കൊച്ചി: ജിഎസ്ടി നടപ്പാക്കുന്നതിലൂടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും അതിന് വിപരീതമായി ഇപ്പോൾ മിക്ക അവശ്യ സാധനങ്ങൾക്കും ക്രമാതീതമായി വില കൂടിയിരിക്കുന്നു. പല സാധനങ്ങൾക്കും പത്ത് രൂപയിലധികം കൂടിയത് കുറച്ചൊന്നുമല്ല ജനങ്ങളെ വലക്കുന്നത്. പല സാധനങ്ങൾക്കും നികുതി ഈടാക്കാതെ തന്നെ വില കുത്തനെ ഉയർന്നു.
7.6 ശതമാനം നികുതിയുണ്ടായിരുന്ന ശർക്കരക്ക് ജിഎസ്ടി പ്രാബല്യത്തിൽ വന്നതിൽ പിന്നെ നികുതി ഇല്ല, എന്നാൽ വില പത്ത് രൂപയിലധികം കൂടി. വൻകിട നിർമാതാക്കളും വിതരണക്കാരുമാണ് ഈ വിലക്കൂടുതലിന് പിന്നിൽ. ജിഎസ്ടി പ്രകാരം 8.9 ശതമാനത്തിൽ നിന്ന് 5 ശതമാനമായി പഞ്ചസാരയുടെ നികുതി കുറഞ്ഞപ്പോൾ രണ്ട് രൂപ വില കുറയേണ്ടതാണ്. എന്നാൽ ഇവിടെയും സ്ഥിതി മറിച്ചല്ല, നിത്യോപയാഗ സാധനങ്ങൾക്ക് പുറമെ, അവശ്യ മരുന്നുകൾക്കും വില കൂടുന്നത് ജനങ്ങളെ കൂടുതൽ വലക്കുന്നു.
എസി ഇല്ലാത്ത ഹോട്ടലുകളും എസി ഉള്ള ഹോട്ടലുകളും 18 ശതമാനം ജിഎസ്ടി ഈടാക്കുന്നു. വില കുറയുമെന്ന് കാണിച്ച 100 ഇന പട്ടികയിലെ മിക്ക സാധനങ്ങൾക്കും വില കുറഞ്ഞിട്ടില്ല. ആക്രി സാധനങ്ങൾക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുന്നത് ആ മേഖലയിൽ തൊഴിൽ പ്രശ്നം രൂക്ഷമാക്കുന്നു. ഹോളോബ്രിക്സ്, ഉണക്കമീൻ വ്യവസായങ്ങളെയും പാക്കറ്റിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങളെയും ചെറുകിട ഗാർഹിക യൂണിറ്റുകളെയും ജിഎസ്ടി ദോഷകരമായി ബാധിക്കുന്നു. ജിഎസ്ടി പ്രാബല്യത്തിൽ വന്നിട്ടും ആശയക്കുഴപ്പവും അവ്യക്തതയും തുടരുന്നത് വ്യവസായ മേഖലക്കും ഉപഭോക്താക്കൾക്കും ഒരു പോലെ ഭീഷണിയാണ്.
GST: Price hike a strong blow on common men
Steep price hike soon after GST makes life more complicated. The scenario proves that the government and officials are still striving hard to place GST correctly.
7.6 ശതമാനം നികുതിയുണ്ടായിരുന്ന ശർക്കരക്ക് ജിഎസ്ടി പ്രാബല്യത്തിൽ വന്നതിൽ പിന്നെ നികുതി ഇല്ല, എന്നാൽ വില പത്ത് രൂപയിലധികം കൂടി. വൻകിട നിർമാതാക്കളും വിതരണക്കാരുമാണ് ഈ വിലക്കൂടുതലിന് പിന്നിൽ. ജിഎസ്ടി പ്രകാരം 8.9 ശതമാനത്തിൽ നിന്ന് 5 ശതമാനമായി പഞ്ചസാരയുടെ നികുതി കുറഞ്ഞപ്പോൾ രണ്ട് രൂപ വില കുറയേണ്ടതാണ്. എന്നാൽ ഇവിടെയും സ്ഥിതി മറിച്ചല്ല, നിത്യോപയാഗ സാധനങ്ങൾക്ക് പുറമെ, അവശ്യ മരുന്നുകൾക്കും വില കൂടുന്നത് ജനങ്ങളെ കൂടുതൽ വലക്കുന്നു.
എസി ഇല്ലാത്ത ഹോട്ടലുകളും എസി ഉള്ള ഹോട്ടലുകളും 18 ശതമാനം ജിഎസ്ടി ഈടാക്കുന്നു. വില കുറയുമെന്ന് കാണിച്ച 100 ഇന പട്ടികയിലെ മിക്ക സാധനങ്ങൾക്കും വില കുറഞ്ഞിട്ടില്ല. ആക്രി സാധനങ്ങൾക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുന്നത് ആ മേഖലയിൽ തൊഴിൽ പ്രശ്നം രൂക്ഷമാക്കുന്നു. ഹോളോബ്രിക്സ്, ഉണക്കമീൻ വ്യവസായങ്ങളെയും പാക്കറ്റിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങളെയും ചെറുകിട ഗാർഹിക യൂണിറ്റുകളെയും ജിഎസ്ടി ദോഷകരമായി ബാധിക്കുന്നു. ജിഎസ്ടി പ്രാബല്യത്തിൽ വന്നിട്ടും ആശയക്കുഴപ്പവും അവ്യക്തതയും തുടരുന്നത് വ്യവസായ മേഖലക്കും ഉപഭോക്താക്കൾക്കും ഒരു പോലെ ഭീഷണിയാണ്.
GST: Price hike a strong blow on common men
Steep price hike soon after GST makes life more complicated. The scenario proves that the government and officials are still striving hard to place GST correctly.