ന്യൂഡൽഹി: രാജ്യത്ത് പുകവലിയ്ക്കും സിഗരറ്റ്, പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കും കര്‍ശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്രം. പുക വലിയ്ക്കുന്നതിനുള്ള നിയമപരമായ പ്രായം 21 വയസായി ഉയര്‍ത്തും. നിലവിൽ ഇത് 18 വയസാണ്. രാജ്യത്ത് ലൂസായി സിഗരറ്റുകൾ വിൽക്കുന്നത് നിരോധിച്ചേക്കും. ഇതു സംബന്ധിച്ച കരടു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. റെസ്റ്റോറൻറുകളിലെയും എയര്‍പോര്‍ട്ടുകളിലെയും സ്മോക്കിങ് റൂം നിരോധിക്കും. പൊതുസ്ഥലങ്ങളിൽ പുക വലിച്ചാൽ ഈടാക്കുന്ന പിഴ തുക ഉയര്‍ത്തും. സിഗരറ്റുകളുടെയും മറ്റ് പുകല ഉത്പന്നങ്ങളുടെയും വിൽപ്പനയും ഉപയോഗവും നിയന്ത്രിയ്ക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്കാരങ്ങൾ. ഇത് സംബന്ധിച്ച് നിലവിലെ നിയമങ്ങളിൽ ഭേദഗതിയ്ക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. പിഴത്തുക ഉൾപ്പെടെ ഉയരും .
Also Read:
പ്രധാന നിയമ ഭേദഗതി ശിക്ഷാവിധികളിൽ ഉള്ളതാണ്. നിലവിൽ പൊതുസ്ഥലങ്ങളിൽ പുക വലിയ്ക്കുന്നതിന് 1,000 രൂപയാണ് പിഴ എങ്കിൽ ഇത് ഒരു ലക്ഷം രൂപ വരെയായി ഉയരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിൽ ഉള്ള ഇടങ്ങളിൽ ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കും നിയന്ത്രണങ്ങൾ വരും. പുതിയ നിയമം തെറ്റിച്ച് ഉത്പന്നം വിൽക്കുന്നതും വാങ്ങുന്നതും കുറ്റകരമാകും.
സ്കൂൾ , കോളേജ് വിദ്യാര്‍ത്ഥികളുടെ ഇടയിലെ പുകവലി, പുകയില ഉപയോഗം നിയന്ത്രിക്കുക കൂടെയാണ് ലക്ഷ്യം.. 21 വയസിൽ താഴെയുള്ളവര്‍ സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിയ്ക്കുന്നത് കുറ്റകരമായേക്കും. 21 വയസിൽ താഴെ പ്രായമുള്ളവര്‍ക്ക് ഉത്പന്നങ്ങൾ വിറ്റഴിയ്ക്കുന്നതും 7 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാൻ കാരണമായേക്കാവുന്ന കുറ്റമായി തീരും. ലൂസായി സിഗരറ്റുകൾ വിറ്റഴിയ്ക്കുന്നത് ഒരു വര്‍ഷം വരെ ജയിൽ ശിക്ഷയും 50,000 രൂപ പിഴ കിട്ടാവുന്ന കുറ്റം ആയി മാറും.
Also Read:
പ്രധാന നിയമ ഭേദഗതി ശിക്ഷാവിധികളിൽ ഉള്ളതാണ്. നിലവിൽ പൊതുസ്ഥലങ്ങളിൽ പുക വലിയ്ക്കുന്നതിന് 1,000 രൂപയാണ് പിഴ എങ്കിൽ ഇത് ഒരു ലക്ഷം രൂപ വരെയായി ഉയരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിൽ ഉള്ള ഇടങ്ങളിൽ ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കും നിയന്ത്രണങ്ങൾ വരും. പുതിയ നിയമം തെറ്റിച്ച് ഉത്പന്നം വിൽക്കുന്നതും വാങ്ങുന്നതും കുറ്റകരമാകും.
സ്കൂൾ , കോളേജ് വിദ്യാര്‍ത്ഥികളുടെ ഇടയിലെ പുകവലി, പുകയില ഉപയോഗം നിയന്ത്രിക്കുക കൂടെയാണ് ലക്ഷ്യം.. 21 വയസിൽ താഴെയുള്ളവര്‍ സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിയ്ക്കുന്നത് കുറ്റകരമായേക്കും. 21 വയസിൽ താഴെ പ്രായമുള്ളവര്‍ക്ക് ഉത്പന്നങ്ങൾ വിറ്റഴിയ്ക്കുന്നതും 7 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാൻ കാരണമായേക്കാവുന്ന കുറ്റമായി തീരും. ലൂസായി സിഗരറ്റുകൾ വിറ്റഴിയ്ക്കുന്നത് ഒരു വര്‍ഷം വരെ ജയിൽ ശിക്ഷയും 50,000 രൂപ പിഴ കിട്ടാവുന്ന കുറ്റം ആയി മാറും.