ആപ്പ്ജില്ല

ഇനി സര്‍ക്കാര്‍ വാഹനങ്ങൾ പൂര്‍ണമായും ഇലക്ട്രിക്

കിഫ്ബി പദ്ധതിയിലൂടെ ഇനി സര്‍ക്കാര്‍ വാങ്ങുന്ന എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കുമെന്ന് ഗതാഗത മന്ത്രി. ഭാവിയിൽ കെഎസ്ആര്‍ടിസി വണ്ടികളും ഇലക്ട്രിക്, ദ്രവീകൃത, സംയോജിത പ്രകൃതി വാതകങ്ങളിലേക്ക് വഴി മാറും

Samayam Malayalam 30 Oct 2020, 12:23 pm
കൊച്ചി: അന്തരീക്ഷ മലിനീകരണം ആണ് ഇപ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിൽ നല്ലൊരു പങ്ക് പഴഞ്ചൻ പൊതുഗതാഗത വാഹനങ്ങൾക്കുമുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരുങ്ങുകയാണ് സംസ്ഥാന ഗതാഗത വകുപ്പ്.
Samayam Malayalam Electric Bus
ഇലക്ട്രിക് ബസ്


ഗതാഗത വകുപ്പ് ഇനി വാങ്ങുന്ന എല്ലാ വാഹനങ്ങളും വൈദ്യുത വാഹനങ്ങൾ ആയിരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ആണ് വ്യക്തമാക്കിയത്. സംസ്ഥാനത്തെ വായൂ മലിനീകരണത്തോത് കുറയ്ക്കുന്നതിൻെറ ഭാഗമായി കിഫ്ബി പദ്ധതി വഴി സര്‍ക്കാര്‍ വാങ്ങുന്ന എല്ലാ വാഹനങ്ങളും ഇന് വൈദ്യുത വാഹനങ്ങൾ ആയിരിക്കും.

Also Read: ഷവോമിയെ വീഴ്ത്തി സാംസങ്; ഇന്ത്യൻ സ്മാര്‍ട്ട്ഫോൺ വിപണിയിൽ ഒന്നാമത്

ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി), സംയോജിത പ്രകൃതി വാതകം ( സിഎൻജി) എന്നിവ ഉപയോഗിയ്ക്കുന്ന വാഹനങ്ങൾക്കും മുൻഗണന നൽകും. കെഎസ്ആര്‍ടിസി വാഹനങ്ങളുടെ മലിനീകരണത്തോത് കുറയ്ക്കുന്നതും ഗതാഗത വകുപ്പിൻെറ പരിഗണനയിൽ ഉണ്ട്. കെഎസ്ആര്‍ടി വാഹനങ്ങളും ഭാവിയിൽ വൈദ്യുതി, സിഎൻജി, എൽഎൻജി മാര്‍ഗങ്ങളിലേയ്ക്ക് മാറും എന്നാണ് സൂചന.

അന്തരീക്ഷ മലിനീകരണം കുറക്കാനും ഇന്ധനചെലവ് കുറക്കാനുമുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം രാജ്യത്തെ ആദ്യത്തെ സംയോജിത ഇന്ധന കേന്ദ്രം കേരളത്തിൽ സ്ഥാപിയ്ക്കാൻ സര്‍ക്കാര്‍ ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷനു അനുമതി നൽകിയിരുന്നു. തിരുവനന്തപുരത്ത് സിഎന്‍ജി, എല്‍എന്‍ജി തുടങ്ങിയ ഇന്ധനങ്ങളുടെ വിതരണത്തിനുള്ള കേന്ദ്രം സ്ഥാപിക്കാൻ ഐഒസിക്ക് 1.78 ഏക്കര്‍ സ്ഥലം ആണ് സര്‍ക്കാര്‍ വിട്ടു കൊടുത്തത്. ഈ കേന്ദ്രത്തില്‍ നിന്നും കെഎസ്ആര്‍ടിസിക്കും ഇന്ധനം ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്