ദില്ലി : തട്ടിപ്പു സംഘത്തിൽ ചാര്‍ട്ടേഡ് അക്കൗണ്ടൻറുമാരും വനിതകളും വരെ
ദില്ലി പോലീസ് സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിൽ കഴിഞ്ഞ ദിവസം പുറത്ത് കൊണ്ടു വന്നിരിക്കുകയാണ് ചൈന ആസ്ഥാനമായുള്ള സ്ഥാപനങ്ങൾ ഇൻവെസ്റ്റ്മൻറ് ആപ്പിലൂടെ കോടികൾ തട്ടിതാണ് കേസ്. ഒരു ടിബറ്റൻ യുവതിയും എട്ട് തട്ടിപ്പുകാരുമാണ് അറസ്റ്റിലായത്. ഓൺലൈൻ മൾട്ടി ലെവൽ മാർക്കറ്റിംഗ് കാമ്പെയ്ൻെറ ചുവടു പിടിച്ച് പ്രവര്‍ത്തിച്ച ഏണിങ് ആപ്പിലൂടെ വെറും രണ്ട് മാസത്തിനുള്ളിലാണ് 150 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന് .പെട്ടെന്നു വരുമാനംനേടാം എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ചൈനീസ് ആപ്പുകളിലൂടെയാണ് തട്ടിപ്പ് നടന്നത്. പണം മാത്രമല്ല ഉപഭോക്താക്കളുടെ ഡാറ്റയും ചോര്‍ന്നു.
Also Read: പവര്‍ കിങ് അദാനി; ഒറ്റ വര്‍ഷം കൊണ്ട് സമ്പത്തിൽ 3.1 ലക്ഷം കോടി രൂപയുടെ വര്‍ധന
പവര്‍ ബാങ്ക് എന്ന ഇൻവെസ്റ്റ്മൻറ് ആപ്പിലൂടെയുടെ തട്ടിപ്പ് നടന്ന്. വിവിധ ബാങ്ക് അക്കൗണ്ടുകളിലും പെയ്മെൻറ് മാര്‍ഗങ്ങളിലും തട്ടിപ്പിന് ഇരയായവരുടെ 11 കോടി രൂപയോളമാണ് ബ്ലോക്ക് ആയിരിക്കുന്നത്. ഇതിൽ 97 ലക്ഷം രൂപ ഗുരുഗ്രാമിലെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടൻറിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇയാൾ തട്ടിപ്പ് നടത്താൻ രൂപീകരിച്ചത് 111-ഓളം കമ്പനികളാണ് .
ഓൺലൈൻ മൾട്ടി ലെവൽ മാര്‍ക്കറ്റിങ്ങിലൂടെ ഞൊടിയിടക്കുള്ളിൽ വരുമാനംഎന്ന വ്യാജേനയാണ് പവര്‍ ബാങ്ക് ആപ്പ് പ്രവര്‍ത്തിച്ചിരുന്നത്. 24 മുതൽ 35 വരെ ദിവസങ്ങൾക്കുള്ളിൽ നിക്ഷേപ തുക ഇരട്ടിയാകുമെന്നതായിരുന്നു വാഗ്ദാനം. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ട്ടപ്പ് എന്ന രീതിയിൽ ആയിരുന്നു തട്ടിപ്പ് എങ്കിലും സെര്‍വര്‍ ചൈനകേന്ദ്രീകരിച്ചുള്ളതാണെന്ന് കണ്ടെത്തി.
ദില്ലി പോലീസ് സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിൽ കഴിഞ്ഞ ദിവസം പുറത്ത് കൊണ്ടു വന്നിരിക്കുകയാണ് ചൈന ആസ്ഥാനമായുള്ള സ്ഥാപനങ്ങൾ ഇൻവെസ്റ്റ്മൻറ് ആപ്പിലൂടെ കോടികൾ തട്ടിതാണ് കേസ്. ഒരു ടിബറ്റൻ യുവതിയും എട്ട് തട്ടിപ്പുകാരുമാണ് അറസ്റ്റിലായത്.
Also Read: പവര്‍ കിങ് അദാനി; ഒറ്റ വര്‍ഷം കൊണ്ട് സമ്പത്തിൽ 3.1 ലക്ഷം കോടി രൂപയുടെ വര്‍ധന
പവര്‍ ബാങ്ക് എന്ന ഇൻവെസ്റ്റ്മൻറ് ആപ്പിലൂടെയുടെ തട്ടിപ്പ് നടന്ന്. വിവിധ ബാങ്ക് അക്കൗണ്ടുകളിലും പെയ്മെൻറ് മാര്‍ഗങ്ങളിലും തട്ടിപ്പിന് ഇരയായവരുടെ 11 കോടി രൂപയോളമാണ് ബ്ലോക്ക് ആയിരിക്കുന്നത്. ഇതിൽ 97 ലക്ഷം രൂപ ഗുരുഗ്രാമിലെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടൻറിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇയാൾ തട്ടിപ്പ് നടത്താൻ രൂപീകരിച്ചത് 111-ഓളം കമ്പനികളാണ് .
ഓൺലൈൻ മൾട്ടി ലെവൽ മാര്‍ക്കറ്റിങ്ങിലൂടെ ഞൊടിയിടക്കുള്ളിൽ വരുമാനംഎന്ന വ്യാജേനയാണ് പവര്‍ ബാങ്ക് ആപ്പ് പ്രവര്‍ത്തിച്ചിരുന്നത്. 24 മുതൽ 35 വരെ ദിവസങ്ങൾക്കുള്ളിൽ നിക്ഷേപ തുക ഇരട്ടിയാകുമെന്നതായിരുന്നു വാഗ്ദാനം. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ട്ടപ്പ് എന്ന രീതിയിൽ ആയിരുന്നു തട്ടിപ്പ് എങ്കിലും സെര്‍വര്‍ ചൈനകേന്ദ്രീകരിച്ചുള്ളതാണെന്ന് കണ്ടെത്തി.