വളര്‍ന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രമുഖ കമ്പനിയ്ക്കും ചലച്ചിത്ര താരത്തിനും പിഴ ചുമത്തിയിരിക്കുകയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ. തെറ്റായി പരസ്യം നൽകിയെന്ന ഹർജിയിലാണ് പിഴ. പതിനായിരം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത് . വൈലത്തൂർ സ്വദേശി ഫ്രാൻസിസ് വടക്കനാണ് പരസ്യത്തിനെതിരെ ഹർജി നൽകിയത്. ഉൽപ്പന്നം വിറ്റ മെഡിക്കൽ സ്റ്റോര്‍ ഉടമയ്ക്കുമുണ്ട് പിഴ. 3,000 രൂപയാണ് ഇദ്ദേഹം പിഴ നൽകേണ്ടത്. പിഴത്തുക ഹർജിക്കാരന് നൽകാനാണ് കമ്മീഷൻ നിർദേശം.
അതേസമയം, വിഷയം 2010-ൽ ഉന്നയിച്ചതാണെന്നും 2012-ൽ ആണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഈ പരാതിയിലാണ് ഇപ്പോൾ വിധി വന്നത്. ഇതിനു ശേഷം വര്‍ഷങ്ങളായി ഹെയര്‍ കെയര്‍ പ്രൊട്ടക്ടറിൻെറ പരസ്യം ഉപയോഗിയ്ക്കുന്നില്ല. കമ്പനിയുടെയുടെ എല്ലാ ഉത്പന്നങ്ങളും ക്ലിനിക്കൽ പരിശോധനകളിലൂടെ കടന്നു പോകുന്നതാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിയ്ക്കുന്നതിൻെറ അടിസ്ഥാനത്തിൽ ആണ് പരസ്യങ്ങൾ എന്നും അധികൃതര്‍ പറയുന്നു.
കേസിന് ആധാരമായ സംഭവം ഇങ്ങനെ;
ചലച്ചിത്ര താരത്തിൻെറ ആരാധകനായ ഉപഭോക്താവ് 2010-ൽ വന്ന പരസ്യം വിശ്വസിച്ചാണ് ഹെയര്‍ ക്രീം വാങ്ങുന്നത് പതിവാക്കിയത്. ഹെയര്‍ ക്രീം ഉപയോഗം സ്ഥിരമാക്കിയെങ്കിലും മുടി വളരാത്തതാണ് ഉപഭോക്താവിനെ പ്രകോപിപ്പിച്ചത്. ഒടുവിൽ ബില്ലുകൾ സഹിതം പരാതി നൽകുകയായിരുന്നു.
മുടി വളരുമെന്ന പരസ്യം കണ്ട് ഹെയര്‍ ക്രീം വാങ്ങുന്നത് പതിവാക്കിയിരുന്നു എന്ന് ഹര്ജിക്കാരൻ വ്യക്തമാക്കി. തൃശൂർ ഉപഭോക്തൃ കമ്മീഷനെയാണ് സമീപിച്ചത് . ആറ് ആഴ്ച കൊണ്ട് മുടി വളരും എന്ന പരസ്യം കണ്ടാണ് ഹെയര്‍ ക്രീം ഉപയോഗിച്ച് തുടങ്ങിയത്. പരസ്യത്തിൽ അഭിനയിച്ചതാണ് താരത്തിനും പിഴ ഈടാക്കാൻ കാരണം. പതിനായിരം രൂപ തന്നെയാണ് താരവും പിഴ നൽകേണ്ടത് .
ഹെയര്‍ ഓയിൽ ഉപയോഗിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കിയതായി വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിയ്ക്കുന്നുണ്ട്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സെലിബ്രിറ്റികൾക്കും ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്നാണ് നിരീക്ഷണം.
അതേസമയം, വിഷയം 2010-ൽ ഉന്നയിച്ചതാണെന്നും 2012-ൽ ആണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഈ പരാതിയിലാണ് ഇപ്പോൾ വിധി വന്നത്. ഇതിനു ശേഷം വര്‍ഷങ്ങളായി ഹെയര്‍ കെയര്‍ പ്രൊട്ടക്ടറിൻെറ പരസ്യം ഉപയോഗിയ്ക്കുന്നില്ല. കമ്പനിയുടെയുടെ എല്ലാ ഉത്പന്നങ്ങളും ക്ലിനിക്കൽ പരിശോധനകളിലൂടെ കടന്നു പോകുന്നതാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിയ്ക്കുന്നതിൻെറ അടിസ്ഥാനത്തിൽ ആണ് പരസ്യങ്ങൾ എന്നും അധികൃതര്‍ പറയുന്നു.
കേസിന് ആധാരമായ സംഭവം ഇങ്ങനെ;
ചലച്ചിത്ര താരത്തിൻെറ ആരാധകനായ ഉപഭോക്താവ് 2010-ൽ വന്ന പരസ്യം വിശ്വസിച്ചാണ് ഹെയര്‍ ക്രീം വാങ്ങുന്നത് പതിവാക്കിയത്. ഹെയര്‍ ക്രീം ഉപയോഗം സ്ഥിരമാക്കിയെങ്കിലും മുടി വളരാത്തതാണ് ഉപഭോക്താവിനെ പ്രകോപിപ്പിച്ചത്. ഒടുവിൽ ബില്ലുകൾ സഹിതം പരാതി നൽകുകയായിരുന്നു.
മുടി വളരുമെന്ന പരസ്യം കണ്ട് ഹെയര്‍ ക്രീം വാങ്ങുന്നത് പതിവാക്കിയിരുന്നു എന്ന് ഹര്ജിക്കാരൻ വ്യക്തമാക്കി. തൃശൂർ ഉപഭോക്തൃ കമ്മീഷനെയാണ് സമീപിച്ചത് . ആറ് ആഴ്ച കൊണ്ട് മുടി വളരും എന്ന പരസ്യം കണ്ടാണ് ഹെയര്‍ ക്രീം ഉപയോഗിച്ച് തുടങ്ങിയത്. പരസ്യത്തിൽ അഭിനയിച്ചതാണ് താരത്തിനും പിഴ ഈടാക്കാൻ കാരണം. പതിനായിരം രൂപ തന്നെയാണ് താരവും പിഴ നൽകേണ്ടത് .
ഹെയര്‍ ഓയിൽ ഉപയോഗിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കിയതായി വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിയ്ക്കുന്നുണ്ട്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സെലിബ്രിറ്റികൾക്കും ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്നാണ് നിരീക്ഷണം.