ആപ്പ്ജില്ല

ഇന്ത്യയുടെ ധനകമ്മി ഉയരുന്നു; ആശങ്ക പ്രകടിപ്പിച്ച് സാമ്പത്തിക വിദഗ്ധര്‍

ധനകമ്മി ഉയരുന്നത് ആശങ്കാജനകമാണെന്ന് ഓര്‍മിപ്പിച്ച് ഗീതാ ഗോപിനാഥും രഘുറാം രാജനും

Samayam Malayalam 16 Oct 2019, 6:06 pm
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ധനകമ്മി ഉയരുന്നത് ആശങ്കാജനകമാണെന്ന് സാമ്പത്തിക വിദഗ്ധര്‍. വരുമാന വളർച്ച സാമ്പത്തിക വളർച്ച സംബന്ധിച്ച പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ധനകമ്മി നിയന്ത്രിക്കുന്നതിൽ രാജ്യം ശ്രദ്ധിക്കണമെന്ന് ഐഎംഫ് ചീഫ് ഇക്കണോമിസ്റ്റും മലയാളിയുമായ ഗീതാ
Samayam Malayalam fiscal deficit.
സാമ്പത്തിക വിദഗ്ധരായ ഗീതാ ഗോപിനാഥും രഘുറാം രാജനും

ഗോപിനാഥ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ 2018-ലെ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനം ആണെങ്കിലും 2019-ലെ
വളര്‍ച്ച 6.1 ശതമാനം ആയി കുറയുമെന്നാണ് ഐഎംഎഫ് പ്രവചനം. 2020-ല്‍ വളര്‍ച്ചാ നിരക്ക് ഏഴു
ശതമാനത്തിലേക്കു തിരിച്ചു വരും എന്നാണ് കരുതുന്നത്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. നിക്ഷേപം, ഉപഭോഗം, കയറ്റുമതി എന്നിവയിലെ കുറവും വളര്‍ച്ച മന്ദഗതിയില്‍ ആക്കി.

ഉയര്‍ന്ന ധനകമ്മി രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്‍റെയും ഒരുമിച്ചുള്ള ധനകമ്മിയേക്കാള്‍ യഥാര്‍ത്ഥ കമ്മി ഏഴു ശതമാനം വരെ കൂടുതല്‍ ആയിരിക്കും എന്നും ഇത് ആശങ്കപ്പെടുത്തുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.ആഗസ്റ്റില്‍ രാജ്യത്തെ ധനകമ്മി 5.54 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരുന്നു. ഇത് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് ലക്ഷ്യത്തിന്‍റെ 78.7 ശതമാനം ആണ്. സര്‍ക്കാരിന്‍റെ മൂലധന വരവിനേക്കാൾ ചെലവുകൾ ഉയരുന്നതാണ് ധനകമ്മി ഉയരാൻ ഇടയാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്