ആപ്പ്ജില്ല

സ്വ‍‍ര്‍ണം ഇപ്പോൾ ആ‍ര്‍ക്കും വേണ്ടേ..? ഇറക്കുമതി ആറു വ‍ര്‍ഷത്തെ താഴ്ന്ന നിരക്കിൽ

സ്വർണ ഉപഭോഗം രാജ്യത്ത് ഏറ്റവും കുറഞ്ഞ നിലകളിൽ ഒന്നിലേക്കെത്തിയിരിക്കുന്നു. ആറു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു മാർച്ചിലെ ഇറക്കുമതി. കൊറോണ പ്രതിസന്ധി തന്നെയാണ് പ്രധാനമായും സ്വർണ ഉപഭോഗത്തെ ബാധിച്ചത്.

Samayam Malayalam 7 Apr 2020, 12:01 pm
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സ്വ‍ര്‍ണ ഉപഭോക്താക്കളായ ഇന്ത്യയിൽ സ്വ‍ര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. സ്വ‍ര്‍ണ ഉപഭോഗം ഇടിഞ്ഞതാണ് സ്വര്‍ണ ഇറക്കുമതി കുറയാൻ കാരണം. പ്രധാനമായും കൊറോണ വൈറസ് ബാധയെ തുട‍ര്‍ന്നാണിത്. 73 ശതമാനത്തിൽ അധികമാണ് മാ‍ര്‍ച്ചിൽ സ്വ‍ര്‍ണ ഇറക്കുമതി ഇടിഞ്ഞിരിയ്ക്കുന്നത്.
Samayam Malayalam Gold Rate Today


25 ടൺ സ്വ‍ര്‍ണം മാത്രമാണ് കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തത്. മുൻ വ‍ര്‍ഷം ഇതേ കാലയളവിൽ 93.24 ടൺ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. മൂല്യത്തിൻറെ അടിസ്ഥാനത്തിൽ 63 ശതമാനമാണ് ഇടിവ്. 122 കോടി ഡോളറിൻറെ ഇറക്കുമതിയാണ് കുറഞ്ഞിരിയ്ക്കുന്നത്.

Also Read: ലോക്ക്ഡൗണിന് ശേഷം പഴയ സ്വർണാഭരണ വിൽപ്പന കുതിച്ചേക്കും; കാരണം ഇതാണ്

മാർച്ചിൽ 10 ഗ്രാമിന് 44,913 രൂപയായി ഉയർന്ന സ്വർണവില പിന്നീട് 38,592 രൂപയായി കുറഞ്ഞിരുന്നു. കൊറോണ വൈറസിൻറെ വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൌൺ എല്ലാ മേഖലകളെയും ബാധിച്ചതുപോലെ സ്വർണ വിപണിയെയും ഉപഭോഗത്തെയും എല്ലാം സാരമായി ബാധിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്