ആപ്പ്ജില്ല

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു: ചൈനയിൽനിന്നുള്ള 2,500 യൂട്യൂബ് ചാനലുകൾ നീക്കം ചെയ്തു

ചൈനയിൽനിന്നുള്ള 2,500ലധികം യൂട്യൂബ് ചാനലുകൾ ഗൂഗിൾ നീക്കം ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള ചാനലുകളാണ് അന്വേഷണത്തിന്റെ ഭാ​ഗമായി നീക്കം ചെയ്തത്.

Samayam Malayalam 6 Aug 2020, 1:54 pm
ഡൽഹി: തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചൈനയിൽനിന്നുള്ള 2,500ലധികം യൂട്യൂബ് ചാനലുകൾ നീക്കം ചെയ്തതായി ഗൂഗിൾ അറിയിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള ചാനലുകളാണ് അന്വേഷണത്തിന്റെ ഭാഗമായി നീക്കം ചെയ്തതെന്നും ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വ്യക്തമാക്കി.
Samayam Malayalam google deletes 2500 youtube channels from chine over disinformation
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു: ചൈനയിൽനിന്നുള്ള 2,500 യൂട്യൂബ് ചാനലുകൾ നീക്കം ചെയ്തു


രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചാനലുകൾ ഉണ്ടെങ്കിലും രാഷ്ട്രീയേതര ഉള്ളടക്കങ്ങളുള്ള ചാനലുകളാണ് ഒഴിവാക്കിയവയിലേറെമെന്ന് ത്രൈമാസ ബുള്ളറ്റിനില്‍ ഗൂഗിൾ പറഞ്ഞു. യുഎസ് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും സംബന്ധിച്ച് യുഎസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ റിപ്പോർട്ട്. ഇതുകൂടാതെ യുഎസ് ഡിജിറ്റൽ നെറ്റ്‌വർക്കുകളിൽ നിന്ന് വിശ്വസനീയമല്ലാത്ത ചൈനീസ് ആപ്ലിക്കേഷനുകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് ബുധനാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.

Also Read: ബജാജ് അലയൻസിന്റെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഇനി ഇൻ‌സ്റ്റാൾ‌മെന്റ് ആയി അടയ്ക്കാം

ഇതിന്റെ ഭാഗമായി ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാൻ അമേരിക്ക തീരുമാനിച്ചു. യുഎസിലെ പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റിന് വിൽക്കുകയോ അല്ലെങ്കിൽ പൂർണ്ണമായ നിരോധനം നേരിടുന്നതിനോ സെപ്റ്റംബർ 15 വരെ ടിക് ടോക്ക് ട്രംപ് ഭരണകൂടം സമയപരിധി അനുവദിച്ചിട്ടുണ്ട്. അതേസമയം യുഎസിലെ ചൈനീസ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം ചൈന നേരത്തെ നിഷേധിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്