ആപ്പ്ജില്ല

ബി.എസ്.എൻ.എൽ. ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ബ്രോഡ്ബാൻഡ് വേഗം വർധിക്കും, ബി.ബി.എൻ.എൽ. എത്തുന്നു

രാജ്യത്തുടനീളമുള്ള 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ യു.എസ്.ഒ.എഫ് ഉപയോഗിച്ച് ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുന്നതിനും എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും വിവേചനരഹിതമായ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നതിനുമായി 2012 ഫെബ്രുവരിയിൽ രൂപീകരിച്ച സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആണ് ബി.ബി.എൻ.എൽ.

Samayam Malayalam 21 Mar 2022, 8:57 am
ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ (ബി.ബി.എൻ.എൽ) നഷ്ടത്തിലായ സർക്കാർ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡുമായി (ബി.എസ്.എൻ.എൽ) ലയിപ്പിക്കാൻ ധാരണ. ഇതുമായി ബന്ധപ്പെട്ട നപടികൾ പുരോഗമിക്കുകയാണെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഓൾ ഇന്ത്യ ഗ്രാജുവേറ്റ് എൻജിനീയേഴ്സ് ആൻഡ് ടെലികോം ഓഫീസർ അസോസിയേഷൻ (എ.ഐ.ജി.ഇ.ടി.ഒ.എ) സംഘടിപ്പിച്ച ഒരു പരിപാടിയിൽ ബി.എസ്.എൻ.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.കെ. പുർവാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam bsnl-bbnl


Also Read: ആധാര്‍ ഉപഭോക്താവാണോ? ഒരിക്കലെങ്കിലും കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുത്തിട്ടുണ്ടോ? എങ്കില്‍ അറിയണം ഇക്കാര്യങ്ങള്‍

ബി.ബി.എൻ.എല്ലിന്റെ കടന്നുവരവ് ബി.എസ്.എൻ.എല്ലിന് പുതുജീവ,ൻ നൽകുമെന്നാണു വിലയിരുത്തൽ. ലയനത്തോടെ നിലവിൽ ബി.ബി.എൻ.എൽ. രാജ്യത്ത് ഏറ്റെടുത്തിരിക്കുന്ന എല്ലാ ജോലികളും കരാറുകളും ബി.എസ്.എൻ.എല്ലിൽ എത്തും. ലയനവുമായി ബന്ധപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രിയുമായി ഒരു മണിക്കൂറിലധികം സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.എസ്.എൻ.എല്ലിന് നിലവിൽ രജ്യത്ത് 6.8 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒ.എഫ്.സി) ശൃംഖലയുണ്ട്. നിർദ്ദിഷ്ട ലയനത്തോടെ, യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യു.എസ്.ഒ.എഫ്) ഉപയോഗിച്ച് രാജ്യത്തെ 1.85 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ സ്ഥാപിച്ചിട്ടുള്ള 5.67 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ബി.എസ്.എൻ.എല്ലിന് ലഭിക്കും.

രാജ്യത്തുടനീളമുള്ള 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ യു.എസ്.ഒ.എഫ് ഉപയോഗിച്ച് ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുന്നതിനും എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും വിവേചനരഹിതമായ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നതിനുമായി 2012 ഫെബ്രുവരിയിൽ രൂപീകരിച്ച സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആണ് ബി.ബി.എൻ.എൽ. ടെലികോം ഓപ്പറേറ്റർമാർ ടെലികോം സേവനങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിന് എട്ടു ശതമാനം ലൈസൻസ് ഫീസ് നൽകേണ്ടതുണ്ട്. ഇതിൽ യു.എസ്.ഒ.എഫിനുള്ള അഞ്ചു ശതമാനം ലെവിയും ഉൾപ്പെടുന്നു. എന്നാൽ ഒ.എഫ്.സി. സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരുകൾ ബി.ബി.എൻ.എല്ലിൽ നിന്നു റൈറ്റ് ഓഫ് വേ ചാർജ് ഈടാക്കുന്നില്ല. ഇത് ടെലികോം ഓപ്പറേറ്റർമാർ അടയ്ക്കേണ്ട ഫീസിനെ അപേക്ഷിച്ച് ഗണ്യമായ തുക ലാഭിക്കാൻ സഹായിക്കും. അതായത് ബി.എസ്.എൻ.എല്ലിന് ലയനം ഏറെ ഗുണം ചെയ്യും.

Also Read: പൂക്കളോടും ചെടികളോടും കമ്പമുണ്ടോ? നിങ്ങള്‍ക്കും മാസം മികച്ച വരുമാനം പോക്കറ്റിലാക്കാം

ഭാരത്നെറ്റ് പ്രോജക്റ്റുകളിലെ ബി.എസ്.എൻ.എല്ലിന്റെ മോശം പ്രകടനവും, വൻ കുടിശികയും കാരണം നിർദിഷ്ട ലയനത്തിനു ബി.ബി.എൻ.എല്ലിലെ ഒരുപറ്റം ജീവനക്കാർക്കു താൽപര്യമില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സർക്കാരോ, വകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരും യു.എസ്.ഒ.എഫിലേക്ക് സംഭാവന നൽകുന്നുണ്ടെന്നും, ബി.ബി.എൻ.എൽ. ആസ്തികൾ ബി.എസ്.എൻ.എല്ലിനു മാത്രമായി കൈമാറുന്നത് എസ്.പി.വി. ആശയത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്നും ലയനത്തെ എതിർക്കുന്നവർ ഉയർത്തികാട്ടുന്നു.

ഇക്കഴിഞ്ഞ ബജറ്റിൽ ബി.എസ്.എൻ.എല്ലിന് ഏകദേശം 45,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നേരത്തെ ഇത് 24,000 കോടിയായിരുന്നു. നേരത്തെ സ്പെക്ട്രത്തിന് മാത്രമായിരുന്നു വകയിരുത്തിയിരുന്നത്. ഇപ്പോൾ സ്പെക്ട്രം, കാപെക്സ് തുടങ്ങിയ മേഖലകളിൽ നീക്കിയിരിപ്പുകളുണ്ട്. കമ്പനി 4G ടെസ്റ്റിങ്ങിന്റെ അവസാന ഘട്ടത്തിലാണെന്നും മേയ്, ജൂൺ മാസത്തോടെ വിതരണം ആരംഭിക്കാനാകുമെന്നും പുർവാർ വ്യക്തമാക്കി.

20ല്‍ അധികം മേഖലകളില്‍ നിന്നുള്ള, സൂഷ്മവും വിശദവും ആധികാരികവുമായ ഇക്കോണമിക് ടൈംസ് സ്റ്റോറികള്‍ വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്