ആപ്പ്ജില്ല

വില ഉയരുമോ? ഹാൻഡ് സാനിറ്റൈസറുകൾക്ക് ഇനി 18 ശതമാനം നികുതി

ഹാൻഡ് സാനിറ്റൈസറുകൾക്ക് ഇനി 18 ശതമാനം നികുതി നൽകേണ്ടതായി വരും. ഇപ്പോൾ 12 ശതമാനം നികുതിയാണ് സാനിറ്റൈസറുകൾക്ക് ഈടാക്കുന്നത്. അവശ്യ സാധനങ്ങളുടെ പട്ടികയിൽ നിന്ന് സാനിറ്റൈസറുകൾ നീക്കം ചെയ്യും

Samayam Malayalam 15 Jul 2020, 1:32 pm
ന്യൂഡൽഹി: ആൽക്കഹോൾ അടങ്ങിയിരിക്കുന്ന സാനിറ്റൈസറുകൾക്ക് ഇനി 18 ശതമാനം നികുതി. ഇതുവരെ 12 ശതമാനം നികുതിയാണ് സാനിറ്റൈസറുകൾക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഔഷധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതിനാൽ ആണിത്.
Samayam Malayalam ഹാൻഡ് സാനിറ്റൈസര്‍
ഹാൻഡ് സാനിറ്റൈസര്‍


എന്നാൽ അണുനാശിനികളുടെ വിഭാഗത്തിലേയ്ക്ക് സാനിറ്റൈസര്‍ നീക്കിയിരിക്കുന്നതിനാൽ ആണ് ഇനി മുതൽ 18 ശതമാനം നികുതി ഈടാക്കുക.

Also Read: കൊവിഡ് 19: ഉഗ്രൻ അൾ‍‍ട്രാ വയലറ്റ് അണുനശീകരണ സംവിധാനവുമായി ഒരു സ്റ്റാര്‍ട്ടപ്പ്

കൊറോണ വ്യാപനത്തെ തുടര്‍ന്ന് അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഹാൻഡ് സാനിറ്റൈസറുകളുടെ നികുതിയെ ചൊല്ലി തര്‍ക്കം രൂക്ഷമായിരുന്നു. രാജ്യത്ത് 60-ലേറെ കമ്പികളാണ് ഇപ്പോൾ അംഗീകൃത സാനിറ്റൈസര്‍ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്