കൊച്ചി: പലകാരണങ്ങളാൽ നവജാത ശിശുക്കൾക്ക് മുലപ്പാൽ നൽകാനാകാത്ത അമ്മമാര്‍ക്ക് ആശ്വാസം. ഒടുവിൽ കേരളത്തിലും മുലപ്പാൽ ബാങ്കുകൾ എത്തുന്നു. തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രി, എറണാകുളം
ജില്ലാ ആശുപത്രി, കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ബാങ്ക് സ്ഥാപിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.
Also Read: കര്‍ഷക പ്രതിഷേധം; ഡൽഹിയിലും ഇൻറര്‍നെറ്റ് ഇല്ലാതെ 5 കോടി വരിക്കാര്‍
തൃശ്ശൂര്‍ സെൻട്രൽ റോട്ടറി ക്ലബ്ബിൻെറയും ഇന്നവീലിൻെറയും സഹകരണത്തോടെയാണ് ജൂബിലി മിഷൻ ആശുപത്രിയിലെയും എറണാകുളം ജനറൽ ആശുപത്രിയിലെയും ബാങ്കുകൾ നിര്‍മിയ്ക്കുന്നത്. 47.5 ലക്ഷം രൂപയാണ് ഏകദേശ നിര്‍മാണ ചെലവ്. രഹസ്യ സ്വഭാവം നിലനിര്‍ത്തിയാകും മുലപ്പാൽ ശേഖരണവും വിതരണവും. അണുസാനിധ്യം ഇല്ലെന്ന് പരിശോധന നടത്തി ഉറപ്പാക്കുന്ന പാൽ 6 മാസത്തോളം ഫ്രീസറിൽ സൂക്ഷിയ്ക്കാം.
ശിശുവുമായി ജൈവശാസ്ത്രപരമായി ബന്ധമില്ലാത്ത അമ്മമാർ സംഭാവന ചെയ്യുന്ന മുലപ്പാൽ ശേഖരിച്ച്, ആവശ്യമായ പരിശോധനകൾ നടത്തി വിതരണം ചെയ്യുന്ന ഒരു സേവനമാണ് മുലപ്പാൽ ബാങ്കുകൾ നൽകുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഈ സേവനമുണ്ട്. 32 വര്‍ഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ആദ്യ ബ്രസ്റ്റ് മിൽക്ക് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്.