ആപ്പ്ജില്ല

കടക്കെണിയിൽ വലഞ്ഞ് സര്‍ക്കാര്‍; 2021-ഓടെ ജിഡിപിയുടെ 91 ശതമാനം ആയി കടം ഉയരും

സര്‍ക്കാരിൻെറ കടക്കെണി ഉയരുന്നു. അടുത്ത വര്‍ഷം ജിഡിപിയുടെ 91 ശതമാനമായി മൊത്തം കടം ഉയര്‍ന്നേക്കും എന്ന റിപ്പോര്‍ട്ട് പുറത്ത്. വികസന പ്രവര്‍ത്തനങ്ങൾക്കായി സര്‍ക്കാര്‍ വക ഇരുത്തുന്ന തുക കുറഞ്ഞേക്കും

Samayam Malayalam 26 Aug 2020, 3:46 pm
മുംബൈ: കടക്കെണിയിൽ നട്ടം തിരിഞ്ഞ് സര്‍ക്കാര്‍. 2030 ഓടെ മൊത്തം കടം ജിഡിപിയുടെ 80 ശതമാനം ആയി വളരുമെന്ന് റിപ്പോര്‍ട്ട്. 2020 സാമ്പത്തിക വര്‍ഷത്തിൽ ഇത് 75 ശതമാനമാണ്. 2018 സാമ്പത്തിക വര്‍ഷത്തിൽ 70 ശതമാനം ആയിരുന്നു ഇത്. 2021-ഓടെ മൊത്തം കടം 91 ശതമാനത്തിൽ എത്തും. മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സര്‍വീസസ് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
Samayam Malayalam പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി


2023 സാമ്പത്തിക വര്‍ഷത്തോടെ മൊത്തം വരുമാനത്തിൻെറ 93 ശതമാനത്തോളം ആയി കടം ഉയരുമെങ്കിലും പിന്നീട് ഇത് കുറയും. 2030-ഓടെ 80 ശതമാനമായി മാറും. ഉയര്‍ന്നു വരുന്ന കടബാധ്യത കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ വികസന പ്രവര്‍ത്തനങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് സര്‍ക്കാരിനെ അകറ്റിയേക്കും.

Also Read: കൊറോണക്കാലത്ത് വളര്‍ന്ന് ഗെയിമിങ് വിപണി

2014-സാമ്പത്തിക വര്‍ഷത്തിനും 2020നും ഇടയിൽ 6.8 ശതമാനം ആയിരുന്നു രാജ്യത്തിൻെറ സാമ്പത്തിക വളര്‍ച്ച. 2020- സാമ്പത്തിക വര്‍ഷത്തിൽ ഇത് 4.2 ശതമാനമായി താഴ്ന്നിരിക്കുകയാണ്.മൊത്തം ജിഡിപിയുടെ 27 ശതമാനത്തോളം ആയി പണം ചെലവഴിയ്ക്കൽ ഉയര്‍ന്നിട്ടുണ്ട്.

അടുത്ത ഒരു പതിറ്റാണ്ടിൽ മൊത്തം ചെലവഴിയ്ക്കൽ 7.7 ശതമാനമായി കുറഞ്ഞേക്കും എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പണം ചെലവഴിയ്ക്കലിൽ അധികവും പ്രതിരോധ മേഖലയ്ക്കായും ശമ്പളത്തിനും പെൻഷനുമൊക്കയായി വക ഇരുത്തുന്ന തുകയാണ്. സര്‍ക്കാരിൻെറ ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ അടുത്ത ഒരു പതിറ്റാണ്ടിലെ വികസന പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വന്നേക്കും എന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്