ആപ്പ്ജില്ല

ഇറക്കുമതി നിർത്താനൊരുങ്ങി കേന്ദ്രം, ചിപ്പ് നിർമിക്കുന്നവർക്ക് 73 ആയിരം കോടി രൂപ നൽകും

ഇന്ത്യയിൽ സ്മാർട്ട്ഫോൺ വ്യവസായം കെട്ടിപ്പടുക്കുന്നതിനും ഇലക്ട്രോണിക്സ് വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായാണ് ചിപ്പ് ഉൽ‌പാദന യൂണിറ്റുകൾ സ്ഥാപിക്കുന്ന ഓരോ കമ്പനികൾക്കും സർക്കാർ ക്യാഷ് ഇൻസെന്റീവ് പ്രഖ്യാപിച്ചത്.

Samayam Malayalam 1 Apr 2021, 3:17 pm

ഹൈലൈറ്റ്:

  • ചിപ്പ് നിർമാണ കമ്പനികൾക്ക് 73 ആയിരം കോടി രൂപ പണമായി നൽകുമെന്ന് കേന്ദ്ര സർക്കാർ
  • രാജ്യത്ത് ചിപ്പ് നിര്‍മാണം എത്രയും പെട്ടെന്ന് തുടങ്ങാനാണ് സർക്കാരിന്റെ പദ്ധതി
  • പിന്നിൽ ചൈന, തായ്‌വാൻ പോലുളള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉപേക്ഷിക്കാനുള്ള ലക്ഷ്യം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ഇറക്കുമതി നിർത്താനൊരുങ്ങി കേന്ദ്രം, ചിപ്പ് നിർമിക്കുന്നവർക്ക് 73 ആയിരം കോടി രൂപ നൽകും
ഇറക്കുമതി നിർത്താനൊരുങ്ങി കേന്ദ്രം, ചിപ്പ് നിർമിക്കുന്നവർക്ക് 73 ആയിരം കോടി രൂപ നൽകും
ഡൽഹി: രാജ്യത്ത് ചിപ്പുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് 73 ആയിരം കോടി രൂപ പണമായി നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ സ്മാർട്ട്ഫോൺ വ്യവസായം കെട്ടിപ്പടുക്കുന്നതിനും ഇലക്ട്രോണിക്സ് വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായാണ് ചിപ്പ് ഉൽ‌പാദന യൂണിറ്റുകൾ സ്ഥാപിക്കുന്ന ഓരോ കമ്പനികൾക്കും സർക്കാർ ക്യാഷ് ഇൻസെന്റീവ് പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് നിര്‍മാതാക്കളില്‍ ഒന്നാകുക എന്ന പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് നിറവേറ്റുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ നീക്കം.
രാജ്യത്ത് ചിപ്പ് നിര്‍മാണം എത്രയും പെട്ടെന്ന് തുടങ്ങാനാണ് സർക്കാരിന്റെ പദ്ധതിയെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' ക്യാംപെയ്ൻ ചൈനയ്ക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ നിർമ്മാതാക്കളായി മാറാൻ ഇന്ത്യയെ സഹായിച്ചു. ചിപ്പ് കമ്പനികൾ രാജ്യത്ത് ആരംഭിക്കേണ്ട സമയമാണിതെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന, തായ്‌വാൻ പോലുളള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉപേക്ഷിക്കാനുള്ള ലക്ഷ്യവും സർ‌ക്കാരിന്റെ നീക്കത്തിന് പിന്നിലുണ്ട്.

Also Read: ഫോൺപേ ഉപയോക്താവാണോ? ഫാസ്ടാഗ് സൗജന്യമായി വീട്ടുപടിക്കലെത്തിക്കും

കമ്പനികള്‍ നിര്‍മിക്കുന്ന പ്രോസസറുകള്‍ ഇന്ത്യ നേരിട്ട് വാങ്ങും. കൂടാതെ രാജ്യത്ത് ചിപ്പ് കേന്ദ്രീകൃത നിര്‍മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന കമ്പനികളോട് ഇവിടെ നിര്‍മിക്കുന്ന ചിപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമവും ഇറക്കും. അതേസമയം ക്യാഷ് ഇൻസെന്റീവ് എങ്ങനെ വിതരണം ചെയ്യണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലെന്നും കമ്പനികളുടെ പ്രതികരണം അറിഞ്ഞതിന് ശേഷമായിരിക്കും അത് തീരുമാനിക്കുകയെന്നും അടുത്ത സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ലോകമെമ്പാടുമുള്ള സർക്കാരുകൾ ചിപ്പ് നിർമാണ പ്ലാന്റുകളുടെ പ്രവർത്തനത്തിന് സബ്‌സിഡി നൽകുന്നുണ്ട്. കാരണം ചിപ്പ് ക്ഷാമം ഓട്ടോ, ഇലക്‌ട്രോണിക്‌സ് വ്യവസായങ്ങളെ ബാധിക്കുകയും ലോകം മുഴുവൻ വിതരണത്തിനായി തായ്‌വാനെ ആശ്രയിക്കേണ്ടിയും വരും.

പ്രദേശികമായ നിർമ്മിച്ച ചിപ്പുകൾ സിസിടിവി ക്യാമറകൾ മുതൽ 5 ജി ഉപകരണങ്ങൾ വരെയുള്ള ഉത്പന്നങ്ങളിൽ ഉപയോഗിക്കും. ഏതെങ്കിലും കമ്പനികൾ ഇന്ത്യയിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടോയെന്ന് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല. കൂടാതെ ഇതുസംബന്ധിച്ച് ഇന്ത്യയുടെ സാങ്കേതിക മന്ത്രാലയത്തിൽനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. നേരത്തെ നിരവധി കമ്പനികൾ ഇന്ത്യയിൽ ചിപ്പ് വ്യവസായം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ, അസ്ഥിരമായ വൈദ്യുതി വിതരണം, ബ്യൂറോക്രസി തുടങ്ങിയവ കമ്പനികളെ പിന്തിരിപ്പിക്കുകയായിരുന്നു. അതേസമയം സ്മാർട്ട്‌ഫോൺ വ്യവസായത്തിന്റെ വിജയത്തിന് പിന്നാലെ ചിപ്പ് നിർമാതാക്കളെ ആകർഷിക്കാനുള്ള സർക്കാരിന്റെ പുതിയ ശ്രമം വിജയിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യവസായ മേഖലയിലുള്ളവരുടെ അഭിപ്രായം.

Also Read: ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും !

ടാറ്റാ ഗ്രൂപ്പ് പോലുള്ള ഇന്ത്യൻ കമ്പനികൾ ഇലക്ട്രോണിക്സ്, ഹൈടെക് നിർമ്മാണത്തിലേക്ക് മാറാൻ നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. രാജ്യത്ത് ചിപ്പ് ഉത്പാദന യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും വിദേശത്തെ നിർമ്മാണ യൂണിറ്റുകൾ ഇന്ത്യൻ കമ്പനിയോ കൺസോർഷ്യമോ ഏറ്റെടുക്കുന്നതിനും വേണ്ടി ഡിസംബറിൽ ചിപ്പ് നിർമ്മാതാക്കളോട് സർക്കാർ താൽപര്യം ആരാഞ്ഞിരുന്നു. മാർച്ച് 31 ആയിരുന്നു താൽപര്യം അറിയിക്കാനുള്ള അവസാന തീയതി. അബുദാബി ആസ്ഥാനമായുള്ള ഫണ്ട് നെക്സ്റ്റ് ഓർബിറ്റ് വെഞ്ചേഴ്‌സ് ഇന്ത്യയിൽ ചിപ്പ് നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ അപേക്ഷ സമർപ്പിച്ചതായി സർക്കാർ ബുധനാഴ്ച അറിയിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്